Sunday, March 22, 2009

വാര്‍ത്തകളുടെ പൂരവുമായി ethrissurnews.com



visit: www.ethrissurnews.com

മാതൃഭൂമി പീഡനത്തിനു മുന്നിലും പിന്നിലും പ്രാധാന്യം


20th മാര്‍ച്ച് ഇലെ മാതൃഭൂമി പത്രം കണ്ടപ്പോള്‍ പത്രാധിപരുടെ അവസ്ഥ ഇത് ഇറക്കിയ സമയത്ത് എന്തായിരുന്നു എന്ന് തോന്നി പോയി. മുന്നിലും പിന്നിലും ഒരേ വാര്‍ത്ത. കാര്യം ഗൌരവമുള്ളത് തന്നെ എന്നാലും, ഇത്രയ്ക്കു ഈ വിഷയത്തിനോട് എന്ന് തൊട്ടാണാവോ ഇത്ര താല്പര്യം തുടങ്ങിയത്. അപകട മരണങ്ങള്‍ ആത്മഹത്യ ആക്കി മാറ്റാനുള്ള കഴിവുള്ള ഏതോ വിദ്വാന്‍ വീണ്ടും പത്രത്തില്‍ കയറികൂടിയിട്ടുണ്ട് എന്ന് ധൈര്യമായി കരുതാം, ഇനിയും ഇത് പോലെ ഉള്ള കൌതുകകരമായ വിരുതുകള്‍ക്കായി ഗള്‍ഫ് എഡിഷനില്‍ വായിക്കാന്‍ പണവും സമയവും മുടക്കാം .

Friday, March 20, 2009

ഒരമ്മയുടെ സ്നേഹം

അമൃതാണ് അമൂല്യമാണ്‌ അമ്മയുടെ സ്നേഹം

ഇവരെയും ആരെങ്കിലും കോടീശ്വരന്‍മാരക്കിയിരുന്നെന്കില്‍




ഒരു ദേവാലയത്തിന്റെ മുന്നില്‍ വരുന്ന ഭക്തരുടെ ചെരുപ്പ് സൂക്ഷിക്കുന്നവരാണ് ഈ കുട്ടികള്‍. എന്നെന്കിലും ഭഗവാന്റെ കണ്ണ് ഈ കുട്ടികളുടെ നേര്‍ക്കും തുറന്നിരുന്നെന്കില്‍

Tuesday, March 17, 2009

ക്യാമറക്കുള്ളിലെ കഴുകന്‍ കണ്ണുകള്‍


ഹൈടെക്‌ വിദ്യയുമായി രഞ്‌ജി സ്റ്റുഡിയോ


ഹൈടെക്‌ വിദ്യയുമായി രഞ്‌ജി സ്റ്റുഡിയോ

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
43 വര്‍ഷത്തെ സേവനപാരമ്പര്യമുളള ഇരിങ്ങാലക്കുട രഞ്‌ജി സ്റ്റുഡിയോയുടെ ഹൈടെക്‌ ലാബ്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഡിജിറ്റല്‍ ലേബര്‍ മെഷീന്‍ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. ഡിജിറ്റല്‍ ഫോട്ടോ പ്രിന്‍ിംഗ്‌, ഓണ്‍ലൈന്‍ ഫോട്ടോ ഷെയറിംങ്ങ്‌, ഫോട്ടോ ഗ്രീറ്റിംങ്‌ കാര്‍ഡ്‌സ്‌, ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം തുടങ്ങിയ സേവനങ്ങള്‍ രഞ്‌ജി സ്‌റ്റുഡിയോയില്‍നിന്നും ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.whizprintz.com എന്ന വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക.

തിരഞ്ഞെടുപ്പ് കാല ബംബര്‍ ഓഫര്‍


Sunday, March 15, 2009

പ്രദീപ്‌ മേനോന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലാസ്‌ കണ്‍വീനര്‍


പ്രദീപ്‌ മേനോന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലാസ്‌ കണ്‍വീനര്‍

Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com

ഒമാനിലെ ഇന്‍ഡ്യന്‍ സോഷ്യല്‍ ക്ലാസിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കണ്‍വീനറായി പ്രദീപ്‌ യു. മേനോനെ തിരഞ്ഞെടത്തു. കേരളോത്സവം സാഹിത്യ സമ്മേളനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലാസാണ്‌ ഒമാനിലുള്ളത്‌. ജോ.കണ്‍വീനറായി എന്‍.എം.മൊഹസിനേയും ഖജാന്‍ജിയായി ടി.സി.റഹ്മാന്‍ അബ്ദുള്ളിനേയും തിരഞ്ഞെടുത്തു. പ്രദീപ്‌ യു. മേനോന്‍ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയാണ്‌.

Thursday, March 12, 2009

പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു

പൂര്‍വ്വവിദ്യാര്‍ഥി സംഗമം നടന്നു

കൊടുങ്ങല്ലൂര്‍: ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജില്‍ 1957 മുതല്‍ 75 വരെയുള്ള കാലഘട്ടത്തില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ഥികളുടെ സംഗമം തിരുവഞ്ചിക്കുളത്ത്‌ നടന്നു. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ മുഖ്യാതിഥിയായി. സംവിധായകന്‍ കമല്‍ ഉദ്‌ഘാടനം ചെയ്‌തു. ശശികുമാര്‍, പ്രൊഫ. ജോസഫ്‌ പി. തോമസ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

മിഴാവില്‍ തായമ്പക നടത്തി

മിഴാവില്‍ തായമ്പക നടത്തി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മിഴാവില്‍ തായമ്പക അരങ്ങേറി. കലാമണ്ഡലം എ.എന്‍. ഹരിഹരന്‍, കലാമണ്ഡലം വിനീഷ്‌, കലാമണ്ഡലം ജയരാജ്‌ എന്നിവരാണ്‌ മിഴാവില്‍ തായമ്പക അവതരിപ്പിച്ചത്‌. കലാനിലയം കലാധരന്‍ ചെണ്ടയിലും ശ്രീജിത്ത്‌ ഇലത്താളത്തിലും പക്കമേളം നടത്തി.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പുത്തന്‍ വിളക്കുമാടം

ചേര്‍പ്പ്‌: പിച്ചള പൊതിഞ്ഞ വിളക്കുമാടവും ഓട്ടുചെരാതുകളുമായി ദേവസംഗമത്തിന്‌ ആതിഥേയരായ ആറാട്ടുപുഴ ക്ഷേത്രം ഒരുങ്ങി. കൊടിയേറ്റം നടക്കുന്ന മാര്‍ച്ച്‌ 31ന്‌ മുമ്പായി സമ്പൂര്‍ണ്ണ നെയ്‌വിളക്കോടെ വിളക്കുമാടം ശാസ്‌താവിന്‌ സമര്‍പ്പിക്കും. 22 ലക്ഷം രൂപ ചെലവുള്ള പണികള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തരുടെയും സഹായത്തോടെയാണ്‌ നടത്തിയത്‌. 370 അടി ചുറ്റളവും ഏഴര അടി ഉയരവുമുള്ള വിളക്കുമാടം 22 ഗേജുള്ള പിച്ചളപ്പാളികള്‍കൊണ്ടാണ്‌ പൊതിഞ്ഞ്‌ അലങ്കരിച്ചിരിക്കുന്നത്‌. 6300 ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ പിച്ചള പൊതിഞ്ഞശേഷം ഏഴു വരികളിലായി 5000ത്തോളം പുതിയ ഓട്ടുചെരാതുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകും. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്‌ സ്വദേശി വില്വമംഗലത്ത്‌ ദിനേഷ്‌കുമാറും സംഘവുമാണ്‌ പണികള്‍ നടത്തുന്നത്‌.

അമൃതപുരിയിലെ ബ്രഹ്മചാരിണികളുടെ മുടി അര്‍ബുദരോഗികള്‍ക്ക്‌


കൊല്ലം: അര്‍ബുദരോഗത്തിനുള്ള ചികിത്സയ്‌ക്കിടെ മുടി പൊഴിയുന്നവര്‍ക്ക്‌ ആശ്വാസമേകാന്‍ അമൃതപുരിയിലെ ബ്രഹ്മചാരിണികള്‍ മുടി മുറിച്ചുനല്‍കി. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണിത്‌. ദുഃഖിതരെ സഹായിക്കാന്‍ തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന്‌ ബ്രഹ്മചാരിണികള്‍ മാതാ അമൃതാനന്ദമയി ദേവിയോട്‌ ഉപദേശം തേടിയപ്പോള്‍ അര്‍ബുദരോഗികള്‍ക്കായി മുടി മുറിച്ചുനല്‍കാനായിരുന്നു അമ്മയുടെ ഉപദേശം. സംന്യാസിമാരെയും സംന്യാസിനിമാരെയും സംബന്ധിച്ച്‌ മുടിയഴക്‌ ഒരു പ്രശ്‌നമല്ലെന്ന്‌ അമ്മ പറഞ്ഞു. അതുകൊണ്ടാണ്‌ അവര്‍ തല മുണ്ഡനം ചെയ്യുന്നത്‌. എന്നാല്‍ തലമുണ്ഡനം ചെയ്യേണ്ടതില്ലെന്നും മുടി മുറിച്ചുനല്‍കിയാല്‍ മതിയെന്നും അമ്മ നിര്‍ദ്ദേശിച്ചു. ആശ്രമത്തിലെ സംന്യാസിനിമാരും ബ്രഹ്മചാരിണികളും സന്തോഷത്തോടെ മുടി മുറിച്ചുനല്‍കി. ഇതുകണ്ട്‌ അന്തേവാസികളില്‍ ചിലരും മുടി മുറിച്ചു. ഇവരില്‍ വിദേശവനിതകളും ഉള്‍പ്പെടും. മുറിച്ചെടുത്ത മുടി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്‌. ഇതുകൊണ്ട്‌ വിഗ്ഗ്‌ നിര്‍മ്മിച്ച്‌ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ അടക്കമുള്ള ആസ്‌പത്രികളിലെ അര്‍ബുദരോഗികള്‍ക്ക്‌ നല്‍കുമെന്ന്‌ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അറിയിച്ചു.

കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു


കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു
Author : - സ്വന്തം ലേഖകന്‍ www.irinjalakuda.com
കണിക്കൊന്നയുടെ കുളിര്‍മയ്‌ക്ക്‌ താഴെ വേനല്‍ കനക്കുന്നു. മഴയെത്തുമെന്ന പ്രതീക്ഷ ബാക്കി. മണ്ണും വിണ്ണും ഒരുപോലെ വിയര്‍പ്പിച്ച വെയില്‍ ഉരുകിയിറക്കുകയാണ്‌. എരിതീയ്യില്‍ നിന്ന്‌ വറച്ചട്ടിയിലേക്ക്‌ എന്നപോലെ വെയിലിന്റെ തീക്ഷണതയും, ബലത്തിന്റെ ദൗര്‍ലഭ്യവും ഒരുപോലെ പ്രസരിപ്പിക്കുന്ന ജനത വേനല്‍ മഴയെ കാത്തിരിക്കുകയാണ്‌്‌, വേഴാമ്പലിനേപ്പോലെ....

Friday, March 6, 2009

തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു


തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു
Author : - സ്വന്തം ലേഖകന്‍
www.irinjalakuda.com

തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു.
തൃപ്രയാറപ്പന്‌ സംഗമേശന്റെ സ്വര്‍ണഗജം സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നവംബറില്‍ നടന്ന അഷ്ടമംഗലപ്രശ്‌നത്തില്‍ ഗജകോപ പരിഹാരത്തിനായി ക്ഷേത്രജ്ഞര്‍ നിര്‍ദേശിച്ച ഗജസമര്‍പ്പണമാണ്‌ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ നടന്നത്‌. 29 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത ആനയെ തൃപ്രയാര്‍ ക്ഷേത്രനടയ്‌ക്കല്‍ സമര്‍പ്പിച്ചു. കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി അംഗം രാജേഷ്‌ ബാലകൃഷ്‌ണന്‍, അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ഉണ്ണികൃഷ്‌ണന്‍, കൊച്ചി ദേവസ്വം ബോര്‍ഡ്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ രാജലക്ഷ്‌മി, തൃപ്രയാര്‍ ക്ഷേത്രം മാനേജര്‍ കാശി വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

Tuesday, March 3, 2009

കണ്ണുതുറക്കൂ കരുണയോടെ


.. .. കണ്ണുതുറക്കൂ കരുണയോടെ ...........................................

അബുദാബി:കഴിഞ്ഞ 22 ദിവസമായി ആശുപത്രി കിടക്കയില്‍ നിന്നും എഴുനേല്‍ക്കാനാവാതെ നിസ്സഹായനായി കഴിയുകയാണ് കൊല്ലം ജില്ലയിലെ തിരുമുല്ലവാരം ഹില്‍ഡാ നിവാസില്‍ ആല്‍ബി ചാര്‍ലസിന്റെയും എലിസബത്തിന്റെയും രണ്ടാമത്തെ മകന്‍ 20 വയസ്സുള്ള ചാംസന്‍ ആല്‍ബെര്‍ട്ട് .......... ഈ കഴിഞ്ഞ 2ന്‍ മുസഫയിലെ കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണു ചാംസണ്‍ അപകടത്തില്‍ പെടുന്നത്.. പഞ്ചറായ വണ്ടീ യുടെ ടയര്‍ മാറ്റുന്നതിനിടെ വാ‍ഹനത്തിനു അടവെച്ചിരുന്ന ജാക്കി തെന്നി വാഹനം ദേഹത്തേക്ക് ചരിയുകയായിരുന്നു തുടന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അരക്കു താഴെ ചലന ശേഷി പുര്‍ണ്ണമായി നശടപ്പെട്ടിരുന്നു.കബനിയില്‍ നിന്നും ഉത്തരവാതിത്ത്യ പ്പെട്ട ആരും തിരിഞ്ഞു നോക്കാതിരുന്ന ചാംസിനെ കൂടെനിന്നു പരിചരിച്ചത് സുഹ്ര്ത്തും അയല്‍ വാസിയുടെ ഭാര്യസഹോദനുമായ സനോജ് എന്ന യുവാവാണ്.മൂന്നു മാസം മുന്‍ബ് അബുദാബിയില്‍ അല്‍ ഫലാ റെഡിമിക്സ് കബനിയില്‍ ജോലിക്കെത്തിയ യുവാക്കള്‍ക് സഹായത്തിനു ആരും തന്നെ ഉന്‍ഡായിരുന്നില്ല ആശുപത്രി ജീവനക്കാരുടെ സ്നേഹപൂര്‍വ്വമായ പരിചരണവും സ്വാന്തനവുമാണ് ...ഇവര്‍ക്കു തുണയായത് .ഇതിനിടെ ചാംസിന്റെ അവസ്ത കേട്ടറിഞ്ഞു ഒരുകുട്ടം ചെറുപ്പക്കാര്‍ സഹായ ഹസ്ത്തവുമായി മുബോട്ടു വന്നു.എമിറേറ്റ് ഹോക്കസ് എന്ന ക്രിക്കറ്റ് ടീമിലെ യുവാക്കളാണു ചാംസിനു സഹായത്തിന്റെ കാരുണ്യം മുന്നോട്ടു വന്നത് ചാംസന്റെയും സഹായിയായ സനോജിനും ഭക്ഷണത്തിന്റെയും ആശുപത്രി ചിലവുകള്‍ ഇതുവരെ ഇവരായിരുന്നു നിര്‍വ്വഹിച്ചിരുന്നത് ചാ‍മ്സിനെ നാട്ടിലെത്തിച്ചു നല്ല ചികിത്സ ലഭ്യമാക്കുക എന്നതാണു ഈ ചെറുപ്പക്കാ‍രുടെ ആത്യന്തിക ലക്ഷ്യം ഇതിനു സുമനസ്സുകളുടെ സഹായം ഈ നിര്‍ദ്ധന യുവാവിനു നാട്ടിലേക്കു ലഭ്യമാക്കുകയും ചെയ്യുക എന്നതാണ്. തിരുവന്തപുരം ആസ്താനമായുള്ള ജയ് ഹിന്ദ് ട്രാവത്സ് വഴി 2008 ഡിസംബറിലാണു യുവാക്കള്‍ ജോലിക്കെത്തിയത് 1000 ദിര്‍ഹം മാസ ശബളം എഗ്രിമെന്റില്‍ ഇവിടെ വന്ന ഇവര്‍ക്ക് പറഞ്ഞുറപ്പിച്ച തുകയുടെ പകുതിപോലും ആദ്യമാസഞ്ഞലില്‍ ലഭിച്ചിട്ടില്ല500 ദിര്‍ഹം ബേസിക്ക് സാലറിമാത്രമായി ചുരുഞ്ഞി...............................................

ഇനിയും കരുണവറ്റാത്ത അമ്ര്യതാ ന്യൂസ് മിഡില്‍ ഈസ്റ്റിന്റെ പ്രേക്ഷകര്‍ ജീവിതം തുടഞ്ഞാന്‍ ശ്രമിച്ചു പാതിവഴില്‍ കിടന്നു പോയ ഈ ചെറുപ്പക്കാരനു കഴിയുന്ന സഹായം എത്തിക്കേ സമയമാണ. സമൂഹത്തിന്റെ കടമയും .

അബൂദാബിയില്‍ ചാംസിന്റെ സഹായമസ്തമെത്തിക്കുവാന്‍ താല്പര്യമുള്ള വ്യക്തികള്‍ ഈ മൊബൈല്‍ നബറുകളില്‍ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

1. റോജോ ജോസ് 0506929156
2.സുജിന്‍ 050 6258598
3.ആരതി ഷൈജു 0505313759
4. AMRITA..ന്യൂസ് മിഡില്‍ ഈസ്റ്റ് അബുദാബി ബ്യൂറൊയുമായോ ബന്ധപ്പെടാവുന്നതാണ.
0508275009

കൂടാതെ help@emirathawks.com
shyjuthomas@hotmail.com
rojo@radgroup.com
nooramritatv@gmail.com
ബന്ധപ്പെടാവുന്നതാണ്.
amrita ന്യൂസ് മിഡില്‍ ഈസ്റ്റിനുവേന്‍ഡി അബുദാബിയില്‍ നിന്നും NOORUMOHAMMED ORUMANAYOOR