Thursday, September 18, 2008

റമദാന്‍ ചിന്തകള്‍ 17

റമദാന്‍ ചിന്തകള്‍ 17

പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.

ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.

പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്‌. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും - ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
17092008

No comments: