Monday, December 21, 2009

Tuesday, November 24, 2009

പമ്പാ നദിയില്‍ ഒക്സിജെന്‍ അളവ് കുറഞ്ഞു വരുന്നു

പമ്പാ നദിയില്‍ ഒക്സിജെന്‍ അളവ് കുറഞ്ഞു വരുന്നു

Wednesday, November 18, 2009

കമ്പോഡിയയില്‍ ഫോട്ടോഗ്രഫി ശില്പശാലയിലേക്ക് മലയാളി കലാകാരിയും

കമ്പോഡിയയില്‍ ഫോട്ടോഗ്രഫി ശില്പശാലയിലേക്ക് മലയാളി കലാകാരിയും




ഇവരുടെ ഫോട്ടോ ബ്ലോഗ്‌ സന്ദര്‍ശിക്കുക

http://jyothykarat.blogspot.com/

Saturday, November 14, 2009

ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു

ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷന്‍ കേരളത്തിനു മാതൃകയാകുന്നു
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com


ജനമൈത്രി പോലീസ്‌ സുരക്ഷാ പദ്ധതിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഇരിങ്ങാലക്കുട കുറ്റാന്വേഷണ ത്തിന്റെ കാര്യത്തിലും മാതൃകയാകുന്നു. വിവാദമായ മറിയം കൊലക്കേസുമടക്കം നിരവധി കേസ്സുകളില്‍ തുമ്പുണ്ടാക്കുന്നതിന്‌ കഴിഞ്ഞ ഇരിങ്ങാലക്കുട പോലീസ്‌ കഴിഞ്ഞ ദിവസമാണ്‌ അന്തര്‍സംസ്ഥാന മാലപൊട്ടിക്കല്‍ സംഘത്തെ അറസ്റ്റ്‌ ചെയ്‌തത്‌. ഇരിങ്ങാലക്കുട ഡി.വൈ.എസ്‌.പി. പി.കെ.രഞ്ചന്‍, സി.ഐ. ഫേമസ്‌ വര്‍ഗ്ഗീസ്‌, എസ്‌.ഐ. പ്രേമാനന്ദകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇരിങ്ങാലക്കുട പോലീസ്‌ പ്രവര്‍ത്തിച്ച്‌ വരുന്നത്‌. ജനമൈത്രി സുരക്ഷാ പദ്ധതിവന്നതിനുശേഷം ഇരിങ്ങാലക്കുടയില്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്നത്‌ തന്നെ പോലീസിന്റെ സ്‌തുത്യര്‍ഹ സേവനത്തിന്റെ തെളിവാണ്‌. റോഡ്‌ സുരക്ഷയുടെയും മദ്യപിച്ച്‌ വണ്ടയോടിക്കുന്നവരെ നിയന്ത്രിക്കുന്നതിലും നല്ല മുന്നേറ്റം നടത്തിയ ഇരിങഅങാലക്കുട പോലീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. സംസ്ഥാനത്തെ മാതൃകാപോലീസ്‌ സ്‌റ്റേഷന്‍ ഇരിങ്ങാലക്കുടയാണെന്ന്‌ നിസംശയം പറയാം.

Thursday, November 12, 2009

ആനകള്‍ക്കായി ഒരു ബ്ലോഗ്‌

ആനകള്‍ക്കായി ഒരു ബ്ലോഗ്‌
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

കണ്ടതും കേട്ടതും കുത്തിക്കുറിക്കാന്‍ മാത്രമല്ല, കണ്ടാല്‍ തന്നെ 'വമ്പനായ' ആനകളെ കാണാനും ഇനി ബ്ലോഗ്‌ തുറക്കാം. ആനകളുടെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്ന കുറെയധികം കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ്‌ ഈ 'ആന ബ്ലോഗ്‌' ഒരുക്കിയിരിക്കുന്നത്‌. കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കര്‍, അബു എന്നിവരുടെ 1920 മുതലുള്ള നൂറോളം ആന കാര്‍ട്ടൂണുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതോടൊപ്പം അമേരിക്ക, ഇറാന്‍, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കാര്‍ട്ടൂണിസ്റ്റുകളുടെ വിവിധ വലിപ്പത്തിലും ഭാവത്തിലുമുള്ള കാര്‍ട്ടൂണുകളും ബ്ലോഗില്‍ ഇടം തേടിയിട്ടുണ്ട്‌. ബ്ലോഗിലെ 50% കാര്‍ട്ടൂണുകളും വിദേശ കാര്‍ട്ടൂണിസ്‌റ്റുകളുടേതാണെന്ന്‌ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്‌ പറഞ്ഞു. ശക്തിയുടെ പ്രതീകമായി ആനയെ ചിത്രീകരിക്കുന്ന ബ്രിട്ടീഷ്‌ കാര്‍ട്ടൂണുകള്‍, മദംപൊട്ടിയ ആന, നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്‍, ചതുപ്പില്‍ വീണ്‌ പ്രാണനായി കേഴുന്ന ആന തുടങ്ങി ആനയുമായി ബന്ധപ്പെട്ട ഓരോ ചെറുസംഭവം പോലും ഈ ബ്ലോഗില്‍ കാര്‍ട്ടൂണായി തെളിഞ്ഞിട്ടുണ്ട്‌. കൂടാതെ മഹാത്മഗാന്ധിയെ ആനയായി ചിത്രീകരിക്കുന്ന അബുവിന്റെ കാര്‍ട്ടൂണ്‍, ജയലളിത, മായാവതി എന്നിവരെ ആനയിലൂടെ വരച്ചു കാട്ടുന്ന കാര്‍ട്ടൂണ്‍ എന്നിവയും ബ്ലോഗിലുണ്ട്‌. അതോടൊപ്പം 'ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ ?' തുടങ്ങിയ ആനപഴഞ്ചൊല്ലുകളെ അടിസ്ഥാനമാക്കി വരച്ച കാര്‍ട്ടൂണുകളും കുറവല്ല. തൃശൂരില്‍ നടക്കുന്ന 'ആനവര' കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്‌ മുന്നോടിയായാണ്‌ ബ്ലോഗ്‌ തുറന്നിരിക്കുന്നത്‌. 'http://elephantcartoons.blogspot.com ' എന്നതാണ്‌ ആനബ്ലോഗിന്റെ വിലാസം. തിങ്കളാഴ്‌ച കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചി ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കാര്‍ട്ടൂണിസ്‌റ്റ്‌ അസോസിയേഷന്‍ ചെയര്‍മാന്‍ എം.എം.മോനായി എം.എല്‍.എയാണ്‌ ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍, സെക്രട്ടറി സുധീര്‍നാഥ്‌, കാര്‍ട്ടൂണിസ്റ്റ്‌ സഞ്‌ജീവ്‌ ബാലകൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

Wednesday, November 11, 2009

Tuesday, November 10, 2009

കേരളത്തെ വെള്ളത്തില്‍ മുക്കാന്‍ ശക്തമായ നീക്കം

കേരളത്തെ വെള്ളത്തില്‍ മുക്കാന്‍ ശക്തമായ നീക്കം

Sunday, November 8, 2009

Wednesday, November 4, 2009

ഡോക്ടര്‍ ആദിമൂര്‍ത്തിയുടെ സൈക്കിള്‍ യാത്ര

ഡോക്ടര്‍ ആദിമൂര്‍ത്തിയുടെ സൈക്കിള്‍ യാത്ര


ഈ ലേഖനത്തിന് മാതൃഭുമിയോട് കടപ്പാട്

Thursday, October 29, 2009

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച്‌ അരങ്ങേറ്റം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

ഓണ്‍ലൈനിലൂടെ മൃദംഗം പഠിച്ച 10വയസ്സുകാരന്റെ അരങ്ങേറ്റം അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നടന്നു. അമേരിക്കയില്‍ സ്ഥിരം താമസക്കാരായ ശ്രീദേവിയുടെയും അരവിന്ദന്റെയും മകന്‍ അഖിലാണ്‌ അമേരിക്കയിലെ ഭാരതീയ ടെമ്പിള്‍ എന്ന ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തിയത്‌. ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗകളരിയുടെ വെബ്‌സൈറ്റിലൂടെയാണ്‌ 5-ാംക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അഖില്‍ ഓണ്‍ലൈന്‍ മൃദംഗ പഠനം നടത്തുന്നത്‌.

Wednesday, October 28, 2009

കവിതയുടെ നാദം

കവിതയുടെ നാദം

വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും

വോട്ടവകാശത്തിനായി ഒരുലക്ഷം പേരുടെ ഒപ്പു ശേഖരിക്കും

മനാമ: വോട്ടവകാശത്തിനായി ബഹ്‌റൈനില്‍നിന്ന് ഒരുലക്ഷം പേരുടെ ഒപ്പുശേഖരിക്കുമെന്ന് പ്രവാസികള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യവുമായി കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ബഹ്‌റൈന്‍ മലയാളി. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ പ്രവാസികളുടെ പൗരാവകാശം നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും വോട്ടവകാശം നേടിയെടുക്കുന്നതിനായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ട് രേഖകള്‍ നല്‍കുമെന്നും കോഴിക്കോട് നന്തി സ്വദേശിയും ബഹ്‌റൈനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ഷിഹാസ്ബാബു പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ആലോചിച്ച് താമസിയാതെ ഒരു തീരുമാനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അറിയിച്ച സാഹചര്യത്തിലാണ് ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ചീഫ്ജസ്റ്റിസ് എസ്.ആര്‍. ബന്നൂര്‍മഠ്, ജസ്റ്റിസ് എ.കെ.ബഷീര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പ്രതികരിച്ചത്. അഡ്വക്കേറ്റ് കാളീശ്വരന്‍ മുഖേനയാണ് ബാബു കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

ജനപ്രാതിനിധ്യനിയമത്തിലെ 19, 20 വകുപ്പുകള്‍ പ്രകാരം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശം അനുവദിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ പൗരത്വമുള്ള എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവര്‍ക്കും വോട്ടവകാശം വേണമെന്നുമാണ് ബാബു ആവശ്യപ്പെടുന്നത്.

കക്കു കക്കാലില്‍

അമ്മ മെമ്പര്‍മാര്‍ക്ക് ഇത് ഒരു ഐ ഓപ്പണര്‍

അമ്മ മെമ്പര്‍മാര്‍ക്ക് ഇത് ഒരു ഐ ഓപ്പണര്‍

Tuesday, October 27, 2009

കേരള കാര്‍ട്ടൂണ്‍ അക്കാദമി: Entry’s Inviting to the ‘Cartoonist Shankaran Kutty Memorial Book Cover Award.

കേരള കാര്‍ട്ടൂണ്‍ അക്കാദമി: Entry’s Inviting to the ‘Cartoonist Shankaran Kutty Memorial Book Cover Award.

തൃപ്പുത്തരിക്ക് നിവേദ്യമൊരുക്കാന്‍ തണ്ടികയെത്തി

തൃപ്പുത്തരിക്ക് നിവേദ്യമൊരുക്കാന്‍ തണ്ടികയെത്തി
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com



കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവിന്‌ തിങ്കളാഴ്ച വൈകിട്ട്‌ പള്ളിവേട്ട ആല്‍ത്തറയ്‌ക്കല്‍ വമ്പിച്ച സ്വീകരണം നല്‍കി. ചൊവ്വാഴ്ച നടക്കുന്ന പുത്തരി നിവേദ്യത്തിനുള്ള സാധനങ്ങളാണ് ചാലക്കുടി പോട്ട പ്രവൃത്തികച്ചേരിയില്‍ നിന്നും തണ്ടിലേറ്റി ഇരിങ്ങാലക്കുടയിലേക്ക് കൊണ്ട് വന്നത്. സദ്യക്കാവശ്യമായ അരി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് തണ്ടികയിലുള്ളത്. ഉച്ചക്ക്‌ ഒരു മണിക്ക്‌ പുറപ്പെട്ട തണ്ടിക വരവ്‌ വൈകീട്ട് അഞ്ചു മണിയോടെ ആല്‍ത്തറയിലെത്തി. അവിടെ നിന്നും വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക്‌ ആനയിച്ചു. ക്ഷേത്രത്തില്‍ ചൊവാഴ്ച തൃപ്പുത്തരിയും, ബുധനാഴ്ച മുക്കുടിയും നടക്കും.



Monday, October 26, 2009

Tuesday, October 20, 2009

കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍


കൂടല്‍മാണിക്യം - തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി 26 മുതല്‍

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്‌, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍ ഒക്ടോബര്‍ 26,27,28 തിയ്യതികളില്‍ നടക്കും. 29ന്‌ ഉച്ചക്ക്‌ 12ന്‌ ചാലക്കുടി പോട്ടയില്‍നിന്ന്‌ തണ്ടികവരവ്‌ ആരംഭിക്കും. വൈകീട്ട്‌ 5ന്‌ ഠാണാവില്‍നിന്ന്‌ ക്ഷേത്രത്തിലേക്ക്‌ സ്വീകരിക്കും. 27ന്‌ രാവിലെ 7.30ന്‌ പുത്തിരിനിവേദ്യ ചടങ്ങുകള്‍ തുടങ്ങും. 11.15ന്‌ തൃപ്പുത്തിരിപൂജ, സദ്യ, 28ന്‌ രാവിലെ 6ന്‌ മുക്കുടി നിവേദ്യം, 7ന്‌ മുക്കുടി വിതരണവും നടക്കും.

Thursday, October 15, 2009

ശ്രീ കുട്ടന്റെ സരസ്വതി വായില്‍ നിന്ന് കയ്യിലേക്കും പന്തിലെക്കും മാറ്റാന്‍ എന്താ ഒരു വഴി....

ശ്രീ കുട്ടന്റെ സരസ്വതി വായില്‍ നിന്ന് കയ്യിലേക്കും പന്തിലെക്കും മാറ്റാന്‍ എന്താ ഒരു വഴി....


Tuesday, October 13, 2009

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്വീകരണം നല്‍കി

സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്വീകരണം നല്‍കി
www.irinjalakuda.com



സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്‌ നേടിയ ആനന്ദപുരം ശ്രീകൃഷ്‌ണ ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍ ടി.എല്‍.കുഞ്ഞുവറീത്‌ മാസ്റ്റര്‍ക്ക്‌ സ്‌കൂളില്‍ സ്വീകരണം നല്‍കി. സ്‌കൂളിന്റെ മാനേജ്‌മെന്റ്‌, പി.ടി.എ., സ്റ്റാഫ്‌, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ്‌ സ്വീകരണം നല്‍കിയത്‌. സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ഇരിങ്ങാലക്കുട എം.എല്‍.എ. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ ഉദ്‌ഘാടനം ചെയ്‌തു. മുരിയാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ലത ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ റവ.ഡോ.ഫാ.ദേവസ്സി പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.എന്‍. ലതിക ഉപഹാരം സമര്‍പ്പണം നടത്തി. സ്‌കൂള്‍ മാനേജര്‍ ലീല അന്തര്‍ജനം സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ അഗം ലത രവീന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട്‌ ഫ്രാന്‍സിസ്‌ എ.ഇല്ലിക്കല്‍, മാനേജ്‌മെന്റ്‌ പ്രതിനിധി എ.എന്‍.നീലകണ്‌ഠന്‍ നമ്പൂതിരി, സ്റ്റാഫ്‌ പ്രതിനിധി ബി.ബിജു, സ്‌കൂള്‍ ലീഡര്‍ ദില്‍രൂപ്‌ ദിലീപ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു. ഡെപ്യൂട്ടി ഹെഡ്‌മിസ്‌ട്രസ്‌ എം.സുനന്ദ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി എന്‍.പി. റാഫേല്‍ നന്ദിയും പറഞ്ഞു.

Monday, October 12, 2009

ബാലന്മാര്‍ക്കരിയോ ഒരു അമ്മയുടെ വിഷമം?

ബാലന്മാര്‍ക്കരിയോ ഒരു അമ്മയുടെ വിഷമം?


നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

നഷ്ടപ്പെട്ട കൂട്ടുകാരിയില്‍ നിന്ന് മരിക്കാത്ത സന്ദേശങ്ങളിലേക്ക്‌

Posted on: 12 Oct 2009 വി.എസ്. ശ്യാംലാല്‍ www.mathrubhumi.com

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്ക് വിശേഷ അവസരങ്ങളില്‍ ആശംസാ സന്ദേശം മുടങ്ങാതെ അയയ്ക്കാന്‍ അടുത്ത 100 വര്‍ഷം ഒരു വ്യക്തിക്കു കഴിയുമോ? അയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി അതു സാധിക്കും. അതിനായി ഒരു വെബ്‌സൈറ്റ് നിലവില്‍ വന്നുകഴിഞ്ഞു. പ്രണയത്തിനിടയില്‍ എന്നെന്നേയ്ക്കുമായി ജീവിതം വിട്ടുപോയ കൂട്ടുകാരിയില്‍ നിന്നാണ് ഇതിന്റെ തുടക്കം.
തൃശ്ശൂര്‍ മാടക്കത്തറ സ്വദേശിയായ ബിജു ജോര്‍ജ് എന്ന 29 കാരനാണ് സന്ദേശങ്ങള്‍ക്ക് അമരത്വം പകരുന്ന www.ojocard.com എന്ന വെബ്‌സൈറ്റിന്റെ ശില്പി. ആത്മാക്കളുമായി സംവദിക്കുന്നതിന് ഓജോ ബോര്‍ഡ് പ്രയോജനപ്പെടുത്താനാവും എന്നൊരു വിശ്വാസമുണ്ട്. മരിച്ചു പോയവരുടെ പേരില്‍ പോലും ആശംസാസന്ദേശങ്ങള്‍ അയയ്ക്കുന്ന വെബ്‌സൈറ്റിന്റെ പേര് അതിനാല്‍ ഓജോ കാര്‍ഡ് ആയി.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ബിജുവിന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച ഒരു റോങ് കോളില്‍ നിന്നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒരു പെണ്‍കുട്ടിയായിരുന്നു മറുഭാഗത്ത്. സംസാരം പരിചയമായി, സൗഹൃദമായി - വീട്ടുകാരുടെ അറിവോടെ തന്നെ. അറിയാതെ അതു പ്രണയവുമായി.

ഇതിനിടെ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ കല്യാണാലോചനകള്‍ തുടങ്ങിയിരുന്നു. ഓരോന്നു പറഞ്ഞ് അവള്‍ അത് മുടക്കി. കാരണമറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബിജുവിനെ ചുമതലപ്പെടുത്തി. കാര്യമാരാഞ്ഞ അദ്ദേഹത്തോട് അവള്‍ തന്റെ പ്രണയം തുറന്നുപറഞ്ഞു. അവളോട് ബിജുവിനും പ്രണയം തോന്നിയിരുന്നുവെങ്കിലും സ്ഥിരവരുമാനമില്ലാത്തത് അദ്ദേഹത്തെ പിന്നോട്ടുവലിച്ചു. ബിജുവിന്റെ പ്രേരണപ്രകാരം പെണ്‍കുട്ടി വിവാഹത്തിനു തയ്യാറായി. നല്ലൊരു കുടുംബജീവിതം പരസ്​പരം ആശംസിച്ച് അവര്‍ പിരിഞ്ഞു. ഇടയ്ക്കുള്ള ഓരോ മിസ്ഡ് കോളിലും ക്രിസ്മസ്, പുതുവത്സരം, ജന്മദിനം തുടങ്ങിയ വേളകളില്‍ മുടക്കമില്ലാതെ കൈമാറുന്ന ആശംസാ സന്ദേശങ്ങളിലുമായി പിന്നീട് ബന്ധം ഒതുങ്ങി. ഇടയ്ക്ക് ആ പെണ്‍കുട്ടിയുടെ വിവാഹക്ഷണക്കത്തും ബിജുവിനു ലഭിച്ചു, വിവാഹത്തിനു വരരുത് എന്ന കുറിപ്പുമായി.

പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകള്‍ക്കു ശേഷം അവളുടെ കോളുകള്‍ വീണ്ടും ബിജുവിന്റെ ഫോണിലേക്കു വന്നുതുടങ്ങി. ക്രമേണ വിളി വരാതായി. മാസങ്ങള്‍ക്കുശേഷം ഒരു ജോലി നേടി ആദ്യ ശമ്പളം ലഭിച്ചപ്പോള്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ ബിജു തീരുമാനിച്ചു. അവളുടെ നമ്പരില്‍ വിളിച്ചപ്പോള്‍ നിലവിലില്ലെന്നായിരുന്നു മറുപടി. പിന്നീട് വീട്ടിലേക്കു വിളിച്ചു. അമ്മ നല്‍കിയ മറുപടി ബിജുവിനെ ഞെട്ടിച്ചു. ദുരിതപൂര്‍ണമായ ഹ്രസ്വകാല ദാമ്പത്യത്തിനൊടുവില്‍ കൂട്ടുകാരി ആത്മഹത്യ ചെയ്തു.
ആശംസിക്കാന്‍ ആരുമില്ലാതെ ബിജുവിന്റെ ജന്മദിനം കടന്നു പോയി. ആ വേദനയില്‍നിന്നാണ് ഓജോകാര്‍ഡ് എന്ന ആശയം. ബിജുവിന്റെ സുഹൃത്തുക്കളായ തൃശ്ശൂര്‍ മാടക്കത്തറയിലെ സന്തോഷ് കീറ്റിക്കല്‍, രഞ്ജിത്ത്, സന്തോഷ് ചെമ്മണ്ട, വെള്ളാനിക്കര സ്വദേശി ജയകുമാര്‍ എന്നിവര്‍ ഒപ്പം ചേര്‍ന്നു. ദുബായിലെ ഒരു സ്ഥാപനമാണ് ഇപ്പോള്‍ www.ojocard.com തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സംരംഭത്തിന് പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജു ഇപ്പോള്‍.

Monday, October 5, 2009

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

60 സെക്കന്‍ഡ് പ്രണയത്തിനു തയ്യാറാണോ

നിങ്ങള്‍ 60 സെക്കന്‍ഡ് നേരം കൊണ്ട് പ്രണയം ചിത്രീകരിക്കാന്‍ തയാറാണോ, എങ്കില്‍ ഇതാ അതിനായൊരു മത്സരം ഒരുങ്ങുന്നു.

എമ്മാ മാസി നടത്തുന്ന ഇംഗ്ലണ്ടിലെ ഫിലിം 15 എന്ന നിര്‍മ്മാണ കമ്പനിയും മലയാള സിനിമാ സംവിധായകനായ സോഹന്‍ലാലും ചേര്‍ന്നാണ് അറുപത് സെക്കന്‍ഡ് നീളമുള്ള റൊമാന്റിക് മൂഡിലുള്ള ഹ്രസ്വ ചിത്രങ്ങളുടെ മത്സരം നടത്തുന്നത്.

മത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഏത് രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ഏതുഭാഷയിലും ചിത്രം നിര്‍മ്മിക്കാം. എന്നാല്‍, ഇംഗ്ലീഷ് ഇതര ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ് ടൈറ്റില്‍ നിര്‍ബന്ധമായിരിക്കും. ചിത്രം മ്യൂസിക്കലോ സൈലന്റോ ആവാം. റൊമാന്റിക് മൂഡിലുള്ള ചിത്രത്തിന്റെ ദെര്‍ഘ്യം ഒരു മിനിറ്റില്‍ കൂടരുത്.

ചിത്രങ്ങള്‍ ഡിവി, മിനി ഡിവി അല്ലെങ്കില്‍ ഡിവിഡി രൂപത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. തിരക്കഥ, സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ജീവചരിത്രക്കുറിപ്പ്, താരങ്ങളുടെ പട്ടിക, ടെക്നീഷ്യന്‍മാരുടെ പട്ടിക എന്നിവയും ചിത്രത്തിനൊപ്പം സമര്‍പ്പിക്കണം. 2009 ഡിസംബര്‍ 31 ന് മുമ്പ് എല്ലാ എണ്ട്രികളും ലഭിച്ചിരിക്കണം.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന് ക്യാഷ് അവാര്‍ഡും അന്താരാഷ്ട്ര ഹ്രസ്വചിത്ര മേളകളിലേക്കുള്ള ക്ഷണവും ലഭിക്കും. ലവ് ഇന്‍ 60 സെക്കന്‍ഡ്സ്, ജി‌ എന്‍‌ എ 117, ഗാന്ധിനഗര്‍, തിരുവനന്തപുരം-14 എന്ന വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്.

Wednesday, September 16, 2009

ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍

ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍



ഉപചാരപൂര്‍വ്വം ഒരു ദൈവീക വിടവാങ്ങല്‍

തൃശൂര്‍ ജില്ലയിലെ ആറാട്ടുപുഴ പൂരവും അതിനോട് അനുബന്ധിച്ചുള്ള മറ്റു ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളോട് അനുബന്ധിച്ച് കാണുന്ന ഒരു ചടങ്ങാണ് ഉപചാരം. ഉത്സവം എല്ലാം കഴിഞ്ഞതിനു ശേഷം ദേവി ദേവന്മാര്‍ തമ്മില്‍ തമ്മില്‍ ഇനി അടുത്ത കൊല്ലം കാണാം എന്ന് പറഞ്ഞു പിരിയുന്ന ഒരു ചടങ്ങ്. കോലം അഥവാ തിടമ്പ് എത്തിയ ആനകള്‍ നേര്‍ക്ക്‌ നേര്‍ നിന്ന് തുമ്പിക്കൈ പൊക്കി മൂന്നു തവണ അഭിവാദ്യം ചെയ്യുന്നതോട് കൂടി ഈ ചടങ്ങ് അവസാനിക്കുന്നു.

ഈ വീഡിയോ ഇന്നലെ സൂര്യ ടീവിയില്‍ കാണിച്ച ക്ഷേത്രായനം എന്ന പരിപാടിയില്‍ തൈക്കാട്ടുശ്ശേരി ഭഗവതി അമബളത്തിലെ ഉത്സവ ചടങ്ങുകളില്‍ ഒന്നായി ഓടിച്ചു കാണിച്ചിരുന്നു. സൂര്യ ടീവിയോടു കടപ്പാട് ഇത് കാണിച്ചതിന്.

Monday, September 7, 2009

മാപ്രാണം പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി



മാപ്രാണം പള്ളിയില്‍ തിരുനാളിന്‌ കൊടിയേറി
www.irinjalakuda.com
മാപ്രാണം ഹോളിക്രോസ്‌ തീര്‍ത്ഥകേന്ദ്രത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാളിന്‌ കൊടിയേറി. മാര്‍.ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍ പതാക ഉയര്‍ത്തി. സെപ്‌തംബര്‍ 12 വരെ കുരിശിന്റെ കപ്പേളയില്‍ വൈകീട്ട്‌ 5.30ന്‌ നൊവേന, വചനസന്ദേശം ,13ന്‌ വൈകീട്ട്‌ 5ന്‌ വഴിപാട്‌ തിരിതെളിയിക്കല്‍ എന്നിവ നടക്കും. 14ന്‌ രാവിലെ 6.30,7.30, ഉച്ചതിരിഞ്ഞ്‌ 3നും ദിവ്യബലി. പള്ളിയുടെ പേരും ചിത്രവും മുദ്രണം ചെയ്‌ത തപാല്‍സ്റ്റാമ്പ്‌ 14ന്‌ പുറത്തിറക്കും. കേന്ദ്രസഹമന്ത്രി പ്രൊഫ.കെ.വി.തോമസ്‌, പി.സി.ചാക്കോ എം.പി. തുടങ്ങിയവര്‍ പങ്കെടുക്കും, രാവിലെ 10ന്‌ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക്‌ ഫാ.ആന്റോ പാണാടന്‍ മുഖ്യകാര്‍മ്മികനാകും. വൈകീട്ട്‌ 3.30ന്‌ തിരുനാള്‍ പ്രദക്ഷിണം 7ന്‌ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ്‌ ചുംബിക്കല്‍ എന്നിവ നടക്കും.

Monday, August 31, 2009

റമദാന്‍ ചിന്തകള്‍ 10/2009

റമദാന്‍ ചിന്തകള്‍ 10/2009





എന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും പുണ്യ മാസ്സമായ റമദാനിലെ പത്താം നാളിലേക്ക് സ്വാഗതം. രണ്ടു മൂന്ന് ദിവസം എന്റെ ചിന്തകളുമായി നിങ്ങളുടെ അടുത്ത് വരാന്‍ സാധിച്ചില്ല. ഒരു സുഹൃത്തിന്റെ അകാലത്തിലുള്ള വിയോഗവും മറ്റു ചില മാനസ്സിക സംഘര്‍ഷങ്ങളും കാരണം എഴുത്തില്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയില്ല. ചിറയിന്‍കീഴ്‌ അന്‍സാര്‍ എന്ന ആ സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ. അറിയാത്തവര്‍ക്ക് പോലും ഉപകാരം ചെയ്യാന്‍ ഒരു മടിയും ഇല്ലാതെ സമയം കണ്ടെത്തിയിരുന്ന ഒരു നല്ല മനുഷ്യന്‍. അദ്ധേഹത്തിന്റെ മരണ വിവരം അറിഞ്ഞ ഒരു സാധാരണക്കാരനായ സുഹൃത്ത്‌ എന്നോട് പറഞ്ഞത് - ഒരിക്കല്‍ അബു ദാബിയിലെ എംബസ്സിയില്‍ എന്തോ കാര്യത്തിനു പോയ സമയത്ത് ശ്രീ അന്‍സാര്‍ കാണുകയും സഹായിക്കുകയും ചെയ്ത കഥയാണ്. ഓരോരോ ഉത്തരവാധിത്വങ്ങളില്‍ ഇരിക്കുന്നവര്‍ അവരുടെ മേഘലയിലും അതില്‍ നിന്ന് പുറത്തു തന്നാല്‍ ആവുന്ന മറ്റു മേഘലകളിലും തങ്ങളുടെ കഴിവുകളും സഹായഹസ്തങ്ങളും പരോപകാരപ്രദമായി വിനിയോഗിക്കുന്നതിന്റെ ഉദാത്തമായ ഉദാഹരണം.

ഈശ്വരന്‍ എല്ലാ മനുഷ്യരിലും നല്ല മനസ്സുകളും നല്ല ചിന്തകളും വളര്‍ത്തുവാന്‍ ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ ചുരുക്കുന്നു.

സസ്നേഹം
രമേശ്‌ മേനോന്‍
31082009

Saturday, August 29, 2009

മകനും പട്ടികളും - കഥ........... സൈദ്‌ മുഹമ്മദ്‌ (എഡിറ്റര്‍ ഗ്രമരത്നം വീക്കിലി)

മകനും പട്ടികളും - കഥ........... സൈദ്‌ മുഹമ്മദ്‌ (എഡിറ്റര്‍ ഗ്രമരത്നം വീക്കിലി)

മകനും പട്ടികളും. അയാള്‍ അയാളുടെ പട്ടികള്‍ക്ക് പന്നിപ്പനി വരാതിരിക്കാന്‍ മാസ്ക്കുകള്‍ ധരിപ്പിച്ചു. അയാളും ധരിച്ചു. മാധ്യമക്കാര്‍ ഇത വാര്‍ത്തയാക്കി. മുനിസിപ്പാലിറ്റിയിലെ ചീഫ്‌ എഞ്ചിനീയര്‍ ചെയ്ത ഈ കൃത്യം വര്‍ത്ത്തയാകാതിരിക്കുന്നതെങ്ങിനെ? ഈ വാര്‍ത്ത അയാളുടെ അച്ചന്റെ ശ്രദ്ധയിലും പെട്ടു. വൃദ്ധ സദനത്തില്‍ ദിവസങ്ങള്‍ എന്നിക്കഴിയുന്ന അദ്ദേഹം ആരോടെന്നില്ലാതെ ഇങ്ങനെ പറഞ്ഞു. "എന്‍റെ ഏക സന്തതിയെക്കൊണ്ട് പട്ടികള്‍ക്കെങ്കിലും ഉപകാരമുണ്ടായല്ലോ. ഇനി എനിക്ക് സമാധാനമായി കണ്ണടക്കാം "

Thursday, August 27, 2009

റമദാന്‍ ചിന്തകള്‍ 06/2009

റമദാന്‍ ചിന്തകള്‍ 06/2009

അബുദാബി പോലീസിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന ഒരു മോട്ടോര്‍ സൈക്കിള്‍. ഒരു റമദാന്‍ പവലിയനില്‍ നിന്നുള്ള കാഴ്ച.

പുണ്യ മാസ്സമായ റമദാനിലെ ആറാം ദിവസ്സത്തിലേക്ക് എല്ലാവര്ക്കും സ്വാഗതം. പല സമയങ്ങളിലും മനുഷ്യര്‍ പല വികാരചിന്തനങ്ങള്‍ക്കും അടിമകള്‍ ആയിട്ടാണ് ഓരോ കാര്യങ്ങളില്‍ ഇടപെടുന്നതും ഓരോ കാര്യങ്ങള്‍ ചെയ്യുന്നതും. മനസ്സില്‍ ഒന്നു, ചെയ്യുന്നത് വേറെ ഒന്നും. ചിലപ്പോള്‍ അത് കരുതി കൂട്ടി ആവാം ചിലപ്പോള്‍ യാദൃശ്ചികവും ആവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ കാംക്ഷിക്കുന്നവര്‍ നല്ല ചിന്തകളെ മനസ്സില്‍ വളര്‍ത്തി ദുഷ്ചിന്തകളെ അകറ്റി കൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ഈശ്വരന് ആഭിമുഖ്യം. ഒരു ചെറിയ കാര്യം ഈ അടുത്ത ദിവസ്സം നടന്നത് ഇവിടെ സമര്‍പ്പിക്കട്ടെ.

ഏകദേശം ഇഫ്താര്‍ സമയത്തിനോട്‌ അടുത്ത് ഓഫീസ് വിട്ടു വീട്ടിലേക്കു പോവുകയായിരുന്നു ഞാന്‍. കാര്‍ എടുത്തു മുന്നോട്ടു പോകാന്‍ നോക്കുമ്പോള്‍ കുറച്ചു മുമ്പിലായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. അതില്‍ ആരും ഇല്ല. കുറച്ചു സമയം നോക്കിയിട്ടും ആരെയും കാണാതായപ്പോള്‍ ഒന്ന് രണ്ടു തവണ ഹോണ്‍ അടിച്ചു നോക്കി. അപ്പോള്‍ അടുത്തുള്ള കടയില്‍ നിന്ന് ഒരു മാന്യന്‍ പുറത്തേക്കു വന്നു നോക്കുന്നത് കണ്ടു. പിന്നെയും ഏകദേശം പത്തു മിനുട്ടോളം കാത്തു - ഒരു രക്ഷയും ഇല്ല. ഇറങ്ങി ആ കടക്കാരനോട് അവിടെ നിന്ന് ഇറങ്ങി വന്ന ആളോടും ചോദിച്ചു. ഇതിന്റെ ഉടമസ്ഥന്‍ എവിടെയെങ്കിലും ഉണ്ടോ? ഒരു ജാള്യതയും ഇല്ലാതെ ആ കക്ഷി പറഞ്ഞു - എനിക്ക് അറിയില്ല - മുകളില്‍ മുകളില്‍ ബില്‍ടിങ്ങില്‍ എവിടെയെങ്കിലും പോയിരിക്കാം എന്ന്. അതും പറഞ്ഞു അയാള്‍ തന്റെ ഷോപ്പിങ്ങില്‍ വീണ്ടും മുഴുകി. അതെ സമയം അയാളുടെ പുറകില്‍ നിന്നിരുന്ന ആ കടക്കാരന്റെ മുഖം ശ്രദ്ധിച്ച എനിക്ക് മനസ്സിലായി ആരാണ് യഥാര്‍ത്ഥ ഉടമ എന്ന്. എന്നെ അറിയാവുന്ന ആ കടക്കാരന്‍ എന്ത് ചെയ്യണം എന്ന് അറിയാതെ പരുങ്ങുകയായിരുന്നു. എന്റെ ക്ഷമയെ നന്ദി പറഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങി കാറില്‍ കയറി ഏകദേശം ഒരു കിലോമീറ്റര്‍ ഓളം പുറകോട്ടു വണ്ടി എടുത്തു ഞാന്‍ എന്റെ യാത്ര തുടര്‍ന്നു.


ഈന്തപ്പഴം വിളവെടുക്കുന്ന ഒരു അബുദാബി മുനിസിപ്പാലിറ്റി ജീവനക്കാരന്‍

അറിഞ്ഞു കൊണ്ട് ആരോടും തെറ്റുകള്‍ പറയുകയോ ചെയ്യുകയോ ചെയ്യാതിരിക്കുക. ഈ പുണ്യ മാസ്സത്തിലെ എല്ലാ നന്മകളും നിങ്ങള്‍ക്കും നിങ്ങളെ സ്നേഹിക്കുന്നവര്‍ക്കും ലഭിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടെ,

സസ്നേഹം,
രമേശ്‌ മേനോന്‍
27082009

കേരളം മാവേലിയെ കാത്ത്

Wednesday, August 26, 2009

പദ്മപ്രഭാ പുരസ്ക്കാരം സച്ചിദാനന്ദന്

റമദാന്‍ ചിന്തകള്‍ 05/2009

റമദാന്‍ ചിന്തകള്‍ 05/2009


റമദാന്‍ മാസ്സക്കലാതെ വരവേറ്റു ദീപലന്കര പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ഇവിടത്തെ ഒരു പള്ളി

റമദാന്‍ മാസ്സത്തിലെ അഞ്ചാം നാളിലേക്ക് ഏവര്‍ക്കും സ്വാഗതം. പല സംഘടനകളും റമദാന്‍ മാസ്സതോട് അനുബന്ധിച്ച് ഇഫ്താര്‍ സംഗമങ്ങള്‍ നടത്തുന്നുണ്ട്. അത് നിങ്ങള്ക്ക് ഏവര്‍ക്കും ഒത്തു ചേരാനും കൂട്ടായ്മയോടെ ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ യാതൊരു തരം തിരിവും ഇല്ലാതെ ചേര്‍ന്ന് പ്രാര്‍ത്ഥനയോടെ ഒരേ വേദിയില്‍ ഉപവാസ്സം അവസാനിപ്പിക്കാന്‍ ഉള്ള ഒരു അവസ്സരം ആണ്. ആ അവസ്സരം ഒരിക്കലും കളയരുത്.

ദുഖങ്ങള്‍ എല്ലാവര്ക്കും പല തരത്തില്‍ പല സമയത്ത് വരും. അത് എങ്ങനെ നേരിടുന്നു എന്നതാണ് ഒരു മനുഷ്യന്റെ ശരാശരി വിജയയത്തിന്റെ രഹസ്യം. ഈയിടെ ഞാന്‍ ഒരു കുടുംബത്തെ പരിചയപ്പെടാന്‍ ഇടയായി. അച്ഛനും അമ്മയും രണ്ടു മക്കളും ചേര്‍ന്ന ഒരു ചെറിയ കുടുംബം. ആ അമ്മക്ക് ഒരു മാരക രോഗം വന്നിട്ട് ഇനി കാണാത്ത ഡോക്ടറോ ചെയ്യാത്ത ചികിത്സയോ ഇല്ല. ഏകദേശം 18 ലക്ഷം രൂപയോളം അവര്‍ മരുന്നിനായി ഇതിനകം ചിലവാക്കി കഴിഞ്ഞു. എന്നാലും ഞാന്‍ ആ വീട്ടില്‍ പോയപ്പോള്‍ എല്ലാവരും എത്ര സന്തോഷത്തോടെ കളിയും ചിരിയുമായി കഴിയുന്നു. നാളെ എന്താണ് അവരുടെ സ്ഥിതി എന്ന് ഈശ്വരന് മാത്രമേ അറിയുകയുള്ളൂ. എന്നാലും ഇന്ന് അവര്‍ ജീവിതം അടിച്ചു പൊളിക്കുകയാണ്. വേറെ ഒരു കുടുംബത്തെയും ഞാന്‍ നിങ്ങള്ക്ക് പരിചയപ്പെടുത്താം. വീട്ടില്‍ ചെന്നപ്പോള്‍ NDTV യുടെ ഷെയര്‍ മാര്‍ക്കറ്റ്‌ അവലോകനം ടീവിയില്‍ മുറയ്ക്ക് നടക്കുന്നു. അച്ഛന്‍ ടീവിയില്‍ അത് നോക്കി തിരക്കിലാണ്. അമ്മ വീട്ടില്‍ ഇല്ല. ഒരു വയസ്സോളം പ്രായമായ കൊച്ചു കുട്ടി ആ ചാര്‍ട്ടുകള്‍ മാറുന്നത് കണ്ടു നോക്കി കിടക്കുന്നുട്. അച്ഛനുള്ളപ്പോള്‍ അമ്മയുണ്ടാവില്ല, അമ്മയുള്ളപ്പോള്‍ അച്ഛനും. വളരുന്ന തലമുറയുടെ പുതിയ മുഖങ്ങള്‍. എല്ലാവര്ക്കും ഒന്നിച്ചു എന്നാണാവോ ഒരു സമയം കണ്ടെത്താന്‍ കഴിയുക.



റമദാന്‍ മാസ്സത്തിലെ ചന്ദ്രന്‍


എല്ലാ നല്ല കൂട്ടായ്മകളുടെയും വിജയത്തിനായി പ്രാര്‍ത്തിച്ചു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ഇവിടെ നിറുത്തട്ടെ.

സസ്നേഹം
രമേശ്‌ മേനോന്‍
26082009

Tuesday, August 25, 2009

റമദാന്‍ ചിന്തകള്‍ 04/2009

റമദാന്‍ ചിന്തകള്‍ 04/2009



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍

പുണ്യമാസ്സമായ റമദാനിലെ നാലാം ദിവസ്സത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്നലെ എഴുതിയ ചിന്തകളുടെ ഒരു തുടര്‍ അവതരണം തന്നെയാണ് ഇന്നും എനിക്ക് എഴുതാനുള്ളത്. എല്ലാം കയ്യില്‍ ഉണ്ടായിരിക്കുന്ന അവസ്ഥയില്‍ നിന്ന് ഒന്നും ഇല്ലയ്മയിലെക്കുള്ള അവസ്ഥ പലര്‍ക്കും വളരെയധികം വേദനാജനകം ആണ്. എന്റെ ഒരു അടുത്ത സുഹൃത്തിന്റെ അവസ്ഥ ഇവിടെ എഴുതാം. നല്ല ജോലിയിലുണ്ടായിരുന്ന അദ്ദേഹം ഈയിടെ UAE യില്‍ നിന്ന് തിരിച്ചു നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടത്‌ കൊണ്ട് പോകേണ്ടി വന്നു. ഉള്ള സമ്പാദ്യം എല്ലാ മുടങ്ങാതെ വീട്ടുകാര്‍ക്ക് എത്തിച്ചു കൊടുത്തിരുന്ന ആ ചങ്ങാതി ഇപ്പോള്‍ എല്ലാം പോയി, വീട്ടുക്കാരും നോക്കാതെ നാട്ടില്‍ കഷ്ടപ്പെട്ട് നടക്കുകയാണ്. ഈ മാന്ദ്യം ഉള്ള സമയത്ത് ഒരു ജോലി വീണ്ടും കണ്ടെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്ങനെ ജീവിതം കഴിച്ചു കൂട്ടുന്നു എന്ന ചോദ്യത്തിനു "നമ്മുടെ നാട്ടില്‍ എത്ര ദീര്‍ഗദൂര ബസ്സുകള്‍ ഉണ്ട് " എന്ന മറുപടിയാണ് അദ്ദേഹം എനിക്ക് നേരെ എറിഞ്ഞു തന്നത്. ഉള്ളവര്‍ ഇല്ലാത്തവരെ പറ്റി ചിന്തിക്കാനും തന്നാല്‍ ആവുന്ന സഹായം ഇല്ലാത്തവര്‍ക്ക് ചെയ്തു കൊടുത്തു അവരെ യഥാസമയം ദുഖങ്ങളില്‍ നിന്ന് കരകയറ്റുവാനും ഈ പുണ്യ മാസ്സം നമ്മള്‍ക്ക് ഇട നല്‍കട്ടെ.



റമദാന്‍ മാസ്സക്കലത്തെ വിരുന്നുകാരെ വരവേല്‍ക്കാന്‍ അണിഞ്ഞു ഒരുങ്ങി നില്‍ക്കുന്ന അബുധാബിയിലെ മരീന മാള്‍


രമേശ്‌ മേനോന്‍
25082009

Monday, August 24, 2009

റമദാന്‍ ചിന്തകള്‍ 03/2009

റമദാന്‍ ചിന്തകള്‍ 03/2009


റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കുവാന്‍ ഒരുങ്ങിയ അബുദാബി മാള്‍

പുണ്യമാസ്സമായ റമദാനിലെ മൂന്നാം ദിവസ്സത്തിലേക്ക് കടന്നുവല്ലോ. ആദ്യ രണ്ടു ദിവസ്സത്തെ ഉപവാസ്സവും പ്രാര്‍ഥനയും മനസ്സിനെയും ശരീരത്തിനെയും ആത്മീയ ചിന്തകളിലേക്ക് പാകപ്പെടുത്തി എടുത്തു തുടങ്ങിയിട്ടുണ്ടായിരിക്കും. രണ്ടു കാര്യങ്ങളാണ് ഇന്നത്തെ ചിന്തയില്‍ പ്രധാനമായും കടന്നു വന്നിരിക്കുന്നത്. രണ്ടും ഇഫ്താര്‍ ചടങ്ങുകളോട് അനുബന്ധിച്ച് ഉള്ളതാണ്.

റമദാന്‍ മാസ്സത്തില്‍ എല്ലാവരും സാധുക്കള്‍ക്ക് അകം അഴിഞ്ഞു സഹായിക്കുന്ന ഒരു സമയം ആണല്ലോ. വിപുലമായ ഇഫ്താര്‍ സല്‍ക്കാരങ്ങള്‍ നടത്തുമ്പോള്‍ ഒരു മിനിട്ട്, ലഘുവായ ഇഫ്താര്‍ പോലും കഴിക്കാന്‍ ഉള്ള അവസ്സരം ഇല്ലാത്ത അനേകം പാവങ്ങളെ ഓര്‍ക്കുക. അവര്‍ക്കായി സ്വരൂപിച്ചു, ആവശ്യത്തിനുള്ള ഭക്ഷണം മാത്രം തയാറാക്കി, മിച്ചം വന്നു കളയാന്‍ ഇട വരാതെ ശ്രദ്ധിക്കുക. അങ്ങനെ ലാഭിക്കാന്‍ സാധിക്കുന്ന പണത്തില്‍ നിന്ന് സാധുക്കള്‍ക്കായി ഒരു നേരത്തെ ഭക്ഷണം കൂടുതല്‍ കൊടുക്കാന്‍ ഉള്ള അവസ്സരങ്ങല്‍ക്കായി വിനിയോഗിക്കുവാന്‍ ശ്രമിക്കുക.

രണ്ടാമത്തെ കാര്യം സംയമനം ആണ്. ഇഫ്താര്‍ സമയങ്ങള്‍ക്കു മുന്‍പ് ഇവിടത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുന്നവര്‍ക്കറിയാം എത്ര അപകടങ്ങള്‍ ആണ് വൃഥാ നടക്കുന്നത് എന്ന്. ഒന്ന് ക്ഷമിച്ചു ശ്രദ്ധയോടെ ഓടിച്ചാല്‍ വീട്ടില്‍ എത്തി എല്ലാവരും ഒത്തു ചേര്‍ന്ന് പ്രാര്‍ഥനയോടെ അവസ്സനിപ്പിക്കാവുന്ന യാത്രകള്‍ പലതും അവസാന യാത്രകള്‍ ആക്കുന്നു. അത് കൂടാതെ മത്സര ഓട്ടം കാരണം ഉള്ള വഴക്കുകളും. ഇത് രണ്ടു തീര്‍ത്തും ഭക്തി മാര്‍ഗ്ഗത്തില്‍ പറഞ്ഞിട്ടുള്ളതല്ല. എന്തിനു വെറുതെ ശുണ്ടിയെടുത്തു ഒരു ദിവസ്സമോ ഒരു ആയുസ്സോ അതിന്റെ ഒക്കെ പുണ്യങ്ങളും ഫലങ്ങളും പാഴാക്കി കളയുന്നു?



റമദാന്‍ മാസ്സക്കലാതെ വരവേല്‍ക്കാന്‍ ഒരുങ്ങിയ അബുധാബിയിലെ ഒരു പ്രധാന വീഥി

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
24082009

Sunday, August 23, 2009

റമദാന്‍ ചിന്തകള്‍ 02/2009

റമദാന്‍ ചിന്തകള്‍ 02/2009


സൌജന്യമായി ഇഫ്താര്‍ ഭക്ഷണം നല്‍കാന്‍ വേണ്ടി അബുദാബി കോ ഒപരെട്ടീവ്‌ തയ്യാറാക്കിയിട്ടുള്ള വിതരണശാല


പുണ്യമാസ്സമായ റമദാനിലെ രണ്ടാം നാളിലേക്ക് നമ്മള്‍ കടന്നു. ജനങ്ങള്‍ മത വിശ്വാസ്സങ്ങളും ആചാരങ്ങളും അനുഷ്ടിക്കുന്നത് പല തരത്തിലാണ്. ബഹു ജനം പല വിധം എന്ന മലയാളത്തിലെ ചൊല്ല് പോലെ. ഈയുള്ളവന്‍ ഈ വരികള്‍ ഇവിടെ എഴുതുമ്പോള്‍ ചില മനസ്സുകളില്‍ തോന്നുന്നുണ്ടായിരിക്കാം എന്താണ് ഇങ്ങനെ ഒക്കെ ചെയ്യാന്‍ കാരണം.

മതങ്ങളും ഗുരുക്കന്മാരും ആചാര്യന്മാരും പണ്ട്മുതലേ എന്നെ വളരെ ആകര്‍ഷിച്ചിരുന്നു. അതുപോലെ തന്നെ തുടര്‍ന്ന് കൊണ്ടേയിരിക്കുന്ന വിദ്യാഭ്യാസ്സ പ്രക്രിയയും. എല്ലാവരിലും നല്ലത് കണ്ടും, എല്ലാ മതങ്ങളില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു ഈശ്വരനില്‍ അര്‍പ്പിച്ചു കൊണ്ട് ഉള്ള ഒരു നിത്യ ജീവിത പ്രക്രിയ ആണ് ഞാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. നാട്ടിലും, പിന്നെ ഇവിടെ വന്നു ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഈ 22 വര്‍ഷ കാലത്തിലും എനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളെ നേടി തന്നിട്ടുണ്ട്. അത് തന്നെ മതിയല്ലോ എന്നിക്ക് അവരുടെ പ്രധാന ആചാരങ്ങളെ പറ്റിയുള്ള അറിവും മതിപ്പും എന്നില്‍ വേരുറപ്പിക്കാന്‍. നമ്മള്‍ ശാസ്ത്രം പഠിച്ചത് കൊണ്ട്, ഗണിതം പഠിച്ചു കൂടാ എന്നില്ലല്ലോ? എല്ലാ നന്മാകള്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് ഇന്നത്തെ ചിന്തകളിലേക്ക് കടക്കട്ടെ.

ആദ്യ ദിവസ്സത്തെ ഉപവസ്സവും അതോടനുബന്ധിച്ചുള്ള ഇഫ്താര്‍ ചടങ്ങുകളും ചിലര്‍ക്കെങ്കിലും ഒരു പുതുമയായിരിക്കും. ഞാന്‍ പറഞ്ഞു വരുന്നത് നമ്മുടെ കൊച്ചു കൂട്ടുകാരെ പറ്റിയാണ്. അതായതു കുട്ടികളെ. പലപ്പോഴും നമ്മള്‍ അറിയാതെ നമ്മളെ സശ്രദ്ധം വീക്ഷിക്കുന്ന അവര്‍, പലപ്പോഴും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ അണുവിട വിടാതെ ചെയ്യാന്‍ ഉത്സാഹം കാണിക്കുന്നത് കാണാം. റമദാന്‍ മാസ്സക്കാലത്തെ ഉപവാസ്സം അതില്‍ ഒന്ന് തന്നെ. തന്റെ മാതാപിതാക്കളും അവരുടെ ബന്ധുക്കളും, സ്നേഹിതരും, വര്‍ഷാവര്‍ഷം ഒരു മാസ്സം തുടര്‍ച്ചയായി ചെയ്തു പോരുന്ന ആ ചടങ്ങുകളില്‍ തങ്ങള്‍ക്കും പങ്കെടുക്കാന്‍ ഉള്ള ആദ്യ അവസ്സരം. അവരുടെ കൊച്ചു മനസ്സിനുള്ളില്‍ ഒളിച്ചിരിക്കുന്ന അര്‍പ്പണ ബോധം പുറത്തു കൊണ്ട് വരാന്‍ ഉള്ള അവസ്സരം. കൂടാതെ ഉപവസ്സം കഴിഞ്ഞാല്‍ ബന്ധുക്കളും സ്നേഹിതരും ആയി ഒത്തു ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള അവസ്സരം. താനേ അവരില്‍ വിശ്വാസവും നിശ്ചയാധാര്‍ദ്ദ്യവും കടന്നു വന്നില്ല്ലെന്കിലെ അത്ഭുതം ഉള്ളു.

എല്ലാവരും കൂട്ടായ്മയോട് കൂടി പ്രാര്‍ഥിക്കുകയും ജലപാനം കഴിക്കുകയും ചെയ്യുകയും ചെയ്യുന്നത് കാണുമ്പോള്‍ തന്നെ അവരില്‍ ഒരു കൂട്ടായ്മയുടെ വേരുകള്‍ കൊച്ചു മനസ്സിലെ ഉറപ്പിച്ചു കഴിയും.

ഒരു ചെറിയ സംഭവം കൂടി പറഞ്ഞു കൊണ്ട് ഇന്നത്തെ ചിന്തകള്‍ ചുരുക്കട്ടെ. നാട്ടില്‍ നിന്ന് അവധി കഴിഞ്ഞു മടങ്ങുന്ന വഴി ഗോവ വഴിയാണ് വരാന്‍ ഇടയായത്. വിമാനം പറന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സാധാരണ പോലെ ഭക്ഷണവും ജലപാന മധ്യ സല്കാരവും ആയി എയര്‍ ഹോസ്റെസ്സ് വന്നു. എന്റെ അടുത്ത് ഇരിന്നിരുന്നത് ഒരു ഗോവക്കാരനും അയാളുടെ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന മകനും ആയിരുന്നു. അച്ഛനും മകനും തമ്മില്‍ പല കാര്യങ്ങളിലും സംഭാഷണം തുടര്‍ന്ന് കൊണ്ടേ ഇരിന്നു തുടക്കം മുതലേ. അവര്‍ വന്നു എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ഗോവന്‍ സുഹൃത്ത്‌ രണ്ടു കുപ്പി ബിയര്‍ മതിയെന്ന് പറഞ്ഞു. തൊട്ടടുത്ത്‌ ഇരിക്കുന്ന മകന്റെ സീറ്റ്‌ ചൂണ്ടി കാട്ടി പുള്ളി പറഞ്ഞു, പറ്റുമെങ്കില്‍ രണ്ടെണ്ണം ആ സീറ്റിലേക്കും വച്ച് കൊള്ളൂ എന്ന്. അത് കേട്ട എയര്‍ ഹോസ്റെസ്സ് അതെ പ്രകാരം ചെയ്തു. അവര്‍ അവിടെ നിന്ന് നീങ്ങുന്നതിനു മുന്‍പേ ആ കുട്ടി ഉച്ചത്തില്‍ പറഞ്ഞു, അച്ഛാ, നിങ്ങള്‍ തെറ്റാണ് ചെയ്യുന്നത്, ഞാന്‍ മദ്ധ്യം കഴിക്കില്ലല്ലോ - പിന്നെന്തിനാ എന്റെ പേരും പറഞ്ഞു വാങ്ങിയത്. അത് കേട്ട ഞാനും, ആ അച്ഛനും, കൂടാതെ അത് കൊടുത്ത എയര്‍ ഹോസ്റെസ്സും, സ്തബ്ദരായി ഇരുന്നു പോയി. കൊച്ചു മനസ്സില്‍ കളങ്കം ഇല്ല.

ഈ റമദാന്‍ മാസ്സക്കലാതെ ചുരുങ്ങിയ ജോലി സമയം നിങ്ങള്‍ എല്ലാവരും കുട്ടികളുടെ കൂടെ പരമാവദി വിനിയോഗിക്കാന്‍ ഉപയോഗിക്കുക. അതില്‍ പരം സന്തോഷം വേറെ എന്തുണ്ട്. അവര്‍ക്ക് വേണ്ടി അവരുടെ കഴിവുകള്‍ ഉണര്‍ത്തുവാന്‍ വേണ്ടി ഞാനും നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും.

എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ അകം നിറഞ്ഞ റമദാന്‍ ആശംസകള്‍.

രമേശ്‌ മേനോന്‍
23082009

Saturday, August 22, 2009

റമദാന്‍ ചിന്തകള്‍ 01/2009

റമദാന്‍ ചിന്തകള്‍ 01/2009




മദീന സയെദ്‌ ഷോപ്പിംഗ്‌ കൊമ്പ്ലെക്സിനു അടുത്തുള്ള പ്രധാന പള്ളി.


പുണ്യ മാസമായ റമദാന്‍ ഇന്നു ആരംഭിച്ചു. ഗള്‍ഫില്‍ വന്ന കാലം തൊട്ടേ റമദാന്‍ മാസം വളരെ വിലപ്പെട്ടതായി ഞാന്‍ കണക്കാക്കാറുണ്ട്. പണ്ടു തൊട്ടേ ആചാരങ്ങള്‍ എല്ലാം മത വിത്ത്യാസമില്ലാതെ കാണണം എന്ന് കാരണവന്മാര്‍ പഠിപ്പിച്ചത് കൊണ്ടായിരിക്കാം ഇതു. മാനുഷ്യരെല്ലാം ഒന്നു പോലെ എന്ന മാവേലി സിദ്ധാന്തം എപ്പോഴും ഓര്‍ക്കുന്നതായിരിക്കാം മറ്റൊരു വശം. ഈ ആവേശം ആണ് ഈ l ലേഖന പരമ്പരയുടെ രണ്ടാം അദ്ധ്യായം എഴുതാന്‍ എന്നെ പ്രചോദിപ്പിച്ചത്.




മുസ്ലിം കലണ്ടറിലെ ഒന്‍പതാം മാസ്സം ആണ് റമദാന്‍.

ഇന്ന് നമുക്ക് റമദാന്‍ മാസ്സത്തിലെ റമദാന്‍ മാസത്തിലെ ഉപവാസത്തിന്റെ പ്രാധാന്യത്തെ പറ്റി ഒന്നു ചിന്തിച്ചു നോക്കാം.



ഓഗസ്റ്റ്‌ മാസത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന ഈ വര്ഷത്തെ റമദാന്‍ ദിവസങ്ങള്‍ സാധാരണയില്‍ കവിഞ്ഞ സമയ പരിതി ഉള്ളതാണല്ലോ. അപ്പോള്‍ ഉപവാസം ഒരു തപസ്യ എന്നതിലുപരിയെക്കാള്‍ നിശ്ചയമായും നമ്മുടെ സംയമനം പരിശോദിക്കാന്‍ ഉള്ള ഒരു അവസരം കൂടി ആയി തീരുന്നു. പുലര്‍ച്ച മുതല്‍അസ്തമയം വരെ ഉപവാസ്സം ഇരിക്കുക എന്ന പ്രക്രിയ പലര്‍ക്കും അത്ര എളുപ്പം അല്ല. പുകവലി, ഭോജനം, ജലപാനം കഴിക്കല്‍, എന്നിവ ഈ സമയത്ത് വര്‍ജ്യം ആണ്. ഇവയൊന്നും പൊതു സ്ഥലത്ത് വിശ്വാസികളും അവിശ്വാസികളും ചെയ്യാന്‍ പാടുള്ളതല്ല. റമദാന്‍ മാസ്സത്തില്‍ അഞ്ചു നേരവും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കാറുണ്ട്. ഈ സമയത്ത് ഉച്ച ശബ്ദത്തില്‍ പാടുകളോ മറ്റു തടസ്സങ്ങലോ വരാതെ പരിസ്സരവും നിശബ്ദതയില്‍ ദൈവത്തില്‍ പ്രാര്‍ഥനാനിരതയോടെ അര്‍പ്പിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. വസ്ത്രധാരണത്തിലും ഈ മാസത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പൊതു വേദികളില്‍ അതിര് വിട്ടു ഇടപഴകാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. പൊതുവേദികളില്‍ പുകവലിയും വര്‍ജ്യമാണ്‌.


സുഹൂര്‍ എന്നും ഇഫ്താര്‍ എന്നും രണ്ടു പ്രധാന ഭക്ഷണ ചടങ്ങുകള്‍ ആണ് റമദാന്‍ മാസ്സത്തില്‍ നിത്യവും ഉള്ളത്. സുഹൂര്‍ പുലര്‍ച്ചെയും, ഇഫ്താര്‍ അസ്തമയ സമയത്തും. സുഹൂര്‍ സമയത്ത്, ദിവസ്സം മുഴുവനും സക്തി നല്‍കാന്‍ ഉള്ള തരത്തില്‍ ഉള്ള ഭക്ഷണ ക്രമവും, ഇഫ്താര്‍ സമയത്ത് വെള്ളം, പഴങ്ങളുടെ സത്, ഈന്ത പഴം എന്നിവവയും ലഘുവായി കഴിച്ചു പോരുന്നു.



ഇഫ്താര്‍ ടെന്റുകള്‍ - സ്ഥലം മദീന സയെദ്‌ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ അബുദാബി

ഈ ലേഖന പരമ്പരയോടൊപ്പം ഓരോ ദിവസ്സവും ഇവിടത്തെ ഓരോ റമദാന്‍ കാഴ്ചകളും ചിത്രങ്ങളായി നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു.

എന്റെ എല്ലാ പ്രിയ മുസ്ലിം സുഹൃത്തുക്കള്‍ക്കും ഈ പുണ്യമാസ്സക്കലത്തിന്റെ ആശംസകള്‍ നേര്‍ന്നു കൊണ്ട്,
സസ്നേഹം,

രമേശ്‌ മേനോന്‍

22082009


Thursday, August 20, 2009

Tuesday, July 28, 2009

കൊരമ്പിലെ കുട്ടികള്‍ക്കും പുതിയമുഖം


കൊരമ്പിലെ കുട്ടികള്‍ക്കും പുതിയമുഖം
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

സിനിമയിലും മൃദംഗം കൊട്ടാന്‍ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ ഇരിങ്ങാലക്കുട കൊരമ്പ്‌ മൃദംഗ കളരിയില്‍ പരിശീലം നടത്തുന്ന കുട്ടികള്‍. ഇവിടത്തെ അമ്പതോളം വിദ്യാര്‍ത്ഥികളാണ്‌ മൃദംഗകലാഭ്യാസികളായി തന്നെ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തിലെ നായകനായ പൃഥ്വിരാജിനോടൊപ്പമാണ്‌ ഇവരുടെയും പ്രകടനം. പുതുമുഖ സംവിധായകനായ ദീപന്‍ ഒരുക്കിയ പുതിയമുഖം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയിലും നടന്നിരുന്നു. തിരുനാവായ നിളാതീരത്താണ്‌ കൊരമ്പ്‌ മൃദംഗ കളരിയിലെ കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്‌. ഇതിനകം തന്നെ ഒട്ടേറെ വേദികളില്‍ മൃദംഗമേള അവതരിപ്പിച്ചിട്ടുള്ള ഇവിടത്തെ കുട്ടികള്‍ വിദേശ പര്യടനവും നടത്തിയിട്ടുണ്ട്‌.

Monday, July 27, 2009

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: പെന്‍ഷന്‍ ഫണ്ട്‌ റഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിട്ടിയുടെ ആര്‍ക്കുംചേരാവുന്ന പെന്‍ഷന്‍പദ്ധതി കേരളത്തിലുമെത്തി. സൗത്ത്‌ ഇന്ത്യന്‍ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.

''മെയ്‌ ഒന്നിനാണ്‌ പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്‌) അവതരിപ്പിച്ചത്‌. അന്നു തന്നെ 55 ശാഖകളില്‍ ഞങ്ങള്‍ ഇതിന്‌ സൗകര്യം ലഭ്യമാക്കി. ഇപ്പോള്‍ 75 ശാഖകളില്‍ അപേക്ഷ സ്വീകരിക്കുന്നുണ്ട്‌. 150 ശാഖകളില്‍ പദ്ധതി ഏര്‍പ്പെടുത്താനാവശ്യമായ പരിശീലനം പൂര്‍ത്തിയായി. കൂടുതല്‍ കൂടുതല്‍ ശാഖകളില്‍ പദ്ധതി നടപ്പാക്കിവരികയാണ്‌. സപ്‌തംബര്‍ 30 ഓടെ 200 ശാഖകളില്‍ പെന്‍ഷന്‍ പദ്ധതി ലഭ്യമാവും.'' സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ചീഫ്‌ എക്‌സികൂട്ടീവായ ഡോ. വി.എ.ജോസഫ്‌ അറിയിച്ചു. ''കേരളത്തില്‍ മറ്റു ബാങ്കുകളെ അപേക്ഷിച്ച്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്‌. പഴയ തലമുറ സ്വകാര്യബാങ്കുകളില്‍ ഞങ്ങള്‍ക്കുമാത്രമാണ്‌ ഇതിന്‌ അനുവാദം ലഭിച്ചിട്ടുള്ളത്‌. എല്ലാ ശാഖകളിലും പദ്ധതിയെത്തിക്കാനാണ്‌ ഞങ്ങളുടെ ശ്രമം.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര - സംസ്ഥാന ജീവനക്കാരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അവരൊഴിച്ച്‌ ആര്‍ക്കുവേണമെങ്കിലും ചേരാമെന്ന്‌ ബാങ്കിന്റെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി.ജെ. ജോസ്‌ മോഹന്‍ വ്യക്തമാക്കി. പ്രായം 55 വയസ്സില്‍ താഴെയായിരിക്കണം. ബാങ്കില്‍ അക്കൗണ്ട്‌ വേണമെന്ന്‌ നിര്‍ബന്ധമില്ല. അപേക്ഷ വാങ്ങി പൂരിപ്പിച്ച്‌ തിരിച്ചറിയല്‍ രേഖകളും ചുരുങ്ങിയത്‌ 500 രൂപയുമുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാവുന്നതാണ്‌. പണമടച്ചാല്‍ രശീതികിട്ടും. പിന്നീട്‌ 15 ദിവസത്തിനകം പെര്‍മനന്റ്‌ റിട്ടയര്‍മെന്റ്‌ അക്കൗണ്ട്‌ നമ്പര്‍ (പ്രാണ്‍) സെന്‍ട്രല്‍ റെക്കോഡ്‌ കീപ്പിങ്‌ ഏജന്‍സിയായ എന്‍എസ്‌ഡിഎല്‍ അയച്ചുതരും.

കര്‍ഷകര്‍ക്കും വിദേശ ഇന്ത്യക്കാര്‍ക്കും തൊഴില്‍ രഹിതര്‍ക്കുമൊക്കെ ചേരാമെന്നതാണ്‌ പദ്ധതിയുടെ സവിശേഷത. 18 വയസ്സു പൂര്‍ത്തിയായിരിക്കണമെന്നേയുള്ളൂ. ഒരു ഇടപാടില്‍ 500 രൂപയോ പ്രതിവര്‍ഷം 6,000 രൂപയോ ആണ്‌ കുറഞ്ഞ നിക്ഷേപം. വര്‍ഷത്തില്‍ ചുരുങ്ങിയത്‌ നാലുതവണ പണമടച്ചിരിക്കണം. പെന്‍ഷന്‍ഫണ്ട്‌ മാനേജര്‍മാരായി ആറു പേരെയാണ്‌ നിയോഗിച്ചിട്ടുള്ളത്‌. ഇതില്‍ ആരെവേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിക്ഷേപകനുണ്ട്‌.

ഓഹരി, കമ്പനി ബോണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയിലായിരിക്കും പണം മുടക്കുക. ഇതിന്റെ അറ്റാസ്‌തിമൂല്യം പതിവായി പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താം. കാലാകാലങ്ങളില്‍ പെന്‍ഷന്‍ ഫണ്ട്‌ മാനേജര്‍മാരെ മാറ്റാനും സൗകര്യമുണ്ടാവും.

സാധാരണഗതിയില്‍ 60 വയസ്സിലാണ്‌ പെന്‍ഷന്‍ ആരംഭിക്കുക. എന്നാല്‍ ഏതു സമയത്തും പിരിഞ്ഞുപോകന്‍ സ്വാതന്ത്ര്യമുണ്ട്‌. അതുവരെയുള്ള നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ നിര്‍ണയിക്കുകയും ചെയ്യും. അന്നത്തെ അറ്റാസ്‌തിമൂല്യത്തെ ആധാരമാക്കിയായിരിക്കും പെന്‍ഷന്‍.

60 വയസ്സിനു മുമ്പ്‌ വരിക്കാരന്‍ വിട്ടുപോവുകയാണെങ്കില്‍ അറ്റാസ്‌തിമൂല്യത്തിന്റെ 80 ശതമാനം തുകയും ഇന്‍ഷൂറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ ലൈഫ്‌ ആന്വറ്റി വാങ്ങാന്‍ ഉപയോഗിക്കണം. ബാക്കി 20 ശതമാനം ഒറ്റയടിക്ക്‌ പിന്‍വലിക്കാവുന്നതാണ്‌.

60 നും 70 വയസ്സിനുമിടയിലാണെങ്കില്‍ ചുരുങ്ങിയത്‌ 40 ശതമാനം തുക ആന്വറ്റി വാങ്ങാന്‍ ഉപയോഗിച്ചാല്‍ മതി. ബാക്കി ഒറ്റയടിക്കോ വര്‍ഷം 10 ശതമാനം തോതിലോ പിന്‍വലിക്കാം. എഴുപത്‌വയസ്സിലാണെങ്കില്‍ മുഴുവന്‍ തുകയും വരിക്കാരന്‌ തിരിച്ചുനല്‍കും. മരണപ്പെടുന്ന പക്ഷം പൂര്‍ണതുകയും നോമിനിക്കാണ്‌.

ഇടപാടുകാര്‍ക്ക്‌ സേവനം നല്‍കാനും അപേക്ഷാഫോറം സ്വീകരിക്കാനുമായി എസ്‌ബിഐ ഉള്‍പ്പെടെ ബാങ്കുകളും ഇന്‍ഷൂറന്‍സ്‌ സ്ഥാപനങ്ങളുമായി 22 പോയിന്റ്‌സ്‌ ഓഫ്‌ പ്രസന്‍സിനെ (പിഒപി) യാണ്‌ ചുമതലപ്പെടുത്തിയത്‌.

കണ്ടതും കേട്ടതും

Tuesday, July 21, 2009

അരങ്ങു 09 - ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഹാള്‍

അരങ്ങു 09 - ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം ഹാള്‍






Monday, July 20, 2009

"വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം ....."

"വെള്ളത്തില്‍ നിന്നുകൊണ്ടാവുമ്പൊ വേണ്ടുവോളം കുടിക്കാം ....."
Author : - സ്വന്തം ലേഖകന്‍ www.irnjalakuda.com




മഴവെള്ളം കയറിയ പുല്ലൂര്‍ പുളിഞ്ചോട്‌ ഷാപ്പില്‍ ഞായറാഴ്‌ച കള്ളുകുടിക്കാനെത്തിയവര്‍. ഉച്ചക്ക്‌ 12 ആയപ്പോഴേക്കും ഷാപ്പിലെ കള്ളുമുഴുവന്‍ തീര്‍ന്നിരുന്നു.

നമ്മുടെ നാടിന്റെ ഒരു സ്ഥിതി!!

Sunday, July 19, 2009

നാലമ്പലങ്ങളിലേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓട്ടം തുടങ്ങി


നാലമ്പലങ്ങളിലേക്കും സര്‍ക്കാര്‍ ബസ്സുകള്‍ ഓട്ടം തുടങ്ങി
Author : - സ്വന്തം ലേഖകന്‍
www.irinjalakuda.com


രാമായണ മാസത്തില്‍ നാലമ്പല ദര്‍ശനം നടത്തുന്ന ഭക്തര്‍ക്കായ്‌ ഇരിങ്ങാലക്കുടയില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി.ബസ്സുകള്‍ ഓട്ടം തുടങ്ങി. രാവിലെ 6.45ഓടെ കൂടല്‍മാണിക്യം ക്ഷേത്രകിഴക്കേ നടയില്‍ നിന്നാണ്‌ രണ്ട്‌ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുന്നത്‌. തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, കൂടല്‍മാണിക്യം, മൂഴിക്കുളം, പായമ്മല്‍ ക്ഷേത്രങ്ങളിലെത്തി ഉച്ചക്ക്‌ 2.30ഓടെ ഇരിങ്ങാലക്കുടയില്‍ തിരിച്ചെത്തും. ശനിയാഴ്‌ച രാവിലെ അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ ബസ്സ്‌ സര്‍വ്വീസുകളുടെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. ദേവസ്വം ചെയര്‍മാന്‍ തങ്കപ്പന്‍ മാസ്റ്റര്‍, നഗരസഭാ വൈസ്‌ ചെയര്‍മാന്‍ സതീഷ്‌ പുളിയത്ത്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.