Sunday, September 28, 2008

റമദാന്‍ ചിന്തകള്‍ 27

റമദാന്‍ ചിന്തകള്‍ 27

ഇന്നലെ വളരെ വലിയ ഒരു പോസ്റ്റ് കുറെ നാളുകള്‍ക്കു ശേഷം എന്റെ ഇംഗ്ലീഷ് ബ്ലോഗിന് വേണ്ടി ഞാന്‍ എഴുതുകയുണ്ടായി. ഇതിന് മുന്‍പും ഞാന് ഇവിടെ പറയുകയുണ്ടായി, ഓരോ ഭാഷയും അത് പ്രയോഗിക്കുന്ന സംസ്കാരത്തിന്റെ ഒരു പ്രതിനിധി ആണെന്ന്. ആ പോസ്റ്റ് വായിച്ചവാള്‍ മനസ്സിലാവും അതിന്റെ ശൈലിയും രീതിയും. അതില്‍ ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിരുന്നു. ഒന്നു മരണവും, മറ്റൊന്ന് റോഡിലെ രീതികളും. ഓരോ ദിവസ്സം ചെല്ലും തോറും കാലത്തു വീട്ടില്‍ നിന്നു വണ്ടിയെടുത്തു ഇറങ്ങിയാല്‍ തിരിച്ചെത്തിയാല്‍ പറയാം എത്തി എന്ന രീതിയില്‍ ആയി കൊണ്ടിരിക്കുന്നു. പലരും ഓടിക്കുന്നത് കണ്ടാല്‍, അവര്‍ മാത്രമല്ല നമ്മളെയും ഇനി വീട് കാണിക്കില്ല എന്ന മട്ടിലാണ്. നമ്മള്‍ ഒന്നോ രണ്ടോ പേര്‍ വിചാരിച്ചാല്‍ ഒന്നും നടക്കാന്‍ പോകുന്നില്ല. എന്നാലും അണ്ണാരകണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ നമ്മള്‍ ആവുന്ന രീതിയില്‍ നമ്മളെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിക്കുക. ബാക്കി എല്ലാ ദൈവ നിശ്ചയം.


ഈ റമദാന്‍ മാസം അവസ്സനത്തോട് കൂടി തന്നെ കുട്ടികള്‍ക്കായുള്ള ടാലെന്റ്റ് ഷെയര്‍ മല്‍സരവും നടക്കും. ഇതു അവര്‍ക്കായി ഒരുക്കിയിട്ടുള്ള സുവര്‍ണ അവസ്സരം ആണ്. സമ്മാനങ്ങള്‍ ഒന്നും തന്നെ ഇവിടെ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും അവര്‍ക്കായി ഏതാനും നല്ല കാര്യങ്ങള്‍ ഒരുങ്ങി കൊണ്ടിരിക്കുന്നുണ്ട്‌. എല്ലാവരും അതിന്റെ വിജയത്തിന് അകമഴിഞ്ഞ് സഹകരിക്കും എന്ന് വിശ്വസിച്ചു കൊണ്ടു,


സസ്നേഹം,

രമേഷ് മേനോന്‍

27092008

റമദാന്‍ ചിന്തകള്‍ 26

റമദാന്‍ ചിന്തകള്‍ 26

ഇനി ഏതാനും ദിവസ്സങ്ങള്‍ മാത്രം ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍. എന്റെ മനസ്സിലൂടെ കടന്നു വന്നു പോയും കൊണ്ടിരിക്കുന്ന ഏതാനും കുറെ ചിന്തകള്‍ നിങ്ങളിലേക്ക് പകര്ന്നു തരുവാന്‍ സാധിച്ചതില്‍ ഈശ്വരനോട് നന്ദി പറയുന്നു. ശന്കരാജാര്യര്‍ പണ്ടു പറഞ്ഞ പോലെ, സ്വയം ശര്‍ക്കര തീറ്റ നിര്‍ത്താന്‍ കഴിഞ്ഞതിനു ശേഷമേ ആ കുട്ടിയെ ഗുണദോഷിക്കാന്‍ പറ്റിയുള്ളൂ എന്നത് പോലെ ഞാനും ഈ മാസ്സക്കാലത്തെ എല്ലാ വിധ വൃധാനുഷ്ടാനങ്ങളും എന്നാല്‍ ആവുന്ന വിധത്തില്‍ എനിക്ക് വായിച്ചു മനസ്സിലാക്കാന്‍ പറ്റിയ വിധത്തില്‍ ആച്ചരിചത്തിനു ശേഷം മാത്രമേ ഇവിടെ ഈ ചിന്തകളുമായി വരാറുള്ളൂ. എന്തെങ്കിലും തെറ്റുകളോ കുറവുകളോ ഉണ്ടയിരുന്നിട്ടുന്ടെന്കില്‍ നിങ്ങള്‍ അത് ക്ഷമിക്കും എന്ന വിശ്വാസവും ഉണ്ടായിരുന്നു.
പലപ്പോഴും നമ്മള്‍ നേരിട്ടു കാണുന്ന പല കാര്യങ്ങളും ആരും കാര്യമായി എടുക്കാറില്ല. കാരണം, അത് നമ്മളെ ബാധിക്കില്ല എന്നത് കൊണ്ടു തന്നെ. എന്നാല്‍ നമ്മളെ തട്ടുന്ന എന്തെങ്കിലും കാര്യം വന്നാല്‍ പിന്നെ നമ്മളിലെ പ്രതികരണ ശക്തി സാദാ കുടഞ്ഞു എഴുന്നേറ്റു പ്രസ്താവനകളും മരുപ്രസ്തവനകലുമായി മുന്നേറുന്നത് കാണാം.


ഈയിടെ ശാന്തി എന്ന കാരുണ്യ സംഘടനയുടെ അപേക്ഷയാണ് ഞാന്‍ ഇവിടെ പറഞ്ഞു വരുന്നതു. പാവങ്ങളും പണക്കാരും ആയ പലര്ക്കും ആപത്തു സമയത്തും ആശ്രയം ഇല്ലാത്തവരും ആയി വരുമ്പോള്‍ എത്തി ചേരുന്നത് ഇവരുടെ അടുത്താണ്. പല ഉദാഹരണങ്ങളും നേരില്‍ തന്നെ ഉണ്ട്. എന്നാലും അവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നതാണ് കേട്ട വിവരം. ഇവിടെ എഴുതാന്‍ കാരണം, ആരെങ്കിലും അവരെ സഹായിക്കണം എന്നുന്ടെന്കില്‍ ദയവായി മടിച്ചു നില്‍ക്കാതെ www.santhimedicalinfo.org എന്ന വെബ് സൈറ്റില്‍ പോയി അതില്‍ എഴുതിയിട്ടുള്ള രീതിയില്‍ നിങ്ങളാല്‍ ആവുന്ന വിധത്തില്‍ അവരെ സഹായിക്കും എന്ന് വിശ്വസിക്കുന്നു.

സസ്നേഹം,
രമേഷ് മേനോന്‍26092008

Friday, September 26, 2008

റമദാന്‍ ചിന്തകള്‍ 25

റമദാന്‍ ചിന്തകള്‍ 25

എപ്പോഴും എഴുതാന്‍ ഇരിക്കുമ്പോള്‍ ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്. എഴുതാന്‍ തുടങ്ങുന്നതിനു മുന്പ് ഗുരുക്കന്മാരെ ഒന്നു സ്മരിക്കുക എന്ന കാര്യം. അത് കഴിഞ്ഞാല്‍ പിന്നെ മുംബൈ നഗരത്തിലെ തിരക്ക് പിടിച്ച ഏതെങ്കിലും ഒരു റെയില്‍വേ സ്റെശഷനില്‍ ട്രെയിന്‍ ഇറങ്ങി ഓടുന്ന യാത്രക്കാരന്റെ അവസ്ഥയാണ്. ഒഴുക്കിന് അനുകൂലമായി ആണ് അന്നത്തെ ചിന്തകള്‍ എങ്കില്‍ കാര്യങ്ങള്‍ പെട്ടെന്ന് എഴുതി തീരും. അല്ലെന്കിലോ ആ തിരക്കിനു എതിരെ നടന്നു നീങ്ങാന്‍ ശ്രമിക്കുന്ന ഒരു വയസ്സന്റെ അവസ്ഥ ആയിരിക്കും ആ എഴുത്തിന്റെ ഗതി വേഗത്തിനും ലക്ഷ്യത്തിനും.

കുട്ടികളുടെ കാര്യം ആണല്ലോ ഇവിടെ ഈയിടെ ആയി കടന്നു വന്നിരുന്നത്. ഇന്നും അവരില്‍ നിന്നു തന്നെ തുടങ്ങാം. ഈ വരുന്ന മുപ്പതാം തിയതി നടത്താന്‍ പോകുന്ന കുട്ടികളുടെ മല്‍സരത്തെ പറ്റി ഇടയ്ക്ക് ഇവിടെ എഴുതാറുണ്ടല്ലോ. അതിന്റെ പണിപുരയില്‍ മുഴുകി നടക്കുന്ന ഈ സമയത്തു പല ആളുകളുമായും കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ ആ വിഷയം കടന്നു വരാറുണ്ട്‌. പല മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായ പ്രതികരണങ്ങള്‍ ആണ് കിട്ടുന്നത്. ചിലത് കേള്‍ക്കുമ്പോള്‍ എനിക്ക് തീര്ത്തും ആശ്ചര്യം തോന്നുന്നു. കാരണം, അവര്‍ക്കൊക്കെ തങ്ങളുടെ കുട്ടികള്ക്ക് എന്താണ് കഴിവുകള്‍ ഉള്ളതെന്നോ എന്തിലാണ് വാസന ഉള്ളതെന്നോ ഒരു നിശ്ചയവും ഇല്ല. വേറെ ചിലര്ക്ക് - ഇതിനൊക്കെ സമയം എവിടെ എന്ന ചോദ്യവും. ബഹുജനം പല വിധം. എന്റെ ആത്മ ദൈര്യം കൈ വിടാതെ ഞാന്‍ മുന്നോട്ടു പോകുന്നു.

വേറെ ഒരു കാര്യം കണ്ടു വന്നത്, അടുത്ത് വരുന്ന അവധി ദിവസ്സം ആഘോഷിക്കാന്‍ വേണ്ടി ഒരുക്കം കൂട്ടുന്ന ആവശ്യത്തിലും അധികം സാധനങ്ങള്‍ വാങ്ങി കൂട്ടുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ്. ഏത് കമ്പോളങ്ങളില്‍ ആയാലും മാന്ദ്യം മാത്രമേ ഇപ്പോള്‍ കാണാന്‍ ഉള്ളു. ബാങ്ക് ആയ ബാങ്ക് എല്ലാം പലിശ നിരക്ക് കൂട്ടാന്‍ വേണ്ടി സന്ദര്‍ഭം കാത്തിരിക്കുന്നു. ചിലര്‍ ഒക്കെ കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു നിലയിലും വില സൂചിക കുറയാന്‍ ഉള്ള സാദ്ധ്യതകള്‍ ഒന്നും തന്നെ ഇല്ല. വെളിയില്‍ കിടക്കുന്ന പാമ്പിനെ എടുത്തു തോളില്‍ വയ്ക്കാതെ അതിനെ അതിന്റെ പാട്ടിനു വിട്ടു കൊണ്ടു സ്വസ്ഥതയും സമാധാനവും ശാന്തിയും ഉള്ള നാളുകള്‍ക്കു വേണ്ടി കാരുണ്യവാനായ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
25092008


Thursday, September 25, 2008

റമദാന്‍ ചിന്തകള്‍ 24

റമദാന്‍ ചിന്തകള്‍ 24

കുട്ടികളെ പറ്റി എത്ര പറഞ്ഞാലും എനിക്ക് മതി വരില്ല. കുട്ടികളുടെ ഭാവനയും ചിന്തയും എങ്ങനെ പോകുന്നു എവിടെയൊക്കെ സന്ച്ചരിക്കുന്നു എന്ന് നമ്മള്‍ പലപ്പോഴും അറിയാറില്ല. അറിയാന്‍ ശ്രമിക്കാരും ഇല്ല.

ഇന്നലെ നടന്ന ഒരു കാര്യം ഇവിടെ വിവരിക്കാം. ഇന്നലെ ഒരു സ്ഥാപനത്തിന്റെ ഉയര്ന്ന സ്ഥാനത്ത് ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ആയി ഒരു കൂടി കാഴ്ച ഉണ്ടായിരുന്നു ദുബായില്‍ വച്ചു. വഴിയിലെ തിരക്ക് കാരണം, ഉദ്ദേശിച്ച സമയത്തിലും വൈകി ആണ് അവിടെ എത്തിചേരാന്‍ സാധിച്ചത്. അദ്ധേഹത്തിന്റെ നിര്‍ബന്ധ പ്രകാരം അവരുടെ വീട്ടില്‍ വച്ചായി ഞങ്ങളുടെ കൂടി കാഴ്ച. ഒരു തമിള്‍ ബ്രാമണ കുടുംബം. നല്ല സ്വീകരണം, അങ്ങനെ ഞങ്ങള്‍ കാര്യങ്ങളിലേക്ക് കടന്നു. സംസാരിച്ച കൂട്ടത്തില്‍ എന്റെ സ്വകാര്യ കാര്യങ്ങളും ചര്‍ച്ചയില്‍ വന്നപ്പോള്‍ ഞാന്‍ നടത്തുന്ന ടാലെന്റ്റ് ഷെയര്‍ മല്സരത്തിന്റെയും വിഷയം കടന്നു വന്നു. അതിന്റെ ഒരു പരസ്യം ആയിട്ടുള്ള പേപ്പര്‍ ഞാന്‍ അദ്ധേഹത്തിനു വായിക്കാന്‍ കൊടുത്തു. അത് വായിച്ചു ഞങ്ങള്‍ മറ്റുള്ള കാര്യങ്ങള്‍ ഗൌരവമായി ചര്ച്ച തുടര്‍ന്ന്. അപ്പോള്‍ ആണ് അദ്ധേഹത്തിന്റെ കൊച്ചു മകള്‍ ഡാന്‍സ് ക്ലാസ്സ് കഴിഞ്ഞു അങ്ങോട്ട് കയറി വന്നത്. കുറച്ചു നേരം അച്ഛന്റെ കൂടെ കളിച്ചു ആ കുട്ടി അവിടെ നിന്നു പോയി.

കുറച്ചു കഴിഞ്ഞപ്പോള്‍ ആ വീട്ടിനുള്ളില്‍ നിന്നു ആ കുട്ടി വാശി പിടിക്കുന്നത്‌ കണ്ടു. അമ്മയോട് പ്ലെയിന്‍ പേപ്പര്‍ ആവശ്യപ്പെട്ടിടുള്ള വാശിയാണ്. എങ്ങനെയോ എവിടെ നിന്നു ഒരു പേപ്പറും കണ്ടെത്തി ആ കുട്ടിയുടെ അച്ഛന്റെ അടുത്തേക്ക് കളര്‍ പെന്‍സിലുകളും ആയി അവിടെ ഇരുന്നു വരയ്ക്കാന്‍ തുടങ്ങി. ഒരു കയ്യില്‍ ഞാന്‍ അദ്ധേഹത്തിനു കൊടുത്ത ആ മല്‍സരത്തിന്റെ പേപ്പറും. ഞങ്ങളുടെ സംസാരം കഴിഞ്ഞപ്പോഴേക്കും അതില്‍ ഒരു നല്ല പൂമ്പാറ്റയെ വരച്ചു വച്ചിരുന്നു ആ കുട്ടി. കൊച്ചു കുട്ടികള്‍ എത്ര നിഷ്കളങ്കര്‍. അവരുടെ ലോകം എത്ര വലുതും.

ഈ റമദാന്‍ മാസ്സത്തില്‍ എല്ലാ കുട്ടികളുടെയും ഒരു നല്ല നാളെക്കായി ഈശ്വരന്‍ അവസ്സരം ഉണ്ടാക്കാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
2409008

റമദാന്‍ ചിന്തകള്‍ 23

റമദാന്‍ ചിന്തകള്‍ 23

ഈ വര്ഷത്തെ റമദാന്‍ പുണ്യ മാസ്സം ഏകദേശം കാലം കൂടാറായി. അവസ്സാനത്തെ പത്തു ദിവസ്സങ്ങളില്‍ എല്ലാവരും വിശുദ്ധിയുടെയും ഭക്തിയുടെയും പാരമ്യത്തില്‍ ആയിരിക്കും ഇപ്പോള്‍. നരക വസ്സത്തില്‍ നിന്നു മുക്തി ലഭിക്കാന്‍ ഉള്ള മാര്‍ഗങ്ങളും പ്രാര്‍ഥനകളും ആണല്ലോ ഈ സമയത്തു കൂടുതലായും ചെയ്തു വരുന്നതു. റോഡിലൂടെ ഉള്ള യാത്രയില്‍ കണ്ട കാഴ്ചകള്‍ തീര്ത്തും ഭയാനകമാണ്. കാറുകള്‍ അതിവേഗതയില്‍ ഓടിച്ചു പോകുന്നവര്‍, എന്തായാലും നരകത്തിലേക്ക് ഞങ്ങള്ക്ക് പോയെ തീരു എന്ന തീരുമാനത്തില്‍ ആണെന്ന് തോന്നുന്നു. പുറകില്‍ വന്നു ലൈറ്റ് അടിക്കുകയും, തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ഓടിക്കുകയും ചെയ്യുന്നതും ഉള്ള കാഴ്ച സാധാരണം. ഇനിയുള്ള അവധി ദിനങ്ങളില്‍ ഈ തിടുക്കം എന്തായാലും നമുക്കു സഹിച്ചേ തീരു. അനുഭവം തന്നെ മനുഷ്യന്റെ വിലയേറിയ ഗുരുനാഥന്‍.

സസ്നേഹം

രമേഷ് മേനോന്‍
23092008

Tuesday, September 23, 2008

റമദാന്‍ ചിന്തകള്‍ 22

റമദാന്‍ ചിന്തകള്‍ 22

ഈ വര്ഷത്തെ റമദാന്‍ മാസ്സം അവസാനിക്കാന്‍ ഇനി ഏതാനും ദിവസ്സങ്ങള്‍ കൂടി മാത്രം. ഇവിടത്തെ ഗവര്‍മെന്റ് റമദാന്‍ അവധി ഇന്നലെ പ്രഖ്യാപിച്ചു. ഏകദേശം ഒരാഴ്ചക്കാലം ഗവര്‍മെന്റു ജോലിക്കാര്‍ക്ക് മുടക്കം. പലരും നാട്ടിലേക്ക് വണ്ടി കയറാന്‍ ഉള്ള ഒരുക്കത്തിലാണ്. അല്ലാത്തവര്‍ ഇവിടെ എങ്ങനെ ആഘോഷിക്കണം എന്ന ചിന്തയിലും.

ഇന്നലെ മനസ്സിന്റെ കളികളെ കുറിച്ചു ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. നേരത്തെയും എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ സൂചിപ്പിച്ചിരുന്ന, വീണ്ടും സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു കാര്യമാണ് "മനസ്സിനുള്ളിലെ കളിയൊരുക്കം" എന്ന കാര്യം. ക്രിക്കറ്റ് എനിക്ക് ഇഷ്ടമുള്ള ഒരു കളിയാണ്. പലപ്പോഴും ജീവിതത്തിന്റെ കുറെ സമയം അത് കാണാനും കളിക്കാനും വേണ്ടി നഷ്ടപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടു തന്നെ ക്രിക്കറ്റ് കളിക്കാരും എന്റെ ശ്രദ്ധയില്‍ പെടുന്നവരാണ് പല്ലപ്പോഴും. അങ്ങനെ ഉള്ള രണ്ടു കളിക്കാരന് ശ്രീശാന്തും യുവരാജും. രണ്ടു പേരും അസ്സല്‍ കളിക്കാര്‍, പക്ഷെ പലപ്പോഴും ശ്രദ്ധ കളിക്കളത്തില്‍ ഉണ്ടാവാറില്ല. അത് ഉണ്ടായാല്‍ അവരെ വെല്ലാന്‍ ആര്ക്കും കഴിയില്ല. ആര് പന്തുകളില്‍ തുടര്‍ച്ചയായുള്ള സിക്സറുകളും ഹാട്രിക് കിട്ടുന്നതും എല്ലാം അതിന് ഉദാഹരണം. അത് ശ്രദ്ധ ഉണ്ടെങ്കില്‍ നടക്കുന്ന കാര്യം. അല്ലെന്കിലോ പോയ പോലെ യുവരാജന്‍ തിരിച്ചു വരുകയും പല്ലു എല്ലാം പുറത്തു കാട്ടി അടി തരാന്‍ ആരെങ്കിലും ഉണ്ടോ എന്ന് ശ്രീശാന്തനും ചോദിച്ചു നടക്കുന്നത് കാണാം. അത് ക്രിക്കറ്റ് കളിയിലെ കാര്യം. നമുക്കു ഇക്കഴിഞ്ഞ ഒളിമ്പിക്സ് മല്‍സരത്തിലെ കാര്യം എടുക്കാം. 100 മീറ്റര്‍ ദൂരം വെറും ഒന്‍പതു സെക്കന്റ് കൊണ്ടു ഓടിയെത്തിയ ആ ഓട്ടക്കാരന്റെ മനസ്സിലെ കളികളും എന്തായിരിക്കാം. അതോ ആറടിയോളം ഉയരം ചാടിക്കടന്ന പോള്‍ വാള്‍ട്ട് താരത്തിന്റെ മനസ്സിലും എന്തായിരുന്നിരിക്കാം കളികള്‍.

ഇതെല്ലം കാണുമ്പോള്‍ ആ ഏതാനും സെക്കന്റ് നേരങ്ങളിലെ പോരാട്ടത്തിന് വേണ്ടി അവരുടെ മനസ്സില്‍ എത്ര കളികള്‍ മുമ്പെ നടന്നിരിക്കാം എന്ന് ഒന്നാലോചിച്ചു നോക്കി - അല്ലെങ്കില്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം. നമ്മുടെ ജീവിതത്തിലും പല കാര്യങ്ങളും ഇതേ പോലെയാണ്. ഓരോ നിമിഷവും അതിന്റെതായ പ്രാധാന്യത്തോടെ ഉപയോഗിക്കാന്‍, വരന്‍ പോകുന്ന അവസ്സരത്തിന് വേണ്ടി തയ്യാറാവാന്‍ എന്നെന്നും മനസ്സാ ഒരുങ്ങി കൊണ്ടു മനസ്സും ശരീരവും ചിന്തകളും എല്ലാം സ്വരൂപിച്ചു കൊണ്ടു പെരുമാറാന്‍ ഈശ്വരന്‍ നമ്മള്‍ക്ക് സല്‍ബുദ്ധി തോന്നിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം.

രമേഷ് മേനോന്‍
22092008

Monday, September 22, 2008

റമദാന്‍ ചിന്തകള്‍ 21

റമദാന്‍ ചിന്തകള്‍ 21

ഓരോ ദിവസ്സവും എഴുതാന്‍ ഇരിക്കുമ്പോള്‍ ഒരു തരം സന്കര്‍ഷം തോന്നാറുണ്ട് മാനസ്സിനു ചില കാര്യങ്ങളെ കൊണ്ടു. ചിലപ്പോള്‍ ചിന്തകള്‍ കൊച്ചിയിലേക്ക് തിരിച്ചിട്ട് കോഴിക്കോട്ടേക്ക് പോകുന്നതും നിങ്ങള്ക്ക് കാണാം. മനസ്സു ഒരു മാന്ത്രിക കുതിരയാണ്. അത് എങ്ങനെ എവിടെ സന്ച്ചരിക്കും എന്ന് ആര്ക്കും പറയാന്‍ പറ്റില്ല. ഈ മനസ്സിനെ മനസ്സിന്റെ വിചാരത്തെ കടിഞ്ഞാന്‍ ഇടുക ആണല്ലോ ഒരു പരുധി വരെ ഉപവാസ്സത്തിലൂടെ നമ്മള്‍ സാധിക്കുന്നത്. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഈ വര്ഷത്തെ റമദാന്‍ മാസ്സം കഴിയും. എല്ലാവരും ഏകദേശം ഒരു ഉല്‍സവ ചിന്തകളിലേക്ക് നീങ്ങി തുടങ്ങി. വരാന്‍ പോകുന്ന ഒരാഴ്ചക്കാലത്തെ അവധി എങ്ങനെ ആഘോഷിക്കാം എന്നായിരിക്കും ഇപ്പോള്‍ ചിലരില്‍ ചിന്തകള്‍.

നമ്മള്‍ ഓരോ കാര്യങ്ങളും എടുത്തു ചാടി ചെയ്യുന്ന അവിവേകങ്ങള്‍ എത്ര ആപത്തുക്കള്‍ ആണ് വരുത്തി വയ്ക്കുന്നത് എന്ന് നിത്യേന നേരില്‍ കാണുന്ന വസ്തുത ആണല്ലോ. ഇന്നലത്തെ മാതൃഭൂമി പത്രം എടുത്തു നോക്കിയപ്പോള്‍ കഷ്ടം തോന്നി. പാകിസ്താനില്‍ ആക്രമണം, അബുധാബിയില്‍ അഗ്നി ബാധ, ഷാര്‍ജയിലും അഗ്നി ബാധ എന്ന് വേണ്ട ആകെ ആശാന്തിയും സമാധാനക്കെടും മാത്രമേ വായിക്കാന്‍ ഉള്ളു. ടീവി വച്ചപ്പോള്‍ ആകട്ടെ അതില്‍ കണ്ടതും വ്യത്യസ്തമല്ല വാര്‍ത്തകള്‍. എങ്ങനെ നമ്മള്‍ ഒരു കൂട്ടായ്മയിലൂടെ നമ്മളുടെ പരിസ്സരത്തു എങ്കിലും ഇതിന് ഒരു വ്യത്യാസ്സം വരുത്താം എന്ന് ചിന്തിച്ചു കൊണ്ടു,

സസ്നേഹം

രമേഷ് മേനോന്‍
21092008

ബഹാദൂറിന്റെ കോഴിയിടുന്നത്‌ പാമ്പിന്‍ മുട്ട!!

ബഹാദൂറിന്റെ കോഴിയിടുന്നത്‌ പാമ്പിന്‍ മുട്ട!!

സമസ്‌തിപൂര്‍ (ബീഹാര്‍): പൊന്‍മുട്ടയിട്ട താറാവിന്റെ കഥ അറിയാത്തവരില്ല എന്നാല്‍ പാമ്പിന്‍മുട്ടയിടുന്ന കോഴിയുടെ കഥ കേട്ടിട്ടുണ്ടോ. ബീഹാറിലെ സമസ്‌തിപൂര്‍ ജില്ലയിലെ സംഥു ഗ്രാമവാസികള്‍ പാമ്പിന്‍മുട്ടയിടുന്ന പിടക്കോഴിയുടെ കഥ കേട്ട്‌ പേടിച്ചിരിക്കുകാണ്‌.

ഗ്രാമത്തിലെ കോഴിവളര്‍ത്തുകാരനായ ബഹാദൂര്‍ റാമിന്റെ ഒരു കോഴിയാണ്‌ പാമ്പിന്‍ മുട്ടകളിടുന്നത്‌. ഗ്രാമവാസിയായ കിഷോര്‍ ജഗദീഷ്‌ കുമാര്‍ ബഹാദൂറിന്റെ കയ്യില്‍ നിന്നും കോഴിമുട്ട വാങ്ങി വീട്ടില്‍ കൊണ്ടുപോയി. പാകം ചെയ്യാനായി മുട്ട പൊട്ടിച്ചപ്പോള്‍ ഇതില്‍നിന്നും പുറത്തുവന്നത്‌ പാമ്പിന്‍ കുഞ്ഞായിരുന്നു.

അഞ്ച്‌ ഇഞ്ചോളം നീളം വരുന്ന പാമ്പിന്‍ കുഞ്ഞിനെക്കണ്ട്‌ കിഷോര്‍ ഞെട്ടി. ഉടന്‍തന്നെ ബഹാദൂറിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ബഹാദൂര്‍ പിടക്കോഴിയെ നിരീക്ഷിക്കാന്‍ തുടങ്ങി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കോഴിയിട്ട മുട്ടുകള്‍ പൊട്ടിച്ചപ്പോഴും പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടു. സംഭവമറിഞ്ഞ്‌ ഗ്രാമവാസികളാകെ പരിഭ്രാന്തരായി ഇവര്‍ മുട്ട വാങ്ങുന്നതും മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുന്നത്‌ വരെ നിര്‍ത്തിയിരിക്കുകയാണ്‌. സംഭവമറിഞ്ഞ്‌ മൃഗഡോക്ടര്‍മാര്‍ ബഹാദൂറിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി.

ഇവര്‍ പരീക്ഷണം നടത്തുന്നതിനായി പാമ്പിന്‍ മുട്ടയിടുന്ന കോഴിയെയും കോഴിമുട്ടയ്‌ക്കുള്ളില്‍ നിന്നും കിട്ടിയ പാമ്പിന്‍ കുഞ്ഞുങ്ങളെയും കൊണ്ടുപോയിട്ടുണ്ട്‌. ഡോക്ടര്‍ അജയ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ്‌ സ്ഥലത്തെത്തിയത്‌.

കോഴിമുട്ടയില്‍ നിന്നും പാമ്പിന്‍ കുഞ്ഞിനെ കിട്ടിയ സംഭവം വിശ്വസിക്കാനാവാത്തതും അതിശയിപ്പിക്കുന്നതുമാണെന്നാണ്‌ ഡോക്ടര്‍ അജയ്‌ കുമാര്‍ പറയുന്നത്‌. എന്തായാലും ഈ സംഭവത്തെത്തുടര്‍ന്ന്‌ ഇവിടത്തെ മുട്ടക്കച്ചവടക്കാരും കോഴിക്കച്ചവടക്കാരും കച്ചവടമില്ലാതെ ആകെ വിഷമത്തിലായിരിക്കുകയാണ്‌.

Sunday, September 21, 2008

റമദാന്‍ ചിന്തകള്‍ 20

റമദാന്‍ ചിന്തകള്‍ 20

ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ ഭാഷ എങ്ങനെ മനുഷ്യന്റെ സംസ്കാര രീതിയെ പാട്ടിലാക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാഹചര്യം ഉണ്ടായി. ഭാഷയും സംസ്കാരവും പഠിക്കാന്‍ ഉള്ള വ്യഗ്രത ചിലരില്‍ ജന്മ സിദ്ധമാണ്. ചിലര്‍ വളരെ ലാഘവത്തോടെ ഭാഷകള്‍ പഠിച്ചു സംസാരിക്കുന്നത് കണ്ടാല്‍ അതിശയം തോന്നും. ഇവിടെ ഞാന്‍ താമസ്സിക്കുന്ന കെട്ടിടത്തിനടുത്ത്‌ ഒരു പാകിസ്താനി ബാര്‍ബര്‍ ഉണ്ട്. ഇക്ബാല്‍ എന്നാണ് കക്ഷിയുടെ പേരു. പതിനെട്ടു കൊല്ലത്തോളം ആയി ഇവിടെ കട നടത്തുന്നു. രണ്ടു ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള എന്റെ അവിടത്തെ സന്ദര്‍ശനം ഒരു സുഹൃദ് സമ്മേളനം കൂടി ആണ്. കാരണം, ആ രണ്ടു ആഴ്ചയില്‍ ചുട്ടു വട്ടത് നടന്ന കഥകള്‍ ഒക്കെ കക്ഷിക്ക് പറയാന്‍ ഉണ്ടാവും. മാറി മാറി കൊണ്ടിരിക്കുന്ന TV ചാനലുകളും വന്നു പോയി കൊണ്ടിരിക്കുന്ന ഇടപാടുകാരിലൂടെയും ആണ് കക്ഷി ലോക വിവരങ്ങള്‍ അറിയുന്നത്. ഈ കാലഘട്ടത്തിനുള്ളില്‍ നാല് ഭാഷകള്‍ അസ്സലായി കൈകാര്യം ചെയ്യും. ഉര്‍ദു, ഇംഗ്ലീഷ്, മലയാളം, അറബി എന്നിവയാണവ. നമ്മുടെ ഹിന്ദി ചാനലിലൂടെ ഭാരത സംസ്കാരത്തെ പറ്റി നല്ല വിവരവും വിജ്ഞാനവും ഉണ്ട് കക്ഷിക്ക്. അതെ പോലെ തന്നെ അസ്സല്‍ മലയാളവും. എന്ത് രാഷ്ട്രീയ സംഭവം നടന്നാലും അതിന്റെ ഗതി എങ്ങനെയാവും എന്ന് ഒരു ഏകദേശ രൂപം ആള്‍ വിവരിക്കും.

ഓരോ അവ്സ്സരവും അവനവനു ഉതകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുക എന്നതാണ് ഞാന്‍ കക്ഷിയിലൂടെ മനസ്സിലാക്കുന്നത്. മാത്രമല്ല, ഒരു ഭാഷ ഒരു സുഹൃത്തിനെയും അവന്റെ സംസ്കാരത്തെയും കൂടുതല്‍ അറിയാന്‍ ഒരു അവസ്സരം കൊടുക്കുന്നു എന്നത്. ഈ ഉദഹരണം തന്നെ നമ്മുടെ ഇടയില്‍ ഇപ്പോള്‍ വളര്ന്നു വരുന്ന പല ഇമെയില്‍ ഗ്രൂപ്പുകളെയും എടുത്തു നോക്കിയാല്‍ കാണാം. പലതിലും പല സമയത്തും നടക്കുന്ന സംവാദങ്ങള്‍ ലക്ഷ്യമില്ലാത്തവ. വെറുതെ ഒരു നേരം പോക്ക് എന്ന് പറയാം. അതെ സമയം ചിലതിലെല്ലാം വളരെ കൃത്യതയോടെ മനുഷ്യന്റെ നന്മയെ നേരില്‍ കണ്ടു കൊണ്ടു മാത്രം ലക്ഷ്യത്തോടെ ഉള്ളവ. അങ്ങനെ ഉള്ള ഒരു ഗ്രൂപ്പ് ആയ GCCMalayalees@yahoogoup.com ഇന്നു നാലാം പിറന്നാള്‍ ആഘോഷിക്കയാണ്. എന്റെ കഥയിലെ ബാര്‍ബറും ഇടപാടുകാരും പോലെ അവിടെ വന്നും പോയിയും കൊണ്ടിരിക്കുന്ന ഒത്തിരി വിജ്ഞാന പ്രധമായ ഈമെയിലുകള്‍ അതിലെ എല്ലാ വായനക്കാരെയും അറിവിന്റെ പുതിയ മേഘലയിലേക്ക് സര്‍വേശ്വരന്‍ നിത്യവും കൊണ്ടെതിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
20092008

Saturday, September 20, 2008

റമദാന്‍ ചിന്തകള്‍ 19

റമദാന്‍ ചിന്തകള്‍ 19

പുണ്യ മാസ്സമായ റമദാന്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ വിശ്വാസിക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസ്സങ്ങളിലെ ഉപവാസ്സത്തില്‍ നിന്നു നേടിയ ഊര്‍ജം ഉള്‍ക്കൊണ്ടു കൊണ്ടു തങ്ങള്ലാല്‍ ആവുന്ന വിധത്തില്‍ സാധുക്കളെ സഹായിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

എന്റെ ഈ ചിന്തകള്‍ മലയാളത്തിലെ വായനക്കാര്‍ വായിക്കുന്നതും അഭിപ്രയാം രേഖപ്പെടുത്തുന്നതും കണ്ട ചില മറ്റു ഭാഷ സുഹൃത്തുക്കള്‍ ഇതിന്റെ ഒരു പരിഭാഷ ഇംഗ്ലീഷ് ഭാഷയില്‍ എഴുതുന്ന ബ്ലോഗില്‍ ഇടാമോ എന്ന് എന്നോട് ഈയിടെ അന്വേഷിക്കുക ഉണ്ടായി. അപ്പോള്‍ സമയ പരിമിധികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തയ്യാറാക്കാം എന്നതായിരുന്നു എന്റെ അവരോടുള്ള മറുപടി. ഈയടുത്ത divassam കുറച്ചു ഒഴിവു കിട്ടിയപ്പോള്‍ ശ്രമിച്ചു നോക്കാം എന്ന് കരുതി. അപ്പോള്‍ ആണ് ഒരു പ്രധാന കാര്യം എനിക്ക് മനസ്സിലായത്, മലയാളത്തില്‍ എഴുതുന്ന ഒരു മലയാളിയുടെ കണ്ണുകളിലൂടെ നോക്കുന്ന പല ചിന്തകളും കാഴ്ചകളും ഇംഗ്ലീഷ് ഭാഷയില്‍ ഒരു വ്യത്യസ്ഥമായ കാഴ്ചപ്പാടാണ് മുന്നില്‍ വന്നത്. ഭാഷയും സംസ്കാരവും എത്ര മാത്രം ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള കാര്യം അവിടെ ഉയര്ന്നു വന്നു. അത് പല വ്യത്യസ്ത ചിന്തകളും മുന്നില്‍ ഇട്ടു തന്നു. അടുത്ത ലക്കങ്ങളില്‍ അതിലേക്കു കടക്കാം.

സസ്നേഹം,

രമേഷ് മേനോന്‍
19092008

Friday, September 19, 2008

റമദാന്‍ ചിന്തകള്‍ 18

റമദാന്‍ ചിന്തകള്‍ 18

എത്ര വേഗം ദിവസ്സങ്ങള്‍ കടന്നു പോകുന്നു എന്നത് ആരും സാധാരണ ആലോചിക്കാറില്ല. ചിലപ്പോള്‍ കൈയിലെ പേര്‍സില്‍ വച്ചിരിക്കുന്ന നോട്ടുകളുടെ എണ്ണം കുറഞ്ഞു വരുന്നതു കാണുമ്പോള്‍ ആവും ഓ ഇന്നു റമദാന്‍ മാസ്സത്തില്‍ പതിനെട്ടാം തിയതി ആയല്ലോ എന്ന് ഓര്‍മ വരുന്നതു.

ഉപവാസ്സം ഭക്ഷണത്തില്‍ മാത്രമല്ല കണ്ണിലും കാതിലും സംസാരത്തിലും വേണമെന്നുള്ള കാര്യം മുന്പ് ഇവിടെ കടന്നു വന്നിരുന്നു. അവിടെ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല ഉപവസ്സം എന്ന് പഠിക്കാന്‍ ഉള്ള അവസ്സരം ഈ അടുത്ത് ദിവസ്സങ്ങളില്‍ എനിക്ക് കിട്ടി. തൊഴില്‍ ആവശ്യത്തിനായി ഇവിടെ നിന്നു വളരെ ദൂരെ ഉള്ള മരുഭുമിയില്‍ ഉള്ള ഒന്നു രണ്ടു സ്ഥലങ്ങളിലായിരുന്നു ഈയടുത്ത ദിവസ്സങ്ങളില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. പ്രധാന റോഡില്‍ നിന്നു വളരെ ഉള്ളില്‍ നീങ്ങി കുറച്ചു സുരക്ഷിത മേഖലയായ അവിടേക്ക് പോകുമ്പോള്‍ ആദ്യത്തെ നിര്‍ദേശം തന്നെ ക്യാമറ ഉള്ള മൊബൈല് പാടില്ല എന്നതാണ്. എന്നാല്‍ ശരി എന്ന് വിചാരിച്ചു പഴയ ഒരു മൊബൈല് എടുത്തു കയില്‍ ഉള്ള സിം കാര്ഡ് അതില്‍ ഇട്ടു ഇവിടെ നിന്നു പുറപ്പെട്ടു. റോഡില്‍ നിന്നു ദിശ മാറി വണ്ടി ഓടാന്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഉള്ള സിഗ്നലും കിട്ടാതായി. പിന്നെ ഒരു ദിവസ്സം മുഴുവനും ആ മൊബൈല് അനങ്ങി ഇല്ല. . എത്ര ആശ്വാസ്സം ആയിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ മൊബൈലിനു അന്ന് പൂര്‍ണ വിശ്രമം. എനിക്കും ഒരു മൊബൈല് ഉപവാസ്സം. എത്ര സമാധാനം. ആലോചിച്ചു പോയി, നമ്മള്‍ ടെക്നോളജി കൂടുതല്‍ വികസിപ്പിച്ചു കൊണ്ടുവരും തോറും അസ്വസ്ഥതകളും പ്രശ്നങ്ങളും കൂടുതലാക്കി കൊണ്ടുവരികയാണോ എന്ന്?

ഇന്നു മൊബൈല് ഫോണോ കമ്പ്യൂട്ടറോ ഇല്ലാത്ത ഒരു ജീവിതം ആര്ക്കും ആലോചിക്കാന്‍ പോലും വയ്യ!. അത് പറഞ്ഞപ്പോള്‍ ആണ് മൊബൈല് ഫോണും എസ് എം എസും നമ്മടെ കുട്ടികളുടെ ഇടയില്‍ സംഭാഷണം എത്രത്തോളം ചുരുക്കി വരുന്നു എന്ന കാര്യം. ഈ ഓണത്തിന് നാട്ടില്‍ വന്ന മാവേലിയുടെ ഫോണിലും കിട്ടി ഒരു എസ് എം എസ്. HOT എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. ആകെ പകച്ചു പോയ മാവേലി അടുത്ത് നിന്ന കോളേജ് കുമാരനോട്‌ ഇതു എന്താ മോനേ എന്ന് ചോദിച്ചു ? കേരളത്തില്‍ നല്ല മഴയാണല്ലോ എന്നിട്ടും ഇങ്ങനെ ഒരു മെസ്സേജ്! അപ്പോഴല്ലേ പയ്യന്‍ പറഞ്ഞു കൊടുത്തത് - മാവേലി മാഷേ ഇതു വെറും നിസ്സാരം - HOT എന്ന് പറഞ്ഞാല്‍ - ഹാപ്പി ഓണം തമ്പുരാനേ എന്നാണ് എന്ന്.

ഇനി എന്താ മൊബൈല് ഫോണില്‍ വരുക എന്ന് കാത്തിരിക്കാതെ തമ്പുരാന്‍ തന്റെ മൊബൈല് ഓഫ് ചെയ്തു ആ കുട്ടിക്ക് കൊടുത്തു പതുക്കെ നടന്നു നീങ്ങി.

ചുരുങ്ങി പോകുന്ന നമ്മുടെ വാര്ത്താ വിനിമയ ശൈലി ഇനിയും ചുരുങ്ങാതെ ഇരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍
18092008

Thursday, September 18, 2008

റമദാന്‍ ചിന്തകള്‍ 17

റമദാന്‍ ചിന്തകള്‍ 17

പുണ്യ മാസ്സമായ റമദാനിലെ പതിനേഴാം ദിവസ്സത്തെ ചിന്തകള്‍ എഴുതാന്‍ ഇരുന്നപ്പോള്‍ ചിട്ടകളെയും രീതികളെയും അവ നമ്മള്‍ എങ്ങനെ കാണുന്നു എങ്ങനെ അറിഞ്ഞോ അറിയാതെയോ പ്രാവര്‍ത്തികമാക്കുന്നു എന്ന വിഷയമാണ് മുന്നില്‍ വന്നത്.

ഈ വിശുദ്ധമായ സമയത്തു കുട്ടികള്ക്ക് കൈ വരുന്ന വലിയ ഒരു ഭാഗ്യം അവര്ക്കു തങ്ങളുടെ കാരണവന്മാരുടെ കൂടെ ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥന ചെയ്യാന്‍ അവസ്സരം കിട്ടുന്നു എന്ന വസ്തുതയാണ്. എത്ര ചിട്ടയായ രീതിയിലാണ് ആ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. അവിടെ പണക്കാരനും പാവപ്പെട്ടവനും ഒരു വ്യത്യാസ്സവുമില്ല. ഇതു കുട്ടികളില്‍ ചെറുപ്പത്തിലെ തന്നെ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കാന്‍ വേണ്ടി വളരെ വലിയ പങ്കു വഹിക്കുന്ന ഒരു ഘടകം ആണ്. ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വസ്തുതകള്‍ ജീവ ചരാച്ചരങ്ങളില്‍ എത്രക്ക് സ്വാധീനം വരുത്തുന്നു എന്നത് ഒരു ഉദാഹരണം ഇവിടെ പറയാം.

പക്ഷികളെയും മൃഗങ്ങളെയും മരങ്ങളെയും ഒക്കെ ഒരു പാടു സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. നേരത്തെ ഒരു ലേഖനത്തില്‍ ഇവിടെ എഴുതിയ പ്രകാരം വെള്ളിയാഴ്ചകളില്‍ എന്റെ യാത്രകള്‍ എനിക്ക് പല പുതിയ സുഹൃത്തുക്കളെയും തരാറുണ്ട്. പലപ്പോഴും അവരില്‍ ചിലര്‍, ഇവിടത്തെ മുനിസിപ്പാലിറ്റി ജീവനക്കാര്‍ ആണ്. പാകിസ്ഥാനില്‍ നിന്നും നേപാളില്‍ നിന്നും ഒക്കെ ഇവിടേയ്ക്ക് ജോലിക്ക് വന്നു ചെറിയ ശമ്പളത്തില്‍ പണി എടുക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യര്‍. പലപ്പോഴും അവരോട് ഉള്ള സൌഹൃദ സംഭാഷണം അവരുടെ ജീവിത രീതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും എന്നെ സഹായിക്കാറുണ്ട്. അവര്ക്കും അങ്ങനെ തന്നെ എന്നെ പറ്റിയും മനസ്സിലാക്കാന്‍ ഇട കിട്ടാറുണ്ട്‌. അങ്ങനെ ചില കൂട്ടര്‍ എനിക്ക് ചിലപ്പോള്‍ ചില പക്ഷികളെ തരാറുണ്ട് വളര്‍ത്താന്‍. ഒരു തവണ അങ്ങനെ കിട്ടിയ ഒരു തത്ത എന്റെ വീടിലെ പ്രധാന അംഗം ആണ് ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് കൊല്ലത്തോളം ആയി കക്ഷി എന്റെ കൂടെ ആയിട്ട്. ഒരു വിധം നന്നായി സംസാരിക്കും - ഞാന്‍ വിളിക്കുന്നത് പോലെ എല്ലാം തിരിച്ചു ചൂളം വിളിക്കുകയും ചെയ്യും. അങ്ങേര്‍ക്കു ഒരു കൂട്ടുകാരിയെ കണ്ടു പിടിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോള്‍ ആണ് ഈയിടെ ആ കൂട്ടുകാര്‍ എനിക്ക് മറ്റൊരു തത്തയെ കൂടി തന്നു. അതിലും ഒരു കാര്യം പ്രത്യേകതയുണ്ട്. അവരുടെ നിത്യേന ഉള്ള ജോലിയുടെ ഇടയില്‍ പല തരം തത്തകള്‍ അവരുടെ കൈ വശം വന്നു പെടാറുണ്ട്. എന്നാലും ഇണങ്ങും എന്നും എന്തെകിലും പഠിക്കാന്‍ ഉള്ള ബുദ്ധി ഉണ്ട് എന്ന് അവര്ക്കു തോന്നുന്നതിനെ മാത്രമേ അവര്‍ എനിക്ക് തരുകയുള്ളൂ. അങ്ങനെ ഈ കക്ഷിയെ വീട്ടില്‍ കൊണ്ടു വന്നു. സാധാരണ എല്ലാ ദിവസ്സവും രാവിലെയും വൈകീട്ടും ഞാന്‍ അവരെ വീട്ടില്‍ അഴിച്ചു വിടും. ഒരു രണ്ടു മൂന്നു ദിവസ്സം എന്ത് കൊണ്ടോ എനിക്ക് രാവിലെയും വൈകീട്ടും ഇവരെ അഴിച്ചു വിടാന്‍ പറ്റിയില്ല. പതിവു പോലെ പഴയ തത്ത അതിന്റെ രീതിയില്‍ വിളിച്ചു എന്നെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു നോക്കി. ഇതിനിടയിലാണ് ഞാന്‍ ഒരു പുധിയ ശബ്ദം കേള്‍ക്കാന്‍ ഇടയായത്. കാക്കയും പൂച്ചയും കരയുന്ന അത് പോലെ ഉള്ള ശബ്ദം. നോക്കിയപ്പോള്‍, നമ്മുടെ പുതിയ കക്ഷിയുടെ വേലയാണ്. ഇതു എങ്ങനെ ഒപ്പിച്ചു എന്ന് അറിയാന്‍ എനിക്ക് ഇതു തന്നവരെ പിന്നീട് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോള്‍ ആണ്, അവരുടെ താമസ്സ സ്ഥലത്തു, കുറച്ചു കാക്കകളെയും കുറച്ചു പൂച്ചകളെയും അവര്‍ കൂട്ടില്‍ ഇട്ടു വളര്തുന്നുണ്ടാത്രേ. അങ്ങനെ കേടു പഠിച്ചതാണ് ഈ ശബ്ദങ്ങള്‍. ഈ മിണ്ടാ പ്രാണികളുടെ രീതികളും കുട്ടികളുടെ രീതികളും ഏകദേശം ഒരേ പോലെ കണക്കാക്കാം. നമ്മള്‍ അറിയാതെ അവര്‍ നമ്മളില്‍ നിന്നു പലതും ഉള്‍ക്കൊള്ളുന്നുണ്ട്. അത് നല്ലത് മാത്രമാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്തിച്ചു കൊണ്ടു,

സസ്നേഹം,

രമേഷ് മേനോന്‍
17092008

Wednesday, September 17, 2008

റമദാന്‍ ചിന്തകള്‍ 16

റമദാന്‍ ചിന്തകള്‍ 16

റമദാന്‍ മാസ്സ്സത്തിലെ ചിന്തകളുടെ പതിനാറാം അദ്ധ്യായം എഴുതാന്‍ ഇരുന്നപ്പോള്‍ ഒരു ദുഃഖ വാര്‍ത്തയാണ് ആദ്യം അറിഞ്ഞത്. ഷാര്‍ജയില്‍ ഉണ്ടായ ഒരു അപകടത്തില്‍ ഒരു കൊച്ചു ബാലന്‍ ഇന്നലെ കൊല്ലപ്പെട്ടു. ആരുടെയൊക്കെയോ അശ്രദ്ധ കൊണ്ടു ഒരു കുരുന്നു ജീവന്‍ ഈ ലോകത്തില്‍ നിന്നു അകാലത്തില്‍ പൊലിഞ്ഞു പോയി. ആ ആത്മാവിന് നിത്യ ശാന്തി നേര്‍ന്നു കൊണ്ടു ഇന്നത്തെ വിഷയത്തിലേക്ക് കടക്കട്ടെ.

ഇന്നും ചിന്തകള്‍ കുട്ടികളില്‍ തന്നെ ഒതുങ്ങി നില്ക്കുന്നു. ഈ പുണ്യ മാസ്സത്തില്‍ കുട്ടികള്‍ എങ്ങനെ റമദാന്‍ മാസ്സത്തിന്റെ ചിട്ടകളെ കാണുന്നു എന്ന വിഷയം ഈയിടെ ഇവിടത്തെ പല പത്രങ്ങളിലും എഴുതി കണ്ടു. പലര്ക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. ഒരു പാടു കുട്ടികള്ക്ക് തങ്ങളുടെ പിതാക്കന്മോരോടൊപ്പം നിത്യവും പള്ളിയില്‍ നിസ്കരിക്കാന്‍ പോകാന്‍ കിട്ടുന്ന ഒരു അസുലഭ അവസ്സരം. ചിലര്ക്ക് കൂടുക്കാരുമായി നോമ്പ് തുറക്കാന്‍ ഉള്ള അവസ്സരം. ചിലര്ക്ക് ഉപവാസ്സം എങ്ങിനെ എന്നതിന്റെ ആദ്യ പാഠങ്ങള്‍. എല്ലാം വിലയേറിയ അനുഭവങ്ങള്‍. കുട്ടികളെ നല്ല പൌരന്മാരാക്കി വളര്‍ത്താന്‍ ഉതകുന്ന ചെറിയ കാല്‍ വെയ്പ്പുകള്‍. എല്ലാം ഒരു നല്ല നാളേക്ക് ഉള്ള കാല്‍ വെയ്പ്പുകള്‍ ആവട്ടെ.


ഈ റമദാന്‍ മാസ്സത്തില്‍ കണ്ടു വരുന്ന ഒരു അപകടകരമായ കാര്യമാവട്ടെ രണ്ടാമത്തെ വിഷയം. എല്ലായിടത്തും പ്രത്യേക വില കിഴിവ്. കൂടാതെ തവണകളായി അടക്കാന്‍ ഉള്ള അവസ്സരവും. കുറച്ചു കൂടുതല്‍ ചിന്തിച്ചാല്‍, ഈ ഒരു മാസ്സത്തിനിടയില്‍ കുറച്ചു പേരെന്കിലും കൂടുതല്‍ കടക്കാരായി തീരും ഈ വില്പന തന്ത്രങ്ങളിലൂടെ.

മറ്റൊരു ആപത്തു - വളരെ കൂടിയ ഇനം - ഈ റമദാന്‍ മാസ്സത്തില്‍ ആളുകള്‍ റോഡുകളില്‍ കാണിച്ചു കൂട്ടുന്ന മത്സര പ്രവണതയാണ്. ഈയിടെ അബുധാബിയില്‍ നിന്നു എമിരേറ്റ്സ് റോഡ് വഴി ദുബൈയിലേക്ക് യാത്ര ചെയ്യാന്‍ ഇടയായപ്പോള്‍ അഞ്ചു വലിയ അപകടങ്ങളാണ് നേരിട്ടു കാണാന്‍ ഇടയായത്. ഈ അപകടങ്ങള്‍ നേരിട്ടു കണ്ടിട്ടും ചില ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നു എന്നത് അത്യതികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ്. എങ്ങനെ ഈ പ്രവണതയെ ഇല്ലാതാക്കാം എന്ന് എല്ലാവരും ചിന്തിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരു പരുതി വരെ കുറവ് വന്നേനെ.

ഈശ്വരന്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊണ്ടു

സസ്നേഹം

രമേഷ് മേനോന്‍

16092008

Tuesday, September 16, 2008

റമദാന്‍ ചിന്തകള്‍ 15

റമദാന്‍ ചിന്തകള്‍ 15

എത്ര പെട്ടെന്ന് ഒരു മാസ്സതിന്റെ പകുതിയോളം എത്തി എന്ന കാര്യം ഒന്നു കൂടി ആലോചിച്ചുപോയി ഇതു എഴുതാന്‍ തുടങ്ങിയപ്പോള്‍.

ഇന്നലെ പറഞ്ഞു വന്നത് കുട്ടികളും അവരെപറ്റിയുള്ള കാര്യങ്ങളും ആയിരുന്നല്ലോ. ഇന്നും ആ വിഷയത്തില്‍ തന്നെ തുടരാം. പുകവലിയും മദ്യപാനവും കൂടി വരുന്നതായി നിത്യവും വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നു. മാതാപിതാക്കളുടെയും അധ്യാപകരുടെയും ശരിയായ ദൃഷ്ടിയും ചൊല്ലുകളും അവയുടെ പ്രാധാന്യവും കുട്ടികളുടെ നേരായ വളര്‍ച്ചയില്‍ ഒരു പ്രധാന ഘടകം ആണ്.

ഒരു ചെറിയ ഉദാഹരണം ഇവിടെ എടുക്കാം. ഞാന്‍ താമസ്സിക്കുന്നതിനടുത്തായി ഒരു യുറോപ്യന്‍ രാജ്യക്കാരുടെ സ്കൂള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ വലിയ ക്ലാസ്സ് വരെ ഉള്ള ഒരു നല്ല സ്കൂള്‍. കാലത്തു വലിയ വലിയ കാറുകളില്‍ കുട്ടികള്‍ വരുമ്പോള്‍ തന്നെ അറിയാം അവരുടെ മാതാപിതാക്കളുടെ സമ്പത്ത് സമൃദ്ധിയുടെ വലുപ്പം. ഈ ഭാഗത്തേക്ക്‌ സ്കൂള്‍ മാറ്റിയപ്പോള്‍ മുതല്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങി. കാലത്തു എട്ടു മണിക്ക് സ്കൂള്‍ തുടങ്ങിയാല്‍ കുറച്ചു കൂട്ടം കുട്ടികള്‍ സ്കൂളിന് വെളിയില്‍ ചുറ്റിപറ്റി നടക്കുന്നത്. മുന്നിലുള്ള വലിയ കെട്ടിടങ്ങളുടെ ഇടയിലും ഇവരെ കാണാന്‍ തുടങ്ങി. കുറച്ചു ദിവസ്സം കൂടി ശ്രദ്ധിച്ചപ്പോള്‍ ഇവരുടെ ഒക്കെ കൈവശം സിഗരറ്റും കാണാമായിരുന്നു. ആണും പെണ്ണും വ്യതസ്സമില്ലാതെ വലിച്ചു തള്ളുന്നു. അവരുടെ സംസ്കാരം അങ്ങനെയാവാം എന്ന് കരുതി കുറച്ചു ദിവസ്സം ക്ഷമിച്ചു. പിന്നെ നോക്കിയപ്പോള്‍ ഇവര്‍ ബില്ടിങ്ങുകളുടെ ഉള്ളിലായി സഹവാസം. ഏണി പടികളും ഇവര്ക്ക് വാസ സ്ഥലമാവാന്‍ തുടങ്ങി എന്ന് കണ്ടപ്പോള്‍ ഞാന്‍ പതുക്കെ ഒരു ദിവസ്സം സ്കൂള്‍ അധികൃതരെ വിവരം അറിയിച്ചു. പുറമെ നിന്നുള്ള കുട്ടികളും ഇവരുടെ കൂടെ കണ്ടു തുടങ്ങിയപ്പോള്‍ എന്തോ ഒരു ഭയം തോന്ന്നിയിരുന്നു. ആ സ്കൂള്‍ അധികൃതരില്‍ നിന്നു മറുപടി കിട്ടിയത് - സ്കൂളിന്റെ ഗേറ്റിനു പുറത്തു അവര്‍ എന്ത് ചെയ്താലും അതില്‍ അവര്ക്കു ഉത്തരവാദം ഇല്ല എന്ന വാദം ആയിരുന്നു.

അപ്പോള്‍ പിന്നെ നേരിട്ടു തന്നെയാവാം നമ്മുടെ പരിപാടികള്‍ എന്ന് നിശ്ചയിച്ചു. ഓരോ ബില്ടിങ്ങിന്റെയും കാവല്‍ക്കാരെ കണ്ടു ഇങ്ങനെ കുട്ടികള്‍ അവിടെ വന്നിരിക്കാന്‍ തുടങ്ങിയാല്‍ വരാന്‍ സാധ്യതയുള്ള ആപത്തുകളെ പറ്റി പറഞ്ഞു മനസ്സിലാക്കി. കാലത്തു പതിവുപോലെ ഏണി ചുവട്ടിലേക്ക്‌ വിശ്രമിക്കാനും പുകവലിക്കാനും ആയി വരുന്ന കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ തുടങ്ങി. ആ സ്കൂളിലെ അല്ലാത്ത കുട്ടികളോട് പ്രത്യേകം പറഞ്ഞു മനസ്സിലാകുകയും ചെയ്തു. കുറച്ചു അധികം ഭുദ്ധിമുട്ടിയെന്കിലും ഇപ്പോള്‍ ആ വരവും മുഴുവനായും നിര്‍ത്താന്‍ സാധിച്ചു എന്ന് തന്നെ പറയാം.

ആശ്വസ്സത്തോടെ റമദാന്‍ മാസ്സത്തില്‍ അങ്ങനെ ഇരിക്കുമ്പോള്‍ അതാ കാണുന്നു. അവിടത്തെ അധ്യാപകര്‍, കുട്ടികളെ വെട്ടിച്ച് കെട്ടിടത്തിന്റെ മുകളില്‍ നിന്നു പുകവലിക്കുന്നു. അവരുടെ ധാരണ അത് ആരും കാണുന്നില്ല എന്നാണെന്ന് തോന്നുന്നു. അവരറിയുന്നുണ്ടോ ചുറ്റും ഉള്ള പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ ഉള്ളവരെല്ലാം അവരെ ശ്രദ്ധിക്കുന്ന കാര്യം. എന്താണ് മനുഷ്യനില്‍ ആചാരങ്ങളും അനുഷ്ടാനങ്ങളും വ്യക്തമായി അറിയാമായിട്ടും അത് തെറ്റിക്കാന്‍ ഉള്ള വ്യഗ്രത ഉണ്ടാവുന്നത്?. ചങ്ങലക്ക്‌ ഭ്രാന്ത് പിടിച്ചാല്‍ എന്താ ചെയ്യാ അല്ലെ? അതിനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാന്‍ ഇപ്പോള്‍.

സസ്നേഹം,
രമേഷ് മേനോന്‍
150920008

Monday, September 15, 2008

ഇനി കുറച്ചു നാളേക്ക് ഫോറിന്‍ ടൂര്‍ ഇല്ല


റമദാന്‍ ചിന്തകള്‍ 14

റമദാന്‍ ചിന്തകള്‍ 14

റമദാന്‍ മാസ്സം പതിനാലാം ദിവസ്സത്തിലേക്ക് കടന്നപ്പോള്‍ ഇന്നത്തെ ചിന്തകള്‍ എങ്ങനെ തുടങ്ങാം എന്ന് ആലോചിച്ചപ്പോള്‍ പ്രശസ്തമായ ഒരു പാട്ടാണ് ഓര്മ വന്നത്. പതിന്നാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ എന്ന ഗാനം. ആ പാട്ടിന്റെ ഒരു രംഗങ്ങളും അല്ല ഇവിടെ വിവരിക്കാന്‍ പോകുന്നത്. നമ്മുടെ സംസ്കാരവും രീതികളും എങ്ങിനെ മരിച്ചു പോകാതെ നില നിര്‍ത്താം എന്ന ചിന്ത. കുട്ടികള്‍ തന്നെ അതിലേക്കുള്ള ഏക മാര്‍ഗം.

ഇന്നലെ ഇവിടത്തെ അതി പ്രശസ്തമായ ഒരു സര്‍വകലാശാലയില്‍ പോകാന്‍ ഇടയായി. ഇന്ത്യയില്‍ പേരു കേട്ട ആ വിദ്യാഭ്യാസ സ്ഥാപനത്തില്‍ അവസ്സരം കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. അവര്‍ ഇവിടെ തുറന്നപ്പോള്‍ അതിന്റെ എല്ലാ വിധ ഗുണമേന്മകളും നില നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഫീസ് കുറച്ചു കൂടുതലായിട്ടുള്ള ആ സ്ഥാപനത്തില്‍ പഠിക്കുന്നവര്‍ എല്ലാം സാമ്പത്തികമായി ഉയര്ന്ന തരക്കാര്‍. വരുന്നതു വില കൂടിയ കാറുകളില്‍.

ഈ റമദാന്‍ മാസ്സക്കാലത്ത് പുകവലി നോയമ്പ് സമയത്തു നിരോധിച്ചിട്ടുള്ള വസ്തുതയാണ് എന്നറിഞ്ഞിട്ടും പലരും പുറത്തു നിന്നു പുകവലിക്കുന്നത് കാണാമായിരുന്നു. കുട്ടികളില്‍ പുകവലിയും മദ്യപാനവും ഇന്നു സുഹൃത്തുക്കളുടെ ഇടയില്‍ സ്ഥാനമാനത്തിനു വേണ്ട ഒരു ഘടകം ആയോ എന്ന തോന്നല്‍ ആണ് അപ്പോള്‍ എനിക്ക് ഉണ്ടായത്. അതോ ആ സര്‍വകലാശാലയിലെ പഠിത്തവും ജീവിതവും അവരെ അത്രയ്ക്ക് വലക്കുന്നുണ്ടോ?

സസ്നേഹം,

രമേഷ് മേനോന്‍
14092008

Saturday, September 13, 2008

റമദാന്‍ ചിന്തകള്‍ 13

റമദാന്‍ ചിന്തകള്‍ 13

ഇത്ര പെട്ടെന്ന് വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിമൂന്നു ദിവസ്സങ്ങള്‍ കടന്നു പോയി എന്നത് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഒരു നിലക്ക് നോക്കിയാല്‍ കാലം ഇപ്പോള്‍ അതിന്റെ ഗതി വേഗം കൂട്ടിയ മട്ടാണ്. എല്ലാത്തിനും ആര്ക്കും ഒരു ക്ഷമ ഇല്ല. എല്ലാ കാര്യങ്ങളും ഇന്നലെ നടക്കണം എന്ന മട്ടിലാണ് ഇവിടത്തെ പോക്ക്. ഈ പോക്ക് പല സമയങ്ങളിലും പലരെയും പല അപകടത്തിലും ചെന്നു ചാടിക്കുന്നുണ്ട്. ഓര്മ്മ വരുന്നതു എന്റെ ഒരു പഴയ മാനേജര്‍ ഫാക്സ് മഷീനില്‍ പ്രധാന കാര്യങ്ങള്‍ ഒപ്പിട്ടു അയക്കുന്നതിനെ പറ്റിയാണ്. ഒരിക്കല്‍ ഏത് കടലാസ്സും അതിന്റെ ഉള്ളിലൂടെ കയറി ഇറങ്ങിയാല്‍ പിന്നെ അതില്‍ എഴുതിയിട്ടുള്ള തെറ്റുകളെ പറ്റി ഓര്‍ത്തു വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം, അത് നിങ്ങളുടെ കൈ വിട്ടു പോയി കഴിഞ്ഞു . മനുഷ്യന്റെ ദൈന്യംദിന ജീവിതത്തിലെ ക്രയവിക്രയങ്ങളും ഇതു തന്നെ.

കുട്ടികളെ പറ്റി ഇന്നലെ എഴുതിയ ചിന്തയില്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ഉപവാസ്സം, കണ്ണിനും കാതിനും വായക്കും കൂടി വേണം എന്ന കാര്യം. അത് പലരും സൗകര്യം പോലെ മറക്കും അല്ലെങ്കില്‍ മറന്നു എന്ന് നടിക്കും. എനിക്ക് ദിവസേന കാണുന്ന ഒരു സുഹൃത്ത് ഉണ്ട്. ആരെ കണ്ടാലും അങ്ങേര്‍ക്കു എന്തെങ്കിലും ഒന്നു കളിയാക്കിയില്ലെന്കില്‍ ഒരു സുഖവും ഇല്ല. കേള്ക്കുന്ന ആളുടെ മാനസ്സിക നില, ജോലി സ്ഥലത്തെ അപ്പോഴത്തെ സ്ഥിതി ഒന്നു അദ്ധേഹത്തിനു ഒരു പ്രശ്നമേ അല്ല. ചില സമയങ്ങളില്‍ ഈ കളിയാക്കലുകള്‍ സുഹൃത്തുക്കളെ എത്ര വേദനിപ്പിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കുന്നില്ല. എല്ലാവരും ഓരോരോ പ്രശ്നങ്ങളാല്‍ ഉഴാലുന്നതാണ് സാധാരണ ജീവിതാവസ്ഥ. ആയതിനാല്‍ എന്തെങ്കിലും കാരണത്താല്‍ ഒരു സുഹൃത്തില്‍ നിന്നു അപ്രതീക്ഷിതമായ രീതിയില്‍ ഒരു പ്രതികരണം ലഭിച്ചാല്‍ നൈമിഷികമായി അതിന് മറുപ്രതികരണത്തിലൂടെ ഒരു യുദ്ധം ആരംഭിക്കാതെ ആ സുഹൃത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ഇടയില്‍ ഉള്ള വാശിയും വൈരാഗ്യവും ഒരു പരുധി വരെ ഇല്ലാതാക്കാം എന്നാണ് എന്റെ വിശ്വാസം.

ഓണ നാളില്‍ നാട്ടില്‍ നിന്നു തമാശ രൂപേണ ലഭിച്ച ഇമെയില്‍ പലതിലും കള്ള് കുടിയന്മാരുടെ പടങ്ങളായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അവസ്ഥ ഇത്രക്ക് ശോച്ചനീയമായി പോകുന്നതില്‍ വലിയ വിഷമം തോന്നി ആ ചിത്രങ്ങള്‍ കണ്ടിട്ട്. നാട്ടില്‍ മാത്രമായാല്‍ തരക്കേടില്ല. ഓണം ആഘോഷിച്ചു കൊണ്ടു ഇവിടെ കിട്ടിയ ഒന്നു രണ്ടു ഫോണ്‍ വിളികളിലും വിരുതന്മാര്‍ നല്ല ആഘോഷത്തിലായിരുന്നു. ഒന്നും രണ്ടും ലക്ഷം രൂപ കൊടുത്തു ഇവിടെ വന്നു ചില്ലറ ജോലി ചെയ്യുന്ന ചെറുപ്പക്കാരുടെ ആഘോഷത്തിന്റെ മറ്റൊരു രൂപം. ഇന്നലെ ലഭിച്ച ഓണാശംസകള്‍ വായിച്ച പലര്ക്കും അറിയാവുന്ന നഗ്ന സത്യങ്ങളില്‍ ഒന്ന്. ഇവരില്‍ ഇതിന് സൗകര്യം ഒരുക്കി കൊടുക്കുന്ന ഇടനിലക്കാരെ കുറിച്ചു എന്ത് പറയാം?

ഇത്രയ്ക്കു നീതിയും നിയമവും കര്‍ശനമായി ഉള്ള ഇവിടെ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടമെന്നുന്ടെങ്കില്‍ പിന്നെ നാട്ടില്‍ എന്തിന് കുറയ്ക്കണം.

നമ്മളുടെ ചിന്തകളും കാലത്തിനു അനുസരിച്ച് അപ്ഗ്രേഡ് ചെയ്യേണ്ട സമയം ആയെന്നു തോന്നുന്നു.

സസ്നേഹം

രമേഷ് മേനോന്‍
13092008

Talent Share 2008 - Entries open from 14 September 2008


Friday, September 12, 2008

റമദാന്‍ ചിന്തകള്‍ 12

റമദാന്‍ ചിന്തകള്‍ 12

ഇന്നു മലയാളികള്‍ക്ക് തിരുവോണം ആണല്ലോ. മാവേലി മന്നനെ വരവേല്‍ക്കാന്‍ ഏവരും അതിയായ ഉത്സാഹത്തോടെ കാത്തിരുക്കുന്ന ദിവസം. റമദാന്‍ മാസ്സമായതിനാല്‍ മറുനാട്ടിലെ മലയാളികള്‍ പലരും ഇതേ കാരണത്താല്‍ ഓണ സദ്യ വൈകീട്ടത്തേക്ക് മാറ്റി വച്ചിരുന്നു.പല സ്ഥലങ്ങളിലും തകൃതിയായി ഓണക്കച്ചവടം ഇന്നലെ വൈക്കീട്ടു നടന്നിരുന്നു. വാഴയിലക്കും നാളികേരത്തിനും ആയിരുന്നു ഏറ്റവും കൂടുതല്‍ ആവശ്യക്കാരും വിലയും.

ഇന്നത്തെ ചിന്തകളും കുട്ടികളെ തുടരട്ടെ. ഇന്നത്തെ ഇവിടത്തെ പത്രത്തില്‍ കുറച്ചു കുട്ടികള്‍ അവരുടെ റമദാന്‍ അനുഭവങ്ങള്‍ എഴുതിയിരുന്നു. എല്ലാം നല്ല ആവേശം പകരുന്നതായിരുന്നു. അതില്‍ ഒരെണ്ണം എനിക്ക് വളരെ ഇഷ്ടമായി. അതല്‍ ആ കൊച്ചു കുട്ടികള്‍ എഴുതിയിരുന്നത് ഉപവാസം ഭക്ഷണത്തിലും വെള്ളത്തിലും മാത്രം ഒതുക്കരുതെന്നായിരുന്നു. ഉപവാസം കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും കാതുകളിലേക്കും നീളാന്‍ വിശ്വാസികളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്ന് ആയിരുന്നു അവരുടെ പ്രാര്‍ത്ഥന.

ഇന്നലെ എഴുതിയത് പോലെ അന്നാന്നു ഉള്ള ചിന്തകള്‍ എഴുതുന്നതിലുള്ള ആനന്ദം ഒന്നു വേറെ തന്നെ. ഇതു എന്നെ മറ്റൊരു കാര്യവും ഓര്‍മിപ്പിക്കുന്നു. എന്റെ പരിചയത്തിലുള്ള ഒരു സായ്പ്പ് എപ്പോഴും ചെയുന്ന കാര്യം. പുള്ളിക്കാരന്‍ അദ്ധേഹത്തിന്റെ ഫോണ്‍ എപ്പോഴും ബാറ്ററി കഴിയുന്നത്‌ വരെ ഉപയോഗിക്കും. ബാറ്ററി മുഴുവനും കഴിഞ്ഞാല്‍ വീണ്ടും ചാര്‍ജ് ചെയ്തു ഉപയോഗിക്കും. അദ്ദേഹം പറയുന്നതു ബാറ്ററി മുഴുവനായിട്ട് ഉപയോഗിച്ചു വീണ്ടും ചാര്‍ജ് ചെയ്യുമ്പോള്‍, പ്രവര്ത്തനം കൂടുതല്‍ നന്നാവും എന്നത്രേ. അതെ പോലെ തന്നെ പോകുന്നു എന്റെ ചിന്തകളും. അന്നത്തെ ചിന്തകള്‍ ഇവിടെ എഴുതി തീര്‍ക്കുമ്പോള്‍, മറ്റൊരു നാളേക്ക് വേണ്ടി മറ്റൊരു നല്ല ചിന്തകളിലേക്ക് വേണ്ടി അന്വേക്ഷണം ആരംഭിക്കാന്‍ എന്റെ മനസ്സിന് ഒരു ഉണര്‍വ് കിട്ടുന്നു. ആ ശക്തി തുടര്‍ന്ന് കൊണ്ടു പോകാന്‍ ഈശ്വരന്‍ എന്നും കരുണ കാണിക്കണേ എന്ന പ്രാര്‍ത്ഥനയോടെ,

സസ്നേഹം

രമേഷ് മേനോന്‍
12092008

Thursday, September 11, 2008

റമദാന്‍ ചിന്തകള്‍ ‍ 11

റമദാന്‍ ചിന്തകള്‍ ‍ 11

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പതിനൊന്നാം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും എല്ലാവരിലും ഉത്സാഹവും ഭക്തിയും കൂടി വരുന്നു. ഇതോടൊപ്പം തന്നെ എല്ലാവരിലും ഓണത്തിന്റെ ഒരു ഉത്സവ ലഹരിയും കാണാന്‍ സാധിക്കുന്നുണ്ട്. റമദാന്‍ മാസ്സക്കാലമായത് കൊണ്ടു പല സ്ഥലങ്ങളിലും ഓണ സദ്യ വൈകിട്ട് ആണ് ഇത്തവണ പലരും അവരുടെ മുസ്ലിം സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്താനായി വച്ചിരിക്കുന്നത്. സൌഹൃദവും സാഹോദര്യവും എന്നെന്നും വളരട്ടെ.

ഇതിന് മുന്‍പത്തെ ലക്കത്തില്‍ ഞാന്‍ എഴുതിയല്ലോ, ഇതു ഒരു തപസ്സ്യയായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്. ഓടുന്ന പട്ടിക്കു ഒരു മുഴം മുന്പേ എന്ന രീതിയില്‍ എന്നാല്‍ ശരി നാളത്തെ ചിന്തകള്‍ ഇന്നു തന്നെ എഴുതി വക്കാം എന്ന് ശ്രമിച്ചാല്‍ ഒരിക്കലും അത് എനിക്ക് സാധ്യമാവാറില്ല. അതാത് ദിവസ്സത്തിന്റെ അവസാനത്തിലെ അന്നത്തെ ചിന്തകള്‍ ഏകദേശം ഒരു പൂര്‍ണതയോടെ മനസ്സില്‍ വരികയുള്ളു.

ഇന്നു കുട്ടികള്‍ തന്നെ ആവട്ടെ നമ്മുടെ ചിന്താ വിഷയം.

ഈയിടെ ഒരു സഹൃദയ വേദിയില്‍ വച്ചു ഒരു മാതാപിതാക്കളുടെ അനുഭവം അറിയാന്‍ ഇടയായി. രണ്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകനോടുള്ള സ്കൂള്‍ അധ്യാപകരുടെ സമീപനം ആയിരുന്നു ചര്‍ച്ചാ വിഷയം. പതിവിലും കവിഞ്ഞ വികൃതിയും ഉത്സാഹവും ഒക്കെ കൂടി കലര്ന്ന ഒരു കൊച്ചു വികൃതി ആയിരുന്നു അവന്‍. ഇയിടെയായി സ്കൂളില്‍ നിന്നു വരുമ്പോള്‍ മിക്ക ദിവസ്സവും ശരീരത്തില്‍ നല്ല അടി കിട്ടിയ പാടു ഉണ്ടാവും. ചോദിച്ചപ്പോള്‍ വിവരം കുറച്ചു ഗുരുതരം ആണ്. ക്ലാസ്സില്‍ അടിപിടിയാണ് വിഷയം. എന്ത് കൊണ്ടോ എന്നും നമ്മുടെ കക്ഷിയെ ക്ലാസ്സിലെ ടീച്ചര്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു നടത്തുന്ന ഭേദ്യങ്ങളുടെ ഫലം ആയിരുന്നു ആ പാടുകള്‍. സ്കൂള്‍ തുറന്നു കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ കുട്ടിയുടെ സംസാരവും കളിയും ചിരിയും ഒക്കെ കുറഞ്ഞു. ഏകദേശം ഒരു രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍ കുറേശ്ശെ വിക്കല്‍ സംസാരത്തില്‍ കണ്ടു തുടങ്ങി. കാര്യമായി അന്വേഷിച്ചപ്പോള്‍ ടീച്ചറുടെ പുതിയ രീതി കുട്ടിയെ പേടിപ്പിക്കലാണ്. അത് എന്താണെന്നോ - കുട്ടിയെ തല കേഴാക്കി കെട്ടി തൂക്കും എന്ന് പറഞ്ഞു കൊണ്ടു!!! സ്കൂളില്‍ പോകാം എന്ന് പറഞ്ഞാല്‍ കുട്ടിക്ക് ഇപ്പോള്‍ കൊല്ലുന്നതിനു തുല്ല്യം.

എത്രയോ മാതാപിതാക്കള്‍ കുട്ടികള്‍ ഇല്ലാതെ വിഷമിക്കുന്നു. ഉള്ള കുട്ടികള്‍ തന്നെ എത്രയോ തരത്തില്‍ കഷ്ടപ്പെടുന്നു. അവരെ ഒരു തരത്തിലും മാനസ്സികമായി വിഷമിപ്പിക്കരുതെന്ന ബാല പാഠം അറിയാത്ത ആ അധ്യാപികക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്ന് മാത്രമേ ഈ പുണ്യ മാസ്സകളത്തിലെ ഉത്രാട രാവില്‍ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ.

സസ്നേഹം

രമേഷ് മേനോന്‍
11092008

ഓണാശംസകള്‍ 2008


റമദാന്‍ ചിന്തകള്‍ 10

റമദാന്‍ ചിന്തകള്‍ 10

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ പത്താം ദിവസ്സം. ഓരോ ദിവസ്സം ചെല്ലും തോറും ഒരു പ്രത്യേക അനുഭൂതി തോന്നുന്നു ഇവിടെ വരുന്നതിലും ഈ ചിന്തകള്‍ എഴുതുന്നതിലും. വിവിധങ്ങളായ കാര്യങ്ങള്‍ എവിടെ നിന്നോ എങ്ങനെയോ ഒക്കെ കടന്നു വരുന്നു.

ഇന്നലെ ഈ നാട്ടില്‍ ഒരു മഹാ സംഭവം നടന്നു. ഒരു ചെറിയ ഭൂമി കുലുക്കം. 6.2 സ്കെയില്‍ ഓളം ഏകദേശം വന്ന ആ കുലുക്കം എന്തും സംഭവിപ്പിക്കമായിരുന്നു. വലിയ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ മൂന്ന് മണിയോടെ ഒരു ചെറിയ തല കറക്കം അനുഭവപ്പെട്ടപ്പോള്‍ റമദാന്‍ മാസ്സത്തില്‍ നോയമ്പ് എടുക്കുന്നത് കൊണ്ടുള്ള ക്ഷീണം ആയിരിക്കാം എന്നെ കരുതിയുള്ളു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഏതാനും സുഹൃത്തുക്കള്‍ ദുബായില്‍ നിന്നു വിളിച്ചു ഇവിടത്തെ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ആണ് സംഗതിയുടെ ഗൌരവം മനസ്സിലായത്. ഈ കെട്ടിട സമുച്ചയങ്ങളുടെ ദുര്ബ്ബലതയും അപ്പോള്‍ മനസ്സിലായി. ഈശ്വരന്‍ എത്ര കരുണ ഉള്ളവനാണ് എന്ന കാര്യവും!

ഇന്നലെ തന്നെ യാദൃശ്ചികമായി ഒരു സുഹൃത്തിന്റെ അനുഭവം കേള്‍ക്കാനിടയായി. Baba Atomic Research Centre എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്. വളരെ കാലത്തെ ആണവ സമ്പര്‍ക്കം കാരണമാണോ എന്ന് അറിയില്ല അദ്ധേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായി. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഒരു വൃക്ക എടുത്തു കളഞ്ഞു. ശേഷിച്ച ഒരെണ്ണം 50% ത്തില്‍ താഴെ മാത്രമേ പ്രവര്ത്തന ശേഷി ഉള്ളു. അദ്ധേഹത്തിനു ഏഴ് വര്ഷം മുന്പ് ഡോക്ടര്‍ കൊടുത്ത കാലാവധി ഒരു വര്ഷം മാത്രം. ഇപ്പോഴും പൂര്‍ണ ആരോഗ്യവാനായിരിക്കുന്ന അദ്ദേഹം ഡോക്ടര്‍മാര്‍ക്ക് ഒരു അതിശയം ആണ്. ചിട്ടയായ ജീവിതവും, എന്ത് തന്നെ വന്നാലും താന്‍ ജീവിച്ചിരിക്കും എന്ന നിശ്ചയവും നിത്യേന മുടങ്ങാതെയുള്ള യോഗ അഭ്യാസവും ഇന്നും അദ്ധേഹത്തെ പൂര്‍ണ ആരോഗ്യവാനായി ഇരുത്തുന്നു. അദ്ധേഹത്തെ പോലുള്ളവരും, കാര്‍ഗില്‍ പോലുള്ള സ്ഥലങ്ങളില്‍ കടുത്ത ത്യാഗങ്ങള്‍ സഹിച്ചു ദേശത്തിന് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ആയിര കണക്കിന് പട്ടാളക്കാരുടെ ജീവിതവും നോക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍. ഒരു പത്തു മിനിട്ട് ട്രാഫിക് കുരുക്കില്‍ പെട്ട് കുഴങ്ങുമ്പോള്‍ കാറിന്റെ ഹോണ്‍ അടിച്ച് ബഹളം ഉണ്ടാക്കുന്ന വിരുതരെയും ഓര്ത്തു പോകുന്നു.

ജീവിതത്തില്‍ ഒരു ഇരുപതു മിനിട്ട് കൂടുതല്‍ കണ്ടെത്താന്‍ ഉള്ള വ്യഗ്രതയിലാണ് ഞാന്‍ ഇപ്പോള്‍. പത്തു മിനിട്ട് ഇതേ ചിന്തകള്‍ എന്റെ ഇംഗ്ലീഷ് ഭാഷ ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടി നീക്കി വക്കാനും, മറ്റൊരു പത്തു മിനിട്ട് എന്റെ ഫ്രെന്ച്ച് ബ്ലോഗ് വായിക്കുന്ന സുഹൃത്തുക്കള്‍ക്ക് വേണ്ടിയും. രണ്ടാമത്തെ കൂട്ടരേ ഇപ്പോള്‍ തീരെ മറന്നു എന്നതാണ് അവരുടെ പരാതി.

എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും റമദാന്‍ മാസ്സതിന്റെ ഭക്തി നിര്‍ഭരമായ നോമ്പിന്റെ ആശംസകളും എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍.

രമേഷ് മേനോന്‍
10092008

Wednesday, September 10, 2008

സി ബി ഐ യും ആ എന്ന അക്ഷരവും

സി ബി ഐ യും ആ എന്ന അക്ഷരവും

സി ബി ഐ ക്ക് ഇപ്പോള്‍ ആ എന്ന അക്ഷരത്തില്‍ ഉള്ള പേരു കേട്ടാല്‍ പേടിയാണ് എന്നാണ് കേള്‍വി. ആ എന്ന് പേരില്‍ തുടങ്ങുന്ന എല്ലാ കേസുകളിലും അവര്‍ മോശക്കരായി കോടതികള്‍ പരാമര്‍ശിച്ചിരിക്കുന്നു. അഭയ, ആരുഷി, എന്നിങ്ങനെ ലിസ്റ്റ് ദിവസം ചെല്ലും തോറും നീളം കൂടി വരുന്നു.

മമ്മൂട്ടിയും സുരേഷ് ഗോപിയും കൂട്ടുക്കാരും ഇതൊരു വലിയ അടിയാവും. ഇനി ഇവരുടെ പേരു ഒക്കെ നേരെയയാല്‍ അല്ലല്ലേ ഒരു സി ബി ഐ കഥ ഇറക്കാന്‍ സ്കോപ് ഉള്ളൂ.

റമദാന്‍ ചിന്തകള്‍ 09

റമദാന്‍ ചിന്തകള്‍ 09

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഒന്‍പതാം ദിവസം. എല്ലാ വിശ്വാസികള്‍ക്കും എന്റെ പ്രണാമങ്ങള്‍. ഇവിടെ ഞാന്‍ കുറച്ചു ദിവസ്സങ്ങളായി എഴുതി വരുന്നതിനെ പറ്റി പല തരത്തിലുള്ള അഭിപ്രായങ്ങളും എനിക്ക് കിട്ടാറുണ്ട്‌. പരമാവധി മത രാഷ്ട്രീയ ചിന്തകള്‍ ഒന്നും തന്നെ പ്രതിപാധിക്കാതെ ഇരിക്കുന്നതും അത് തന്നെ കാരണം. ഇതു ഒരു സൌഹൃദത്തിന്റെ വേധിയാണല്ലോ. അത് വളര്ന്നു വലുതാവുകയാണ്‌ നമ്മുടെ ആവശ്യം. സമുധായത്തിനു സഹായമേകാന്‍ സന്നദ്ധത ഉള്ള ഒരു പറ്റം മനുഷ്യരുടെ കൂട്ടായ്മ. അതാണ് ലക്‌ഷ്യം. അവിടെ വേണ്ടത് അടുക്കും ചിട്ടയും ആണ്. അത് വളരാനും, വളര്‍ത്തി കൊണ്ടു വരാനും ഉതകുന്ന ചില ചെറിയ കാര്യങ്ങള്‍ സ്പര്‍ശിക്കുക മാത്രമെ ഇവിടെ ഞാന്‍ ചെയുന്നുള്ളൂ. അത് നിത്യേന ഞാനും നിങ്ങളും കാണുകയും കേള്‍ക്കയും ചെയ്യുന്ന സാദാരണ കാര്യങ്ങളില്ലൂടെ നിങ്ങള്‍ക്കായി എഴുതുന്നു.

അപ്പോള്‍ വരുന്ന ഒരു പ്രസക്തമായ ചോദ്യം - സാധാരണ എന്നോട് പലരും ചോദിക്കാറുള്ള ചോദ്യം? ഏത് സമയവും കമ്പ്യൂട്ടറിന് മുന്നിലാണ്‌ അല്ലെ ജോലി ? അല്ലേ അല്ല. പക്ഷെ ഏത് സമയവും എന്റെ കയ്യില്‍ ഒരു തുണ്ട് കടലാസ്സും ഒരു പേനയോ പെന്‍സിലോ കാണും. അതാതു സമയത്തു മനസ്സിലൂടെ കടന്നു പോകുന്ന ഓരോ ചെറിയ നുറുങ്ങു ചിന്തകളും ഒന്നോ രണ്ടോ ചെറിയ വാചകങ്ങളായി അതില്‍ കുറിച്ചിടും. അത് ചിലപ്പോള്‍, ഓഫീസില്‍ ഇരിക്കുന്ന സമയത്താവം, അല്ലെങ്കിലും, ഡ്രൈവ് ചെയുന്ന സമയത്താവം, വായിക്കുന്ന സമയത്താവം അല്ലെങ്കില്‍ വൈകീട്ട് നിത്യേന ഉള്ള നടത്താമോ ഒട്ടത്തിന്റെയോ ഒക്കെ സമയത്താവം. ആ ചെറിയ നുറുങ്ങുകളാണ് - spark - വലിയ കാര്യങ്ങളിലേക്കുള്ള മാര്‍ഗ ദര്ശികള്‍. നമ്മുക്ക് ഇവിടെ സ്പാര്‍ക്ക് എന്ന പേരിലുള്ള ഒരു സുഹൃത്ത് ചെയ്തു വരുന്നതും ഇതു പോലെ വിജ്ഞാന പ്രദമായ കാര്യങ്ങള്‍ തന്നെ.

അടുക്കിനെയും ചിട്ടയെയും പറ്റി പറഞ്ഞു വരുമ്പോള്‍ ഓര്മ്മ വരുന്നതു ഒരു പ്രധാന കാര്യം. ഇവിടെ നമ്മുടെ പല സുഹൃത്തുക്കളും ജോലിക്കായി അപേക്ഷകള്‍ അയക്കാറുണ്ട്. പലരില്‍ നിന്നും അപേക്ഷകള്‍ കിട്ടരും ഉണ്ട്. പല സമയത്തും ഒരു ആമുഖമോ, വിവരണമോ ഒന്നും ഇല്ലാത്ത ഒരു ഇമെയില്‍ ആണ് കണ്ടു വരുന്നതു. എന്ത് കൊണ്ടു ഒരു അഞ്ചു മിനിട്ട് സമയം കൂടുതല്‍ എടുത്തു, തന്നെ പറ്റിയും, താന്‍ നേടാന്‍ ഉദ്ദേശിക്കുന്ന പുതിയ ജോലിയെ പറ്റിയും തന്റെ അതിനുതകുന്ന അനുയോജ്യതയെ പറ്റിയും തന്നാലാവുന്ന ഒരു ചെറിയ രീതിയില്‍ എഴുതി സമര്‍പ്പിച്ചു കൂടാ? ഇതു ആ അപേക്ഷ കിട്ടുന്ന അത് വായിക്കുന്ന ആള്‍ക്ക് ആ അപേക്ഷ നല്കിയ ആളെ പറ്റി ഒരു ഏകദേശ രൂപം കിട്ടാനുള്ള അവസ്സരം അനായാസം നല്കുന്നു.

ഇനി വേറെ ഒരു ചില കൂട്ടരെയും കാണുവാനിടയായി. ജോലികള്‍ക്കായി അപേക്ഷിക്കുക. അവരെ പരീക്ഷകള്‍ക്കായി വിളിക്കുമ്പോള്‍ വരാതിരിക്കുകയോ ഒഴിവു കഴിവ് പറയുകയോ ചെയ്യുക. തനിക്ക് പറ്റില്ല എന്ന് ഉള്ളപ്പോള്‍ എന്തിന് അപേക്ഷിച്ച് മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടുത്തുന്നു?

ഇന്നലെ പ്രശസ്തരായ രണ്ടു സംഗീതജ്ഞര്‍ നിര്യാതരായി. കുന്നക്കുടി വൈദ്യനാഥ ഭാഗവതരും, ചക്കംകുളം അപ്പു മാരാരും. വയലിന്‍ വായനയിലൂടെ ഭാഗവതരും ചെണ്ട മേളത്തിലൂടെ മാരാരും നമ്മളെ മാസ്മര ലോകത്തിലേക്ക്‌ നയിച്ചവരായിരുന്നു. ഭാഗവതര്‍ ഒരിക്കല്‍ മദിരാശിയില്‍ വയലിന്‍ വായിച്ചു മഴ പെയിച്ചുവത്രെ. അത്രയ്ക്ക് വിദ്വാന്‍ ആണ് അദ്ദേഹം. എന്നാല്‍ തന്നെ ആദരിക്കാന്‍ വന്നവരോടെ അദ്ദേഹം പറഞ്ഞതു - ഇതു തന്റെ മാത്രം കഴിവല്ല, താന്‍ വയലിന്‍ വായനയിലൂടെ ഈശ്വരനോട് പ്രാര്തിച്ചപ്പോള്‍ തന്നോടൊപ്പം ചേര്ന്നു പ്രാര്‍ത്ഥന നടത്തിയ അനേകായിരം ഭക്തരുടെ പ്രാര്‍ഥനയുടെ സമ്മിശ്ര ഫലമാണ് അതെന്നായിരുന്നു അദ്ധേഹത്തിന്റെ ഭാഷ്യം.

ഏതൊരു കൂട്ടായ്മയും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ നല്ല ലക്‌ഷ്യം താനേ വന്നു ചേരും എന്ന് വേറെ ഒരു രീതിയില്‍ അദ്ദേഹം നമ്മളെ മനസ്സിലാക്കി തരുന്നു.

സസ്നേഹം,

രമേഷ് മേനോന്‍
09092008

Tuesday, September 9, 2008

വിദ്യാഭ്യാസ രംഗത്തെ വാര്‍ത്തകള്‍

വിദ്യാഭ്യാസ രംഗത്തെ വാര്‍ത്തകള്‍
കടപ്പാട് മാതൃഭൂമി വെബ് സൈറ്റ്

ശ്രീചിത്രയില്‍ പാരാ മെഡിക്കല്‍ കോഴ്‌സുകള്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി (എസ്‌സിടിഐഎംഎസ്‌ടി) 2009 ജനവരിയില്‍ ആരംഭിക്കുന്ന വിവിധ മെഡിക്കല്‍, പാരാ മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ ഒക്ടോബര്‍ 6 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിനാണ്‌ ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്‌.


പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍. രണ്ടുവര്‍ഷം: കാര്‍ഡിയാക്‌ ലബോറട്ടറി ടെക്‌നോളജി, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, അഡ്വാന്‍സ്‌ഡ്‌ മെഡിക്കല്‍ ഇമേജിംഗ്‌ ടെക്‌നോളജി, മെഡിക്കല്‍ റേക്കോര്‍ഡ്‌സ്‌ സയന്‍സ്‌, ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍, ബ്ലഡ്‌ ബാങ്കിങ്‌ ടെക്‌നോളജി. ഉയര്‍ന്ന മാര്‍ക്കോടെ ബിഎസ്‌സി ബിരുദമെടുത്തവര്‍ക്ക്‌ അപേക്ഷിക്കാവുന്ന കോഴ്‌സുകളാണിവ.
ല്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ്‌ കോഴ്‌സുകള്‍ (ബിഎസ്‌സി നഴ്‌സിങ്‌/ ജനറല്‍ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറികാര്‍ക്ക്‌ വേണ്ടിയുള്ളത്‌) രണ്ടുവര്‍ഷം: ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ തെറാസിക്‌ നഴ്‌സിങ്‌, ന്യൂറോ നഴ്‌സിംഗ്‌.
ല്‍ മാസ്റ്റര്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ (രണ്ടുവര്‍ഷം).
ല്‍ പോസ്റ്റ്‌ ഡിഎം/എംസിഎച്ച്‌ ഫെലോഷിപ്പ്‌ - കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌കുലര്‍ തെറാസിക്‌ സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി.
ല്‍ പി.എച്ച്‌ഡി- ബയോകെമിസ്‌ട്രി, ബയോമെറ്റീരിയല്‍സ്‌, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്‌/ ഇന്‍സ്‌ട്രുമെന്‍േറഷന്‍, സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്യുലാര്‍ കാര്‍ഡിയോളജി, എപ്പിഡമിയോളജി, ഹെല്‍ത്ത്‌ ഇക്കണോമിക്‌സ്‌, ഹെല്‍ത്ത്‌ പോളിസി, ജന്‍ഡര്‍ ഇഷ്യൂസ്‌ ഇന്‍ ഹെല്‍ത്ത്‌, ഇംപ്ലാന്റ്‌ ബയോളജി, ഹെല്‍ത്ത്‌ സിസ്റ്റം, ന്യൂറോ ബയോളജി, ന്യൂറോളജി, പാതോളജി, പോളിമര്‍ സയന്‍സസ്‌, റേഡിയോളജി, ടോക്‌സിക്കോളജി, ത്രോംബോസിസ്‌ റിസര്‍ച്ച്‌.
ല്‍ പോസ്റ്റ്‌ ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകള്‍ - (ഒരുവര്‍ഷം) കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ ന്യൂറോ സര്‍ജിക്കല്‍ അനസ്‌തേഷ്യോളജി, ന്യൂറോ ആന്‍ഡ്‌ വാസ്‌കുുലര്‍ റേഡിയോളജി, വാസ്‌കുലര്‍ സര്‍ജറി.
ല്‍ ഡിഎം/ എംസിഎച്ച്‌ (മൂന്നുവര്‍ഷം), ഡിഎം- കാര്‍ഡിയോ തൊറാസിക്‌ ആന്റ്‌ വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്‌ ആന്‍ഡ്‌ ഇന്റര്‍വെന്‍ഷണല്‍ ന്യൂറോ റേഡിയോളജി, എംസിഎച്ച്‌ കാര്‍ഡിയോ വാസ്‌കുലര്‍ ആന്‍ഡ്‌ തൊറാസിക്‌ സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി, ന്യൂറോ സര്‍ജറി.
പ്രവേശനയോഗ്യത, അപേക്ഷാ ഫോമിന്റെ മാതൃക, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങള്‍ www.sctimst.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. ഡോക്ടറല്‍, മാസ്റ്റര്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്ത്‌, പിഎച്ച്‌ഡി പ്രോഗ്രാമുകള്‍ക്ക്‌ 600 രൂപയും മറ്റ്‌ പ്രോഗ്രാമുകള്‍ക്ക്‌ 250 രൂപയും എസ്‌സിടിഐഎംഎസ്‌ടിക്ക്‌ തിരുവനന്തപുരത്ത്‌ മാറ്റാവുന്ന ബാങ്ക്‌ ഡ്രാഫ്‌റ്റ്‌ സഹിതം എഴുതി ആവശ്യപ്പെട്ടാല്‍ തപാലിലും അപേക്ഷഫോം ലഭിക്കും.
വിലാസം : The Registrar, Sree Chitra Tirunal Institute for Medical Sciences and Technology, Trivandram 695011. ഒക്ടോബര്‍ ഒന്നുവരെ ഫോം വിതരണം ചെയ്യും.

ജിമെറ്റ്‌ അപേക്ഷ ഇന്നു മുതല്‍

രാജ്യത്തെ വിവിധ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജികളുടെ (ഐഐടികള്‍) എംബിഎ ഉള്‍പ്പെടെയുള്ള മാനേജ്‌മെന്റ്‌ പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ്‌ മാനേജ്‌മെന്റ്‌ എന്‍ട്രന്‍സ്‌ ടെസ്റ്റ്‌ (ജെഎംഇടി-2009) ഡിസംബര്‍ 14ന്‌ അഖിലേന്ത്യാതലത്തില്‍ നടക്കും. ഇക്കുറി ഐഐടി കാന്‍പൂരാണ്‌ ടെസ്റ്റ്‌ സംഘടിപ്പിക്കുക.
ഐഐടികള്‍ നടത്തുന്ന മാനേജ്‌മെന്റ്‌ പ്രോഗ്രാമുകള്‍ ഇവയാണ്‌. ഐഐടി ബോംബെ, - മാസ്റ്റര്‍ ഓഫ്‌ മാനേജ്‌മെന്റ്‌, ഐഐടി ഡല്‍ഹി എംബിഎ മാനേജ്‌മെന്റ്‌ സിസ്റ്റംസ്‌, ടെലികമ്യൂണിക്കേഷന്‍സ്‌ സിസ്റ്റംസ്‌ മാനേജ്‌മെന്റ്‌, ഐഐടി കാന്‍പൂര്‍ എംബിഎ, ഐഐടി ഖരഗ്‌പൂര്‍ എംബിഎ, ഐഐടി മദ്രാസ്‌ എംബിഎ, ഐഐടി റൂര്‍ക്കി -എംബിഎ.

ഓണ്‍ലൈന്‍ വഴിയാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. 2008 ഒക്ടോബര്‍ 8 വരെ ഇതിനുള്ള അവസരം ലഭിക്കും. സപ്‌തംബര്‍ 8 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം തുടങ്ങാം.

സമര്‍ഥരായ എന്‍ജിനീയറിങ്‌ ബിരുദക്കാര്‍ക്കാണ്‌ പഠനാവസരം.
അപേക്ഷാഫീസ്‌ 750 രൂപയാണ്‌. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ 350 മതി.
പ്രവേശനയോഗ്യത, അപേക്ഷാസമര്‍പ്പണരീതി ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ www.iitk.ac.in/ gate എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. ഐഐടി കാന്‍പൂര്‍ 'ഗേറ്റ്‌ ' ഓഫീസില്‍ 2008 ഒക്ടോബര്‍ 17നകം ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ചിരിക്കണം.

എന്‍ഐടികളില്‍ എംബിഎ

കാലിക്കറ്റ്‌, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എന്‍ഐടികള്‍) നടത്തുന്ന മാസ്റ്റര്‍ ഓഫ്‌ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ (എംബിഎ) കോഴ്‌സുകളില്‍ പ്രവേശനത്തിന്‌ സമയമായി. ഏതെങ്കിലും ബ്രാഞ്ചില്‍ ബിഇ/ബിടെക്‌ ബിരുദമെടുത്തവര്‍ക്ക്‌ എന്‍ഐടി കാലിക്കറ്റിലെ എംബിഎയ്‌ക്ക്‌ അപേക്ഷിക്കാം.

ഐഐഎം- കാറ്റ്‌, ജെഎംഇടി സ്‌കോറുകള്‍, എന്‍ജിനീയറിംഗ്‌ ഡിഗ്രിക്ക്‌ ലഭിച്ച മാര്‍ക്കിന്റെ മെരിറ്റ്‌, ഗ്രൂപ്പ്‌ ചര്‍ച്ച/ പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.

അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും ജനവരി 7ന്‌ www.nitc.ac.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

എന്‍ഐടി തിരുച്ചിറപ്പള്ളിയുടെ MBAയ്‌ക്ക്‌ ഏതെങ്കിലും ഡിസിപ്ലിനില്‍ സര്‍വകലാശാലാ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

2008ലെ ഐഐഎം- കാറ്റ്‌ സ്‌കോര്‍ പരിഗണിച്ച്‌ അപേക്ഷകരുടെ ഷോര്‍ട്ട്‌ലിസ്റ്റ്‌ തയ്യാറാക്കി ട്രിച്ചി, ചെന്നൈ, ഡല്‍ഹി കേന്ദ്രങ്ങളില്‍ വച്ച്‌ ഗ്രൂപ്പ്‌ ചര്‍ച്ച, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ നടത്തിയാണ്‌ തിരഞ്ഞെടുപ്പ്‌.

അപേക്ഷാഫീസ്‌ 900 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക്‌ 300 രൂപ മതി.
അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും www.nitt.edu എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇ മെയില്‍ mba@nitt.edu ഫോണ്‍: 04312503700. എന്‍ഐടി തിരുച്ചിറപ്പള്ളിയില്‍ എംബിഎ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 2009 ജനവരി 5 വരെ സ്വീകരിക്കും.

'ടിസ്സില്‍' പി.ജി. പ്രവേശനം

സാമൂഹ്യശാസ്‌ത്രവിഷയങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്‌തിയാര്‍ജിച്ച മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സ്‌ (ടിസ്സ്‌) 2009-11 വര്‍ഷത്തെ വിവിധ പോസ്റ്റ്‌ഗ്രാജുവേറ്റ്‌ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്‌ ഒക്ടോബര്‍ 24 വരെ അപേക്ഷ സ്വീകരിക്കും. കല്‌പിതസര്‍വകലാശാലയായ ടിസ്സ്‌ നടത്തുന്ന പി.ജി.

പ്രോഗ്രാമുകളില്‍ സോഷ്യല്‍ വര്‍ക്ക്‌, ഡിസബിലിറ്റി സ്റ്റഡീസ്‌ ആന്‍ഡ്‌ ആക്ഷന്‍, കൗണ്‍സലിംഗ്‌, ഡവലപ്‌മെന്റ്‌ സ്റ്റഡീസ്‌, എഡ്യൂക്കേഷന്‍ (എലിമെന്ററി), വിമെന്‍സ്‌ സ്റ്റഡിസ്‌, ഹെല്‍ത്ത്‌ അഡ്‌മിനിസ്‌ട്രേഷന്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേഷന്‍, പബ്ലിക്‌ ഹെല്‍ത്ത്‌, ഗ്ലോബലൈസേഷന്‍ ആന്‍ഡ്‌ ലേബര്‍, ഹ്യൂമന്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ ആന്‍ഡ്‌ ലേബര്‍ റിലേഷന്‍സ്‌, സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്‌, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌, മീഡിയ ആന്‍ഡ്‌ കള്‍ച്ചറല്‍ സ്റ്റഡീസ്‌ എന്നിവ ഉള്‍പ്പെടും.

യോഗ്യത: മൂന്നുവര്‍ഷത്തില്‍ കുറയാത്ത പഠനത്തിനുശേഷം ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ്‌ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2009 ജൂണ്‍ 20 ഓടെ ഡിഗ്രി പരീക്ഷ പൂര്‍ത്തിയാക്കണം.

അഖിലേന്ത്യാതലത്തില്‍ 2008 ഡിസംബര്‍ 14ന്‌ കൊച്ചി, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദ്രാബാദ്‌, മുംബൈ, ഡല്‍ഹി, ലക്‌നൗ, നാഗ്‌പൂര്‍, കോല്‍ക്കത്ത ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ തിരഞ്ഞെടുപ്പ്‌.
അപേക്ഷാഫോം വരുത്തിയും ഡൗണ്‍ലോഡ്‌ ചെയ്‌തും ഓണ്‍ലൈന്‍വഴീയും അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷാഫീസ്‌ 1000 രൂപ. ഓരോ അഡീഷണല്‍ കോഴ്‌സിനും 750 രൂപ നല്‍കണം. റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസിന്‌ മുംബൈയില്‍ മാറ്റാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫറ്റായി വേണം ഫീസ്‌ നല്‍കേണ്ടത്‌.
2007-08 വര്‍ഷത്തെ വാര്‍ഷിക കുടുംബവരുമാനം ഒരുലക്ഷത്തില്‍താഴെയുള്ള തൊഴില്‍രഹിതരായ പട്ടികജാതി/വര്‍ഗക്കാര്‍ അപേക്ഷാഫീസ്‌ നല്‍കേണ്ടതില്ല. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പുകള്‍ സഹിതം എഴുതി ആവശ്യപ്പെട്ടാല്‍ സൗജന്യമായി അപേക്ഷഫോം ലഭിക്കും. വിലസം: Registrar, TATA Institute of Scocial Sciences, (deemed University), V.N. Purav Marg, Deonar, Mumbai 400088, Phone (022) 25525262. 25525265/
Website: www.tiss.edu.


XLRI പ്രവേശനം

പ്രമുഖ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസ കേന്ദ്രമായ ജംഷഡ്‌പൂരിലെ സേവിയര്‍ ലേബര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടി (XLRI) ന്‌ കീഴിലെ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്റ്‌ ഹ്യുമന്‍ റിസോഴ്‌സസ്‌ നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളില്‍ പ്രവേശനത്തിന്‌ സമയമായി.
ദ്വിവത്സര പി.ജി. പ്രോഗ്രാം ഇന്‍ ബിസിനസ്‌ മാനേജ്‌മെന്റ്‌, പേഴ്‌സണല്‍ മാനേജ്‌മെന്റ്‌ ആന്റ്‌ ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌.

യോഗ്യത. മൂന്ന്‌ വര്‍ഷത്തില്‍ കുറയാത്ത പഠനത്തിനുശേഷം ഏതെങ്കിലും ഡിസിപ്ലിനില്‍ ബാച്ചിലേഴ്‌സ്‌ ബിരുദം. ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്‌, നാലു വര്‍ഷം.

ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്റ്റേഴ്‌സ്‌ ഡിഗ്രി അല്ലെങ്കില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിഇ/ബിടെക്‌ ബിരുദം അല്ലെങ്കില്‍ സിഎ/ഐസിഡബ്ല്യുഎ/സിഎസ്‌ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം.
പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക്‌ 50 ശതമാനം മതി.

XLRI 2009 ജനവരി 4 ന്‌ നടത്തുന്ന സേവിയര്‍ ആപ്‌റ്റിറ്റിയൂഡ്‌ ടെസ്റ്റിന്റെ (XLRI XAT 2009) സ്‌കോര്‍ പരിഗണിച്ചാണ്‌ തിരഞ്ഞെടുപ്പ്‌. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദ്രാബാദ്‌, മുംബൈ, ലക്‌നൗ, വിശാഖപട്ടണം, ന്യൂഡല്‍ഹി എന്നീ കേന്ദ്രങ്ങളിലാണ്‌ അഭിരുചി പരീക്ഷ നടത്തുക.

അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.xlri.edu എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. തപാലില്‍ ലഭിക്കാന്‍ XAT അപേക്ഷാഫോമിന്‌ 850 രൂപയും XLRI ഫോമിനും പ്രോസ്‌പെക്ടസിനും 950 രൂപയുമാണ്‌. തുക യഥാക്രമം XLRI Jamshedpur A/c XAT, XLRI Jamshedpur A/c Prospectus എന്നീ പേരില്‍ ജംഷഡ്‌പൂരില്‍ മാറാവുന്ന ഡിമാന്റ്‌ ഡ്രാഫ്‌റ്റായിട്ടാണ്‌ അയക്കേണ്ടത്‌. മേല്‌പറഞ്ഞ രണ്ട്‌ അപേക്ഷ ഫോമും ആക്‌സിസ്‌ ബാങ്കിന്റെ കൊച്ചി, തിരുവനന്തപുരം,

കോഴിക്കോട്‌തുടങ്ങിയ ശാഖകളില്‍ നിന്ന്‌ നിശ്ചിത വിലയ്‌ക്ക്‌ നവംബര്‍ 30 വരെ ലഭിക്കും. തപാലില്‍ ഫോം ലഭിക്കാന്‍ ഇനി പറയുന്ന വിലാസത്തില്‍ എഴുതി ആവശ്യപ്പെടണം. Admission Office, XLRI, C.H. Area (E), Jamshedpur 831035 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യവും ലഭ്യമാണ്‌. വിശദവിവരങ്ങള്‍ക്ക്‌ www.xlri.edu എന്ന വെബ്‌സൈറ്റില്‍ കാണുക.

KEAM FLASH

പ്രൊഫഷണല്‍ കോഴ്‌സ്‌ പ്രവേശനത്തിനുള്ള
ഓപ്‌ഷന്‍ പുനഃക്രമീകരണം നാളെ മുതല്‍
എന്ന്‌ എന്‍ട്രന്‍സ്‌ കമ്മീഷണര്‍. ആദ്യം സപ്‌തംബര്‍
5 മുതലെന്നും പിന്നീട്‌ 8 മുതലെന്നും പ്രഖ്യാപിച്ച
പുനഃക്രമീകരണ പട്ടിക വീണ്ടും 9 ലേക്ക്‌ മാറ്റിയിട്ടുണ്ട്‌. സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്‌/നഴ്‌സിങ്‌
കോളേജുകളില്‍ ചേര്‍ന്ന കുട്ടികള്‍ക്ക്‌ അവരുടെ
ഹയര്‍ ഓപ്‌ഷന്‍ നില നിര്‍ത്താം . ഹയര്‍ ഓപ്‌ഷന്‍
ലഭിച്ചാല്‍ അവര്‍ക്ക്‌ ടിസി നല്‍കാന്‍ ഈ
സ്ഥാപനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഓപ്‌ഷന്‍
പുനഃക്രമീകരണം എങ്ങനെയെന്നറിയാന്‍
സപ്‌തംബര്‍ 5 ലെ 'വിദ്യാഭ്യാസരംഗം' നോക്കുക. വിശദവിവരങ്ങള്‍ക്ക്‌ മാതൃഭൂമിയുടെ എഡ്യൂക്കേഷന്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

ഓര്‍മിക്കാന്‍

ല്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ നടത്തുന്ന സ്വാശ്രയ ബിഎഡ്‌ കോഴ്‌സുകള്‍ക്കുള്ള അപേക്ഷകള്‍ സപ്‌തംബര്‍ 15 വരെ .www.mgu.ernet.in, www.mguniversity.edu.

മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ അടുത്ത ആഗസ്‌തില്‍ ആരംഭിക്കുന്ന പി.എച്ച്‌.ഡി. ഇന്റഗ്രേറ്റഡ്‌, പിഎച്ച്‌ഡി (മാത്‌സ്‌, ബയോളജി), എംഎസ്‌സി (ബയോളജി) പ്രോഗ്രാമുകളിലേക്കുള്ള എന്‍ട്രന്‍സ്‌ ടെസ്റ്റിനുള്ള അപേക്ഷ ഒക്ടോബര്‍ 14 വരെ. www.tifr.res.in/admissions..

ല്‍ സി-ഡിറ്റിന്റെ സയന്‍സ്‌ ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ കമ്മ്യൂണിക്കേഷന്‍, ഇ-ലേണിംഗ്‌, മള്‍ട്ടിമീഡിയ ഡിസൈനിംഗ്‌, ടെലിവിഷന്‍ ആന്‍ഡ്‌ ന്യൂമീഡിയ ജേര്‍ണലിസം പോസ്റ്റ്‌ ഗ്രാഡുവേറ്റ്‌ ഡിപ്ലോമ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ സപ്‌തംബര്‍ 20 വരെ. www.cdit.org.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന 450 അക്കാഡമിക്‌ സ്‌കോളര്‍ഷിപ്പുകള്‍ക്കും സ്‌പോര്‍ട്‌സ്‌ സ്‌കോളര്‍ഷിപ്പുകള്‍ക്കും ഉള്ള അപേക്ഷകള്‍ സപ്‌തംബര്‍ 30 വരെ. www.applicationnew.com/ioclscholar

vഡല്‍ഹിയിലെ ഗുരുഗോബിന്ദ്‌ സിംഗ്‌ ഇന്ദ്രപ്രസ്ഥ യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടറേറ്റ്‌ ഓഫ്‌ ഓപ്പണ്‍ ആന്‍ഡ്‌ ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷന്‍ നടത്തുന്ന വ്യാവസായിക മേഖലയ്‌ക്കനുയോജ്യമായ ബിസിഎ വിദൂര പഠനകോഴ്‌സിനുള്ള അപേക്ഷ സപ്‌തംബര്‍ 30 വരെ. പ്ലസ്‌ടുകാര്‍ക്കും ഏതെങ്കിലും ബ്രാഞ്ചിലെ എന്‍ജിനീയറിംഗ്‌ ഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം. www.ipu.ac.in/dde/home.html.

vഹൈദ്രബാദിലെ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ബിബിഎ ടൂറിസം ആന്‍ഡ്‌ ഹോസ്‌പിറ്റാലിറ്റി മാനേജ്‌മെന്റ്‌ (നാലു വര്‍ഷം) കോഴ്‌സിനുള്ള അപേക്ഷ സപ്‌തംബര്‍ 20 വരെ. www.nithm.ac.in.

റമദാന്‍ ചിന്തകള്‍ 08

റമദാന്‍ ചിന്തകള്‍ 08

ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ എട്ടാം ദിവസം. കാലത്തു ഉപവാസ്സത്തിനു മുന്‍പും ഉപവാസ്സം കഴിഞ്ഞും ഉള്ള ഭക്ഷണ രീതികളാകട്ടെ ഇന്നത്തെ വിഷയം.

പ്രശസ്തരായ മത ചിന്തകരുടെ അഭിപ്രായം, കാലത്തു ഉള്ള അത്താഴം അവനവന്റെ ജോലിക്ക് നിരക്കുന്ന രീതിയില്‍ ലഘുവായതോ കനം കൂടിയതോ ആവാം എന്നാണ്. ചായ, കാപ്പി എന്നെ പാനിയങ്ങള്‍ രാത്രി കാലത്തു ഉപേക്ഷിച്ചാല്‍, അല്ലെങ്കില്‍ കുറച്ചാല്‍ മൂത്ര ശങ്ക കുറയ്ക്കാം. വൈകുന്നേരം ഉപവാസം അവസാനിപ്പിക്കുന്ന സമയത്തു വളരെ ലഘുവായ ഭക്ഷണമോ പാനിയമോ കഴിക്കുക. ശരീരത്തിനും മനസ്സിനും ഇതു ആശ്വാസ്സവും കരുതും നല്കും.

എല്ലാ വിശ്വാസികള്‍ക്കും നന്മ നേര്‍ന്നു കൊണ്ടു സസ്നേഹം

രമേഷ് മേനോന്‍
08092008

TALENT SHARE 2008


Sunday, September 7, 2008

റമദാന്‍ ചിന്തകള്‍ 07

റമദാന്‍ ചിന്തകള്‍ 07

ഇന്നു വിശുദ്ധ റമദാന്‍ മാസ്സത്തിലെ ഏഴാം ദിവസ്സം. ഓരോ ദിവസ്സം കഴിയും തോറും, ഭക്തിയും ശക്തിയും കൂടുതല്‍ ആര്‍ജിച്ചു വരുന്നതായി എല്ലാവരിലും ഒരു തോന്നല്‍ ഉളവായി കൊണ്ടിരിക്കുന്നു. ആദ്യ ദിവസങ്ങളിലെ ക്ഷീണമോ വിഷമതകള്‍ ഒന്നും തന്നെ ഇപ്പോള്‍ ഇല്ല.

ഇന്നലത്തെ ചിന്തകള്‍ വസ്ത്ര ധാരണ രീതികളെ പറ്റിയായിരുന്നു. സമൂഹത്തില്‍ മനുഷ്യരുടെ പെരുമാറ്റ ചട്ടങ്ങളും അവിടെ ചെറുതായി കടന്നു വന്നു.

ഇന്നലെ കാറില്‍ യാത്ര ചെയ്യുന്ന സമയത്തു ഉണ്ടായ രണ്ടു അനുഭവങ്ങള്‍ ഇവിടെ വിവരിക്കാം. കാലത്തു , പ്രത്യേകിച്ചും ഈ റമദാന്‍ മാസ്സക്കാലത്ത് ടാക്സി കിട്ടാന്‍ വളരെ വിഷമമാണ് അബുധാബിയില്‍. മറ്റു സ്ഥലങ്ങളായ ദുബായിലും സ്ഥിതി വ്യതസ്തമല്ല. കാലത്തു ഒരാവശ്യത്തിന് പുറത്തു പോയപ്പോള്‍ വഴിയില്‍ കണ്ട ഒരു കാഴ്ച ഇവിടെ വിവരിക്കാം. എല്ലാ സ്ടോപ്പുകളിലും ധാരാളം യാത്രക്കാര്‍ ടാക്സി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഒരിടത്ത് ഒരു സ്ത്രീ സ്റ്റോപ്പ് ഇല്ലാത്ത ഒരു സ്ഥലത്തു നില്ക്കുന്നത് കാണാന്‍ ഇടയായി. മുന്നില്‍ പോയിരുന്ന ടാക്സി കൈ കാണിച്ചു നിര്‍ത്താതെ വന്നപ്പോള്‍ അവര്‍ ആ ഡ്രൈവര്‍ കേള്ക്കുന്ന വിധത്തില്‍ ഉറക്കെ ശപിക്കുന്നതും കണ്ടു. പാവം അയാള്‍ എന്ത് ചെയ്യും? സ്ടോപ്പുകളില്‍ മാത്രമേ ഇവിടെ നിര്‍ത്താന്‍ പറ്റുകയുള്ളൂ! അവരും എന്ത് ചെയ്യും? നട്ടുച്ച നേരത്ത് വെയിലത്ത്‌ കുറെ നേരമായിട്ടുണ്ടാവം പാവം ടാക്സി കാത്തു നില്ക്കുന്നത്. സ്ടോപ്പുകളില്‍ ആരും ക്യു പാലിക്കുന്നില്ല. ഇതു ഒരു വലിയ പ്രശ്നം തന്നെ.


വേറെ ഒരു ചിന്ത കടന്നു വന്നത് വസ്ത്ര ധാരണ രീതിയെയും പെരുമാറ്റ ചട്ടങ്ങളെയും പറ്റിയാണ്. ഇന്നലത്തെ ചിന്തകളില്‍ അത് സൂചിപ്പിച്ചിരുന്നു. യാത്ര ചെയ്യുമ്പോള്‍ മലയാളം റേഡിയോ വച്ചപ്പോള്‍ ഒരു പ്രശസ്ത മത ചിന്തകന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. സംയമനം ആയിരുന്നു വിഷയം. വളരെ നല്ല രീതിയില്‍ അദ്ദേഹം മനുഷ്യനും മൃഗങ്ങളും തമിലുള്ള വ്യത്യാസ്സങ്ങള്‍ മനസ്സിലാക്കി തരുന്നുണ്ടായിരുന്നു. ഇന്നലെ തന്നെ, ഇവിടത്തെ ഒരു പത്രത്തില്‍ വന്ന കത്തുകളില്‍ ഒരെണ്ണവും എന്റെ ശ്രദ്ധ പിടിച്ചു പറ്റി. റമദാന്‍ കാലത്തു മറ്റു മത വിശ്വാസികള്‍ക്കുള്ള വിലക്ക് പാടില്ല എല്ലാം സാധാരണ പോലെ തന്നെ നടക്കണം എന്നാല്‍ മാത്രമേ, സംയമനം - ഭക്ഷണതിനോടും മറ്റു ലൌകീകമായ ആസക്തികളോടും പൊരുതി യഥാര്‍ത്ഥ രീതിയില്‍ ഉപവാസം അനുഷ്ടിക്കാന്‍ ഇട നല്‍കുകയുള്ളൂ എന്ന് അദ്ദേഹം എഴുതികണ്ടു. ഒരു വേറിട്ട ചിന്ത.

കാര്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ യേശുദാസിന്റെ ഒരു നല്ല ഗാനവും അപ്പോള്‍ കേള്‍ക്കാനിടയായി...

അള്ളാവിന്‍ കാരുണ്യം ഇല്ലെങ്കില്‍ ഭൂമിയില്‍ എല്ലാരും എല്ലാരും യത്തീമുകള്‍ ....

മറ്റൊരു ഗാനവും അപ്പോള്‍ ഓര്‍മയില്‍ വന്നു...

ഈശ്വര ചിന്തയിതോന്നെ മനുഷ്യന് ശാശ്വതമേ ഉലകില്‍...

സസ്നേഹം,

രമേഷ് മേനോന്‍
07092008

TALENT SHARE 2008

TALENT SHARE 2008













ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്‌

ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്‌

ഇസ്‌ലാമാബാദ്‌: പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.പി.പി.) സഹാധ്യക്ഷനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ്‌ അമ്പത്തിമൂന്നുകാരനായ സര്‍ദാരി. ആകെയുള്ള 702 വോട്ടില്‍ 481 വോട്ടു നേടിയായിരുന്നു സര്‍ദാരിയുടെ വിജയം.

10% (പത്തു ശതമാനത്തില്‍ നിന്നു) 100% വരെ എത്താനുള്ള സര്‍ദാരിയുടെ യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ഏതൊരു മാറ്റവും നന്മയിലേക്കുള്ള വഴിയാണെന്ന് ലോക ജനതയുടെ മുന്നില്‍ തെളിയിക്കാന്‍ ഇതാ സര്‍ദാരിക്ക് ഒരവസ്സരം.

എന്‍.എസ്‌.ജി. കടമ്പ കടന്നു

ഇന്ത്യ എന്‍.എസ്‌.ജി. കടമ്പ കടന്നു

വിയന്ന: ഇന്ത്യയുമായുള്ള ആണവ വസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന്‌ ആണവ വിതരണ രാജ്യങ്ങളുടെ സംഘം (എന്‍.എസ്‌.ജി.) അനുമതി നല്‍കി. ഇതോടെ ആണവവ്യാപാരത്തിന്‌ ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന 34 വര്‍ഷത്തെ വിലക്ക്‌ നീങ്ങി. ഇന്ത്യ-യു.എസ്‌. സൈനികേതര ആണവക്കരാര്‍ നടപ്പാകുന്നതിനുണ്ടായിരുന്ന പ്രധാന കടമ്പയും ഇതോടെ ഇല്ലാതായി. യു.എസ്‌. കോണ്‍ഗ്രസ്സിന്റെ അംഗീകാരംകൂടി കിട്ടിയാല്‍ കരാര്‍ യാഥാര്‍ഥ്യമാകും. സപ്‌തംബര്‍ ഒമ്പതിനു തുടങ്ങുന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഇതു ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.


പുരോഗതിയിലേക്കുള്ള ഒരു കാല്‍വെപ്പ്‌ ആവട്ടെ ഇതു.

Saturday, September 6, 2008

റമദാന്‍ ചിന്തകള്‍ 06

റമദാന്‍ ചിന്തകള്‍ 06


ഇന്നു പുണ്യ മാസമായ റമദാന്‍ മാസ്സത്തിലെ ആറാം ദിവസം. വെള്ളിയാഴ്ച ഒഴിവു കഴിഞ്ഞു വീണ്ടും വേനല്‍ക്കാലത്തെ ഒരു ആഴ്ചയുടെ ആരംഭം. ഭക്തിയിലും വിശുദ്ധിയിലും സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ചു കിട്ടിയ ഉണര്‍വും ഉത്സാഹവും ഈ ആഴ്ചയും തങ്ങളെ എപ്പോഴും നേര്‍വഴിയിലൂടെ നടക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ വേണ്ടിയുള്ള യജ്ഞങ്ങളുടെ സാക്ഷത്കാരത്തിന്റെ ഒരു ചെറിയ ഫലം നേടിയതിന്റെ സന്തോഷം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.



ഇന്നത്തെ ചിന്ത വിഷയം റമദാന്‍ മാസ്സക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെ മറ്റുള്ളവര്‍ നോക്കി കാണുന്നു എന്നതാകട്ടെ. കുറച്ചു കടന്ന വിഷയമാണ്. എന്നാലും അത് ഇവിടെ പ്രതിപാതിക്കാതെ വയ്യ എന്ന നില വന്നിരിക്കുന്നു. കാരണം സാധാരണ വൈക്കീട്ടു ഒരു ചെറിയ നടത്തം അബുദാബി കോര്‍ണിഷില്‍ ഞാന്‍ നടക്കാറുണ്ട്. ഏകദേശം ഇരുട്ട് വീണ സമയത്തുള്ള ആ നടത്തത്തില്‍ ഇന്നലെ കണ്ട കാഴ്ചകള്‍ വലിയ സുഖം പകരുന്നതായിരുന്നില്ല. എങ്ങിനെ മനുഷ്യര്‍ ഇത്ര വിവേകം ഇല്ലാതെ പെരുമാറുന്നു. അതും വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ കാണിച്ചു കൂട്ടുന്ന തോന്നിവാസ്സങ്ങള്‍.



ഓരോ രാജ്യത്തില്‍ വരുന്നവര്‍ അതാതു രാജ്യത്തിന്റെ അതിഥികളായി കാണുന്നത് സ്വാഭാവികം മാത്രം. അതിഥി ദേവോ ഭവഃ എന്നതു അളവില്‍ കവിഞ്ഞ രീതിയില്‍ എടുത്തു പെരുമാറിയാല്‍ പറ്റുന്ന അബദ്ധങ്ങള്‍ പറഞ്ഞു അറിയിക്കെണ്ടല്ലോ. ഇവിടെ ഒരു ഷോപ്പിങ്ങ് മാള്‍ കാവടത്തില്‍ വച്ചിരിക്കുന്ന നോട്ടീസ് അതിനെ ഏകദേശം വിവരിക്കുന്നു.








എല്ലാവര്ക്കും നല്ലത് മാത്രം വരുത്താന്‍ ഈശ്വരന്‍ എന്നും ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.

Friday, September 5, 2008

അധ്യാപക ദിനം - ഗുരു സ്മരണകള്‍

അധ്യാപക ദിനം - ഗുരു സ്മരണകള്‍


ഇന്നു സെപ്റ്റംബര്‍ അന്ചാം തിയതി. അധ്യാപക ദിനം. കാമുകീ കാമുകന്മാരുടെ ദിനങ്ങളും വിഡ്ഢി ദിനങ്ങളും വളരെ ആഘോഷം ആയി ആചരിച്ചു വരുന്ന നമ്മള്‍ ഈ പ്രധാന ദിനത്തെ എന്ത് കൊണ്ടോ മറന്നു പോകുന്നു. ഇവിടെ സമയം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പതു മിനിട്ട്. ഇതേ വരെ ഇമെയില്‍ ഒന്നും ഇതിനെ കുറിച്ചു ആരും എഴുതി കണ്ടില്ല. എന്നാല്‍ ശരി ഞാന്‍ തന്നെ ആരംഭിക്കാം എന്ന് വിചാരിച്ചു.


ഈ അടുത്ത് കഴിഞ്ഞ ഗുരു പൌര്‍ണമി ദിവസം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച വസ്തുതകള്‍ ഇന്നു ആണ് സമയവും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നു എഴുതാന്‍ ഇടയായത്.


കുട്ടികാലം തൊട്ടു തന്നെ തുടങ്ങാം. ഡോണ്‍ ബോസ്കോയിലെ കൊച്ചു ക്ലാസ്സ് മുറികളില്‍ ആദ്യ പാഠങ്ങള്‍ ചൊല്ലി തന്ന സിസിലി ടീച്ചര്‍ക്ക് തന്നെയാവട്ടെ ആദ്യ പ്രണാമം. അന്ന് രണ്ടു ആധ്യപികമാര്‍ ഉണ്ടായിരുന്നത് രണ്ടു പേര്‍ക്കും സിസിലി എന്ന പേരു യാദ്രിശ്ചികം മാത്രം. ഇന്നത്തെ പോലെ നന്നായി പഠിക്കുന്ന കുട്ടികള്ക്ക് പുസ്തകങ്ങളില്‍ നിറയെ നക്ഷത്രങ്ങള്‍ ഒന്നും കിട്ടാത്ത കാലം. കൊല്ലം അവസ്സാനിക്കുമ്പോള്‍ നല്ല മാര്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന കുട്ടികള്ക്ക് അസംബ്ലി കൂടുമ്പോള്‍ കിട്ടുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം സ്മരണകള്‍. അങ്ങനെ സിസിലി ടീച്ചര്‍ തന്ന "നല്ല അമ്മ" എന്ന പുസ്തകം ഒരു നിധി പോലെ ഇന്നും സുരക്ഷിതം.


അവിടെ നിന്നു കുറച്ചു ഉയര്ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ തെറ്റ് കൂടാതെ എഴുതാനും ആ ഭാഷയിലെ പ്രയോഗങ്ങളുടെ സൌന്ദര്യങ്ങള്‍ മനസ്സിലാക്കാനും തരമാക്കിയ ചാക്കോ സാറിന് ഒരു പ്രണാമം. ഒരു പീരീഡ്‌ ഇംഗ്ലീഷ് ഭാഷയും മറ്റു പീരീഡ്‌ സാമുഹ്യ ശാസ്ത്രവും ആയി മാറി മാറി വരുന്ന ആ എപ്പോഴും പുന്ചിരിച്ച മുഖമുള്ള, ദുര്‍ബല ശരീരം ഉള്ള വ്യക്തിയുടെ കയ്യിലെ - ക്ലാസുമുറിയില്‍ ചോക്കും ക്ലാസ്സ് കഴിഞ്ഞാല്‍ സിഗരറ്റും - ഇന്നും വ്യക്തമായി മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.


സാമൂഹ്യ സേവനവും അതിന്റെ പ്രാധന്യങ്ങളെയും കുറിച്ചു കുട്ടികളുടെ മനസ്സില്‍ കൊച്ചു നാള്‍ മുതലേ തന്നെ പറഞ്ഞു തരികയും, ചെയ്യിക്കയും ചെയ്തു അതിനോട് അവര്‍ അറിയാതെ ഒരു പ്രതിപത്തി വരുത്തിയ ഫാദര്‍ വര്‍ഗീസ്സിനു ആവട്ടെ ഇനിയത്തെ പ്രണാമങ്ങള്‍.


കലയും കായിക രങ്കവും പഠനത്തിനൊപ്പം പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ഫാദര്‍ സൈമണ്‍ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ടേബിള്‍ ടെന്നിസിലും ബാസ്കെറ്റ് ബോള്‍ കളിയിലും സ്കൂള്‍ ടീം ഓരോ വര്ഷവും ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ അച്ഛന്‍ കുട്ടികള്ക്ക് നല്കിയ വിലപ്പെട്ട പാഠങ്ങള്‍ വില മതിക്കാത്തതാവുന്നു.


മേരാ ഭാരത്‌ മാഹാന്‍ എന്ന് ചൊല്ലി പഠിപ്പിച്ചു രാഷ്ട്ര ഭാഷയിലെ കുരുക്കുകള്‍ വളരെ ലാളിത്യത്തോടെ കുട്ടികളില്‍ ആഴത്തില്‍ വേരുറപ്പിച്ചു ഹൃധിസ്തമാക്കിയ വര്‍ഗീസ് സാറിന് ആവട്ടെ ഇനിയത്തെ പ്രണാമം. ഒരു ഭാഷ കൂടി പഠിക്കുന്നതിന്റെ പ്രാധാന്യം മറ്റൊരു ഭാഷയിലേക്കുള്ള, മറ്റൊരു സംസ്കാരത്തെ കുറിച്ചു അറിയാനുള്ള ഒരു ചവിട്ടു പടിയാണെന്ന് അദ്ദേഹം പറഞ്ഞു തന്ന വാക്കുകള്‍ ഇന്ന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു.

മിലിട്ടറി ജീവിതത്തിന്റെ സ്മരണകളുമായി ഒരു ചിട്ടയായ ജീവിതം പഠന സമയത്തും അതിന് ശേഷവും അത്യാവശ്യമാണെന്ന് മലയാള ഭാഷയുടെ മധുര വശങ്ങളില്‍ ചൊല്ലി തന്ന കുര്യന്‍ സാറിനും പ്രണാമം. മലയാളത്തില്‍ ധാരാളം കവിതകളും കഥാ പുസ്തകങ്ങളും എഴുതിയാ ചന്ദ്രശേഖരന്‍ സാറിനും മലയാള ഭാഷയിലെ ഭാഷ വ്യത്യാസങ്ങള്‍ പാഷയും, ഫാഷയും ഭാഷയും കൃത്യതയോടെ മനസ്സിലാക്കി തന്ന ശിവശന്കാരന്‍ സാറിനും പ്രണാമം.


ഇലക്ട്രിസിറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നത് തൊട്ടു രാമനും ന്യൂട്ടണ്‍ ഉം ചെയ്തു തന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന ലോനപ്പന്‍ സാറിനും പ്രണാമം.


തന്റെ മക്കള്‍ കൂടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നു വ്യത്യസ്തരല്ല എന്ന് കരുതി എല്ലാ കുട്ടികളെയും ഒരേ പോലെ രസതന്ത്രം പഠിപ്പിച്ചു തന്ന ജോര്‍ജ് സാറിനും പ്രണാമം.


മനുഷ്യ ശരീരത്തിന്റെ പ്രാധന്യങ്ങളെയും ഓരോ അവയങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ സ്വല്പം കര്‍ശന മനോഭാവത്തോടെ പഠിപ്പിച്ചു തന്ന ജോസഫ് ഫ്രെന്ചി സാറിനും പ്രണാമം. ഉരുക്ക് പോലുള്ള ആ ശരീരവും പളുങ്ക് പോലുള്ള ആ മനസ്സും ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യങ്ങള്‍ ഉള്ള അദ്ദേഹം കുട്ടികള്ക്ക് ഒരു മാര്‍ഗ ദര്‍ശി ആയിരുന്നു എന്നും.


കണക്കിലെ കളികള്‍ വളരെ അനായാസം ചൊല്ലി തന്ന വിക്ടോറിയ ടീച്ചറും ബാബു സാറും ഈ വേളയില്‍ മറക്കാന്‍ പറ്റില്ല.

കാലാവസ്ഥക്ക് അനുയോജ്യമായി ക്ലാസ്സിന്റെ മുന്നിലെ മദിരാശി മരത്തില്‍ ഇലകള്‍ പൊഴിയുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെയും വരാന്‍ പോകുന്ന വര്ഷം അവസാന പരീക്ഷയെയും കുറിച്ചു തന്മയത്തത്തോടെ പറഞ്ഞു ജോഗ്രഫി പഠിപ്പിച്ചു കുട്ടികളെ കാലത്തിനു അനുസ്സരിച്ച് ഉള്ള മാറ്റങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന ആന്റണി സാറിനും പ്രണാമം. ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികളെക്കാള്‍ മുന്പേ ബസ്സ് പിടിക്കാന്‍ ഓടുന്ന സാറിന്റെ വ്യഗ്രത മൂന്ന് ബസ്സ് മാറി കയറി സ്കൂള്‍ പോയി കുട്ടികളെ പഠിപ്പിച്ചു തിരിച്ചു വന്നിരുന്ന എന്റെ സ്വന്തം അമ്മയുടെ സ്ഥിതിയെയും ഓര്‍മിപ്പിച്ചു. അത് അന്ത കാലം ഇന്ത് ഇന്ത കാലം. ഇന്നു സൌകര്യങ്ങളും സുകലോലുപതയും ക്ഷാമാമില്ലാതെ.

അവിടെ നിന്നു കോളേജ് കടന്നു എത്തിയതോ സുന്ദരമായ ക്രൈസ്റ്റ് കോളേജ് കാമ്പസ്സിലും. റോമിയോ ജൂലിയറ്റ്മാരുടെ പ്രേമകാവ്യങ്ങളും കുട്ടികളുടെ മനശാസ്ത്രവും ഒരേ പോലെ അമ്മാനമാടിയ കുരിശ്ശേരി അച്ഛനും, കണക്കിലെ വലിയ കളികളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ചന്ദ്രന്‍ സാറും എല്ലാം പ്രണാമം അര്‍ഹിക്കുന്നവര്‍ തന്നെ. ഇവരെല്ലാം ഓരോ ഘട്ടങ്ങളിലും തങ്ങളുടെ കുട്ടികളില്‍ കോരി ചൊരിഞ്ഞ വിദ്യാ ധനം പിന്നെ സമ്പാദിച്ചു കൂട്ടാന്‍ ഉള്ള ഒരു ചെറിയ അഗ്നി പര്‍വ്വതത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് അന്ന് അറിയാന്‍ ഉള്ള വിവേകമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല.


പിന്നിടുള്ള യാത്രകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌. മദ്രാസ് സര്‍വകലാശാലയിലെ ഫര്‍മകൊഗ്നോസി പ്രൊഫസര്‍ അരുണ നിര്‍ബന്ധിച്ചു കേരളത്തിലെ ഗ്രാമ്മങ്ങളിലേക്ക് ഇറങ്ങി ചെന്നു കീഴാര്‍നെല്ലിയും, ചെമ്പരത്തിയും, നായ്ക്കര്നവും, എല്ലാം തേടി പിടിച്ചു, സര്‍വകലാശാലയിലെ ലബോറട്ടറിയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മാര്‍ഗ നിര്‍ദേശം നല്കി സഹായിച്ച അരുണ ടീച്ചര്‍ക്കും പ്രണാമം.


ഇതിനിടയിലും പല ഗുരുക്കന്മാരും കടന്നു വന്നിരുന്നു. മൃതംഗം പഠിപ്പിച്ച കൊരമ്പ് സുബ്രമണ്യന്‍ നമ്പൂതിരിയും, ഡ്രൈവിങ്ങ് പഠിപ്പിച്ച വേണു, ഡാന്‍സ് പഠിപ്പിച്ച സീത ടീച്ചര്‍, മേക് അപ് ഇടാന്‍ പഠിപ്പിച്ചു തന്ന രാമകൃഷ്നെട്ടന്‍ എന്നിങ്ങനെ പോകുന്നു അവരില്‍ ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പ്രണാമം.

ജോലി അന്വേഷിച്ചു ഗള്‍ഫില്‍ വന്നപ്പോള്‍ ആദ്യമായി കര്മാനിരതയുടെ ബാലാ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പീറ്റര്‍ മേക്ഫരന്‍ എന്ന സായ്പ്പിനും എന്റെ പ്രണാമം. അവിടന്നങ്ങോട്ട് ഉള്ള യാത്രകളില്‍ പിന്നെയും മൂല്യം ഉള്ള ഗുരുക്കന്മാരെ കണ്ടെത്തി.


ബാങ്കിംഗ് രംഗത്തെ ദ്രോനാചാര്യനായ ജയറാം മടപ്പുള്ളിയും, പെട്രോളിയം രംഗത്തെ പ്രമുഖനായ ഫ്രെന്ച്ച്കാരന്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെയും അവരില്‍ ചിലര്‍. അവര്ക്കും ഈ അധ്യാപക ദിനത്തില്‍ എന്റെ പ്രണാമങ്ങള്‍.


തങ്ങള്‍ പഠിപ്പിച്ചു വിടുന്ന യുവതലമുറക്ക്‌ തങ്ങളേക്കാള്‍ വളരെ അധികം ശമ്പളവും സൌകര്യം കിട്ടും വരും കാലത്തു എന്നറിഞ്ഞു കൊണ്ടു തന്നെ അധ്യാപക വൃത്തി തെരഞ്ഞെടുത്തു കുട്ടികളില്‍ നല്ല ഒരു ഭാവി വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും എന്റെ പ്രണാമം.



രമേഷ് മേനോന്‍
05092008

റമദാന്‍ ചിന്തകള്‍ 05

റമദാന്‍ ചിന്തകള്‍ 05

ഇന്നു പുണ്യമാസമായ റമദാന്‍ മാസത്തിലെ അന്ചാം ദിവസ്സം. കൂടാതെ വെള്ളിയാഴ്ചയും. ഈ വര്ഷത്തെ പുണ്യ മാസ്സം തുടങ്ങിയിട്ട് നമ്മുക്ക് കിട്ടുന്ന ആദ്യത്തെ വെള്ളിയാഴ്ച. ആഴ്ചയില്‍ ആറു ദിവസവും രാവും പകലും ഒഴിവില്ലാതെ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആകെ കിട്ടുന്ന ഒരേ ഒരു ഒഴിവു ദിവസം. തങ്ങളുടെ കഷ്ടപ്പടുകളെല്ലാം മറന്നു ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകള്‍ ഒന്നും വക വയ്ക്കാതെ കഠിന അധ്വാനം ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ കിട്ടുന്ന ഏക ദിവസം.

അപ്പോള്‍ ഇന്നത്തെ ചിന്തകള്‍ അത്തരം ഒന്നോ രണ്ടോ തൊഴിലാളികളെ കുറിച്ചു ആവട്ടെ. ഇവിടെ അടുത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇടയ്ക്ക് ഞാന്‍ പോകാറുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്ത് അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നത്തേയും പോലെ ഇന്നലെ അവിടെ ഒന്നു കയറാം എന്ന് കരുതി. ഒരു ചെറിയ പ്രൊജക്റ്റ്‌ ഓഫീസ്. നാലോ അന്ചോ ജോലിക്കാര്‍ മാത്രമേ അവിടെ ഉള്ളൂ. പുതുതായി ഈ നാട്ടില്‍ വന്ന ഒരു സായ്പ്പാണ് അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കുറച്ചു നാളെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട് എന്ന് അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവിടത്തെ ഓഫീസ് ബോയിയെയും സെക്രട്ടറി യെയും പരപരാ എന്ന് ചീത്ത പറയുന്നു അങ്ങേര്‍. കാര്യം തിരക്കിയപ്പോള്‍ എന്തോ നിസ്സാരം, പിന്നെ ഈ സമയത്തു കാപ്പിയോ ചായയോ കിട്ടാന്‍ വൈകിയതില്‍ ഉള്ള ദേഷ്യവും. നോയമ്പ് കാലത്തു ഉള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഉള്ളത് കൊണ്ടു, എന്ത് കൊണ്ടോ എങ്ങനെയോ സമയത്തിന് അങ്ങേര്‍ക്കു ചായ എത്തിക്കാന്‍ വൈകിച്ചു. അതിന് ഉള്ള നിര്ത്തി പോരിക്കലായിരുന്നു, ആ രണ്ടു പാവങ്ങള്‍ക്കും ഞാന്‍ ചെന്ന സമയത്തിന് കിട്ടി കൊണ്ടിരുന്ന ആ ശകാരവര്‍ഷങ്ങള്‍. മുകത്തു ഒരു തരി ചോരയില്ല രണ്ടുപേരുടെയും. അതിഥിയായി വന്ന ഞാനും അവരും ഒരു അക്ഷരം മിണ്ടാതെ സായ്പ്പിന്റെ കസ്സര്‍ത്തു കണ്ടു മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞു കക്ഷി എങ്ങോട്ടോ പോകാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങി. ഗ്ലാസ്സ് ഡോര്‍ മുന്‍ വശത്ത് ആയതു കൊണ്ടു ഞങ്ങള്ക്ക് അങ്ങേരെ നന്നായി കാണാമായിരുന്നു. താഴേക്ക് ഇറങ്ങാന്‍ ഉള്ള ലിഫ്റ്റില്‍ അമര്‍ത്തി അക്ഷമനായി കാത്തു നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ലിഫ്റ്റിന്റെ ബട്ടണില്‍ ആഞ്ഞു മൂന്ന് നാല് തവണ അമര്‍ത്തി കുത്തുന്നതും കണ്ടു. പിന്നെയും കുറച്ചു സമയം എടുത്തു ആ ലിഫ്റ്റ് എത്താന്‍. അങ്ങേരു പോവുകയും ചെയ്തു. ഞങ്ങള്‍ ആശ്വസിച്ചു. ഇങ്ങനെയും മനുഷ്യരോ? ആ സാരമില്ല. നമ്മള്‍ ഇങ്ങനെ എത്ര മുതലാളിമാരെയും മാനേജര്‍മാരെയും നിത്യേന കാണുന്നു. കഥ ഇവിടെ തീരുന്നില്ല.

ഞാന്‍ അവിടെ ഒരു ഇരുപതു മിനിട്ട് കൂടി ഇരിക്കനിടയായി.

അപ്പോഴേക്കും അതാ വരുന്നു ഒരു ടെലിഫോണ്‍ കാള്‍. സെക്രട്ടറി ഫൌസിയ ഫോണ്‍ എടുത്തു. അപ്പുറത്ത് നമ്മുടെ സായ്പ്പാണ്. സിറ്റിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ ഉള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയതാണ് കക്ഷി. പകുതി വഴിയില്‍ വച്ചു വണ്ടിയുടെ രണ്ടു ചക്രവും മണലില്‍ താഴ്ന്നു വണ്ടി അനക്കാന്‍ പറ്റാതെ ഉള്ള വിളിയാണ്. ഓഫീസില്‍ നിന്നു വേറെ ഒരു വണ്ടിയും ഡ്രൈവറും ഉടന്‍ വേണം. ആ നട്ടുച്ച നേരത്ത് തിരക്കേറിയ ഗതാഗത കുരുക്കുകളിലൂടെ ഏകദേശം ഒരു ഒന്നര മണിക്കൂര്‍ ഓടിയാല്‍ മാത്രമേ ആര്ക്കും അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ. അതുവരെ നമ്മുടെ സായ്പ്പിനു ആ കൊടും ചൂടിനോട്‌ തന്റെ ശുണ്ടിയും ദേഷ്യവും എത്ര വേണമെങ്കിലും ഒരു ക്ഷാമവും കൂടാതെ എടുക്കാം.

ഡ്രൈവറും ഓഫീസ് ബോയിയും കൂടി അവിടേക്ക് പുറപ്പെട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്ത്തു പോയി - ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആണ്. നമ്മുടെ കേരള സര്‍ക്കാര്‍ മന്ത്രാലയങ്ങളും മന്ത്രിമാരും വരെ ഓണ്‍ലൈന്‍ ആയി. ആപ്പോള്‍ നമ്മുടെ സര്‍വ ശക്തനായ ഈശ്വരന്‍ മാത്രം എന്തിന് ഓണ്‍ലൈന്‍ ആവാതിരിക്കുന്നു. അദ്ധേഹവും സായ്പ്പിനോടുള്ള, അദ്ധേഹത്തിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനുള്ള സമ്മാനം ഓണ്‍ലൈന്‍ ആയി, പെട്ടെന്ന് തന്നെ കൊടുത്തു. അതിന്റെ പാഠം അങ്ങേര്‍ പഠിക്കുമോ ആവോ?

Thursday, September 4, 2008

നാനോ - ഒരു പേരിലെന്തിരിക്കുന്നു?


നാനോ - ഒരു പേരിലെന്തിരിക്കുന്നു?


നമ്മള്‍ ഭാരതീയര്‍ക്കു പണ്ടു മുതലേ ഒരു രീതിയുണ്ട്. കുട്ടികള്‍ ജനിച്ചാല്‍ അവരില്‍ നമ്മള്‍ കാണുന്ന ഗുണങ്ങളും, കാണാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളും, നമ്മുടെ കാരണവന്മാരുടെ കീര്‍ത്തിയും പ്രശസ്തിയും ഒക്കെ തുടര്‍ന്നും നില നിര്‍ത്താന്‍ തക്കവണ്ണം ഉള്ള ഒരു പേരു നല്കുക. ഗര്‍ഭം ധരിക്കുന്ന കാലത്തെ ഇതിന്റെ തയ്യാറെടുപ്പുകള്‍ മാതാപിതാക്കള്‍ തുടങ്ങിയിരിക്കും. മറ്റു കുടുംബങ്ങങ്ങളും ഈ പേരു അന്വേഷണത്തില്‍ കൂടെയുണ്ടാവും. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ഈ തീരുമാനം ശരിയായി വരാറും ഉണ്ട്. പറഞ്ഞു വരുന്നതു നമ്മുടെ പാവം TATA മുതലാളിയുടെ നാനോ എന്ന് പേരുള്ള ഈ കൊച്ചു സുന്ദരന്റെ കാര്യമാണ്.


ടാറ്റാ മുതലാളി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കൊച്ചു സുന്ദരന് ബാലരിഷ്ട ഇത്ര ഗംഭീരം ആയിട്ട് തന്നെ ഉണ്ടാവും എന്ന്. ലോകം മുഴുവന്‍ കീഴടക്കാം എന്ന് ഉദ്ദേശിച്ചു ഇട്ട പേരുള്ള ഈ പുത്രന്‍ ഇപ്പോള്‍ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതിയില്‍ കുറച്ചുപേരുടെ പിടിവാശ്ശിയിലും സ്വാര്‍ത്ഥ താത്പര്യത്തിലും കുറെപേരുടെ വിവരമില്ലായ്മയിലും കിടന്നു എരിപൊരി കൊള്ളുന്നു. പോയി പോയി നാനോ ഉണ്ടാക്കാന്‍ ടാറ്റാ മുതലാളിക്ക് ഇന്ത്യക്ക് പുറത്തു സ്ഥലം കണ്ടെത്തേണ്ട ഗതിക്കേട്‌ വരുമോ ആവോ? കാത്തിരുന്നു കാണാം. കാണണം.

റമദാന്‍ ചിന്തകള്‍ 04

റമദാന്‍ ചിന്തകള്‍ 04

ഇന്നേക്ക് റമദാന്‍ തുടങ്ങി നാലാം ദിവസം. ഇന്നലെ എന്റെ ഒരു സുഹൃത്തുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്താന്‍ ഇടയായി. എന്റെ റമദാന്‍ ചിന്തകള്‍ വായിക്കാറുള്ള അദ്ദേഹം എന്നോട് ചോദിച്ചു - ആരാണ് ഇതു എഴുതി തരുന്നത്? സത്യം പറഞ്ഞാല്‍ അത് എന്നിലും ഒരു ചോദ്യം ഉയര്ത്തി - ആരാണ് എനിക്ക് ഇതു എഴുതാന്‍ എന്റെ മനസ്സില്‍ ഈ വക കാര്യങ്ങള്‍ ഇത്ര കൃത്യതയോടെ പറഞ്ഞു തരുന്നത്? എന്റെ ഉത്തരം ആ വരികളില്‍ തന്നെ ഉണ്ട്.

ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള UAE യിലെ എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാടു മുസ്ലിം സുഹൃത്തുക്കളെ - നമ്മുടെ നാട്ടില്‍ നിന്നും പിന്നെ മറ്റു പല വിദേശ രാജ്യങ്ങളില്‍ നിന്നും - നേടിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . എല്ലാം എങ്ങനെയോ എവിടെനിന്നോ പല സമയങ്ങളിലും സ്ഥലങ്ങളിലുമായി എന്റെ ജീവിതത്തില്‍ കടന്നു വന്നവര്‍. ഒരേ ഒരു കാര്യം മാത്രം അവരെയും എന്നെയും എന്നും ബന്ധിക്കുന്നു. എന്ന് അവരെ ഞാന്‍ പരിച്ചയപ്പെട്ടുവോ അന്നുമുതല്‍ ഇന്നു വരെ അവര്‍ എല്ലാവരും എന്റെ വിട്ടുപിരിയാത്ത സുഹൃത്തുക്കളായി മാറുന്നു, ഞാനും അവരെ അങ്ങനെ കാണുന്നു. ഒരു സുഹൃത്തിനെ ആത്മാര്‍ഥമായി സ്നേഹിക്കണം എന്നുന്ടെന്കില്‍ അവനെയും അവന്റെ സാഹചര്യത്തെയും അവന്റെ വിശ്വാസത്തെയും പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം ആയിരിക്കാം എന്റെ ഈ സുഹൃത്തുകളുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പറ്റി കൂടുതല്‍ വായിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹവും സമയവും എന്നില്‍ ഉണ്ടാക്കിയെടുത്തത്.

ഇന്നു ഒരു പറ്റം കുട്ടികളുടെ കാര്യമാണ് ഇവിടെ എനിക്ക് അവതരിപ്പിക്കാനുള്ളത്. സാധാരണ വെള്ളിയാഴ്ചകളില്‍ ഞാന്‍ എന്റെ മകനെയും അവന്റെ കുറച്ചു കൂട്ടുകാരെയും ഇവിടെ ക്രിക്കറ്റ് കളിയ്ക്കാന്‍ കൊണ്ടു പോകാറുണ്ട്. ഇലക്ട്രോണിക് വിനോദങ്ങളില്‍ നിന്നും ടെലിവിഷന്‍ സെറ്റുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകത്തേക്ക് അവരെ ആഴ്ചയില്‍ ഒരിക്കല്‍ കൂട്ടി കൊണ്ടു പോകുക എന്നതാണ് അതിന് പിന്നിലെ പ്രധാന ലക്‌ഷ്യം. ഓരോ ആഴ്ചയിലും ഞങ്ങളുടെ ഈ ചെറിയ കൂട്ടം നാലന്ച്ചു സമപ്രായക്കാരായ കുട്ടികളും, ഈ കൊച്ചു ഞാനും, ഓരോ പുതിയ സ്ഥലങ്ങളില്‍ കാലത്തോ വൈകീട്ടോ ഒഴിവു പോലെ ഒരു രണ്ടു മണിക്കൂര്‍ കളിക്കും. ഓരോ പുതിയ സ്ഥലങ്ങള്‍ കാണുക, അവര്ക്കു കാണിച്ചു കൊടുക്കുക, പിന്നെ അവരോടൊപ്പം കൂട്ട് ചേര്ന്നു കളിക്കുക, കളിയുടെ പാഠങ്ങള്‍ അവര്ക്കു പറഞ്ഞു കൊടുക്കുക എന്നത് ഒരു ലക്‌ഷ്യം. ഈ എത്തി പെടുന്ന സ്ഥലങ്ങളിലെ മനോഹാരിത എന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുക എന്നത് മറ്റൊരു സ്വകാര്യ സ്വാര്‍ത്ഥ താത്പര്യം. അവരെയും ആ സമയങ്ങളില്‍ അതില്‍ പന്കെടുപ്പിക്കാറുണ്ട്. അവിടെ കാണുന്ന ചില ചെടികളും, പുല്ലുകളും, ഈന്തപനകളില്‍ പൂ വിടരുന്നതും, കുലകള്‍ വളര്ന്നു തുദ്ദങ്ങുന്നതും എല്ലാം ഞങ്ങളുടെ കാഴ്ച്ചവട്ടത്തില്‍ പെടും. ഉറുമ്പുകളും ചെറു കിളികളും മുറിവേറ്റു വീണു കിടക്കുന്ന പക്ഷികളും പൂച്ചകളും ഒക്കെ ഈ യാത്രയില്‍ ഞങ്ങള്‍ കാണാറുണ്ട്.

അങ്ങനെ ഉള്ള യാത്രകളിലെ ഒരു പ്രധാന പന്കാളിയാണ് എന്റെ മകന്റെ സുഹൃത്തായ അബ്രാര്‍. പഠിത്തം ഒന്നു മാത്രം ലക്ഷ്യമയിട്ടുള്ള അബ്രാരിനു മറ്റു കുട്ടികളുടെ തങ്ങളുടെ വെള്ളിയാഴ്ചകളിലെ ഈ യാത്രകളെ പറ്റി പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ കൂടാന്‍ താത്പര്യം കൂടി. അച്ഛനോട് അനുവാദം ചോദിച്ചു എന്നും നേരത്തെ തന്നെ തയ്യാറായി നില്ക്കും കക്ഷി. ആദ്യം ആദ്യം ക്രിക്കറ്റ് എന്താണ് എന്ന് അറിയാതിരുന്ന ഈ കുട്ടിയെ മറ്റു കുട്ടികള്‍ കളിയാക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഓരോ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ചെയ്യുമ്പോഴും, ആ ദിവ്സസത്തെ കളി കഴിഞ്ഞു മടങ്ങുമ്പോഴും അബ്രാര്‍ നേരിട്ടു വന്നു എന്നോട് ചോദിക്കും അങ്കിള്‍ ഇന്നു ഞാന്‍ എങ്ങനെ കളിച്ചു എന്ന്. പതുക്കെ പതുക്കെ നല്ല ഒരു കളികാരനായി മാറി അബ്രാര്‍.

റമദാന്‍ കാലത്തും ഞങ്ങള്‍ ഈ ഇടവേളകള്‍ മുടക്കാറില്ല. അത് മറ്റു കുട്ടികള്ക്ക് അബ്രരിന്റെ മത വിശ്വാസത്തെ മനസ്സിലാക്കി കൊടുക്കാന്‍ ഉള്ള ഒരു അവസരമായി ഞങ്ങള്‍ കരുതുന്നു. കാരണം റമദാന്‍ സമയത്തു ഉപവാസം അനുഷ്ടിക്കുന്ന അബ്രാര്‍ ഞങ്ങളോടൊപ്പം കളിയ്ക്കാന്‍ വരുന്ന സമയത്തും കളിക്കുന്ന സമയത്തും ജലപാനം ചെയ്യാറില്ല. ഇതു മറ്റു കുട്ടികള്ക്ക് ആ ഏതാനും മണിക്കൂറുകളിലെ ആ തപസ്യയുടെ വില മനസ്സിലാക്കാന്‍ ഒരു അവസ്സരമായി ഞങ്ങള്‍ വിനിയോഗിക്കുന്നു.

കുട്ടികളില്‍ ചിട്ടയായ ജീവിത രീതികളും അനുഷ്ടാനങ്ങളും വളര്‍ത്തിയെടുക്കുക എന്നുള്ള ഒരു വലിയ പാഠം നമ്മള്‍ റമദാന്‍ മാസത്തിലെ ഈ ഉപവാസ അനുഷ്ടാനങ്ങളില്‍ നിന്നു പഠിക്കുന്നു. കൂടാതെ വൈക്കിട്ടത്തെ ഉപവാസം അവസ്സനിപ്പിക്കല്‍ കുട്ടികള്ക്ക് ഒരു ഉത്സവ പ്രതീതി കൊടുക്കുന്നു. മാതാപിതാക്കളും സുഹൃത്തുക്കളുമായി ഒത്തു ചേര്ന്നു ഉള്ള നോമ്പ് തുറ. ഞങ്ങളും ഞങ്ങളുടെ കൊച്ചു കൂട്ടുക്കാരും ഇതു എക്കാലവും ഉറ്റു നോക്കാറുള്ള ഒന്നാണ്. റമദാന്‍ കാലത്തു അബ്രരിന്റെ കുടുംബത്തോടൊപ്പം ഉള്ള ഇഫ്താര്‍. എല്ലാ കൊച്ചു മനസ്സുകളിലും സത്ഭാവനകള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ഒരു അവസരമാകട്ടെ ഈ വിശുദ്ധ റമദാന്‍ മാസക്കാലം.

രമേഷ് മേനോന്‍
04092008

Wednesday, September 3, 2008

2009 മുതല്‍ 20 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല

2009 മുതല്‍ 20 കൊല്ലം പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ അനുവദിക്കില്ല

ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി 2009 മുതല്‍ 20 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ല. കൂടാതെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ വ്യവഹാരവും നിരുതലാകുന്നതയിരിക്കും എന്ന് RTA പത്രകുറിപ്പില്‍ പറയുന്നു.

ഇതേ സൈറ്റില്‍ കൊടുത്തിരിക്കുന്ന മറ്റു കണക്കുകള്‍ വളരെ ആകര്‍ഷകമാണ്. ഏകദേശം 1.8 ദശലക്ഷം വാഹനങ്ങള്‍ UAE യില്‍ ഇപ്പോള്‍ ഉണ്ട്. അവയുടെ ശരാശരി ഈ രാജ്യത്തെ ഉപയോഗം വെറും 5.6 വര്ഷം മാത്രമാണ്. ഇതു ഒരു നിലക്ക് വളരെ പ്രത്യേകത ആകര്‍ഷിക്കുന്നു. കാരണം, ഒരു പുതിയ വാഹനം വായ്പ എടുത്തു വാങ്ങിക്കുന്ന ഒരു ഉപഭോക്താവ്, ഏകദേശം അഞ്ചു വര്ഷം എടുക്കും അതിന്റെ വായ്പ തിരിച്ചടക്കാന്‍. അപ്പോള്‍ ഈ രീതി തുടര്‍ന്ന് പോയാല്‍, വായ്പ എടുക്കുക, 5 വര്ഷം ഉപയോഗിക്കുക, മറ്റു വാഹനങ്ങള്‍ മാറ്റുക എന്ന രീതിയെലേക്ക് നമ്മള്‍ നീങ്ങി കൊണ്ടിരിക്കുന്നു.

ഇന്നു ഗണേശ ചതുര്‍ത്തി


ഇന്നു ഗണേശ ചതുര്‍ത്ത്തി
ചിത്രം കടപ്പാട് : വരപ്രസാദ്

റമദാന്‍ ചിന്തകള്‍ 03

റമദാന്‍ ചിന്തകള്‍ 03

ഇന്നു റമദാന്‍ മാസ്സത്തിലെ മൂനാം ദിവസം. സാധാരണ ജീവിത രീതിയില്‍ നിന്നു ഭക്തിയുടെയും വിശുദ്ധിയുടെയും നാളുകളിക്ക് പെട്ടുന്നുള്ള മാറ്റവുമായി ശരീരവും മനസ്സും പൊരുത്തപ്പെട്ടു വരുന്ന സമയം. ഇതേ ചിന്തകള്‍ തന്നെ എന്റെ മുന്നില്‍ ചോദ്യ ചിന്നങ്ങളായി തെന്നി കളിക്കുന്നു. നമ്മളില്‍ എത്ര പേര്‍ ഈ ഒരു വിശുദ്ധ മാസത്തിന്റെ വരവിനായി തയ്യാറെടുപ്പ് നടത്തിയിരുന്നു? മാനസികമായും ശാരിരികമായും ഉള്ള തയ്യാറെടുപ്പുകള്‍ ജീവിതത്തില്‍ ഏത് വിഷയത്തിലായാലും മനുഷ്യനെ വിജയത്തിന്റെ പാതയിലേക്ക് ഉള്ള യാത്രയെ ലഘൂകരിക്കും എന്നുള്ള സത്യം നമ്മളെ ഓര്‍മിപ്പിക്കുന്നു. പല സുഹൃത്തുക്കളും ഈ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ക്ഷീണിതരായി കാണുന്നതിന്റെ ലക്ഷണവും കാരണവും ഇതു തന്നെ. പഴയ തലമുറയും പുതിയ തലമുറയും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെ എന്ന് നമ്മുക്ക് മനസിലാക്കാം. ധീര്ഗ വീക്ഷണം എന്ന ഒരു പ്രധാന കഴിവിനെ വളര്‍ത്താന്‍ നമ്മള്‍ പലപ്പോഴും മറക്കുന്നു എന്നതും ഇവിടുത്തെ ചിന്ത വിഷയം.

ഇന്നലത്തെ ചിന്തകള്‍ എഴുതിയപ്പോള്‍ വൈക്കീട്ടു നോമ്പ് തുറക്കുന്ന സമയത്തുള്ള പ്രാര്‍ത്ഥന വാഹനങ്ങളില്‍ വചായാലും കുഴപ്പമില്ല എന്ന് ഒരു മത പുരോഹിതന്‍ പറഞ്ഞതു ഇവിടെ എടുത്തു പറഞ്ഞിരുന്നു. ഈശ്വരന്‍ നമ്മളെ ഓരോ കാര്യങ്ങള്‍ മുന്‍ വിധിയോടെ കാണിച്ചു തരുന്നു എന്നതിന് ഉദാഹരണം ആണോ അത് എന്ന് തോന്നിക്കുന്ന ഒരു സംഭവം ഇന്നലെ എനിക്ക് ഉണ്ടായി. വൈകീട്ട് അഞ്ചു മണിയോടെ ദുബായില്‍ നിന്നു അബു ദാബിയിലേക്ക് വാഹനം ഓടിച്ചു വരികയായിരുന്നു. ഏകദേശം പകുതി ദൂരം എത്തിയപ്പോള്‍ പുറകില്‍ നിന്നു അസ്ത്രം പോലെ പാഞ്ഞു വരുന്ന ഒരു പതിനഞ്ച് സീറ്റുള്ള മിനി ബസ്സ് കണ്ടു. ഏതോ ബുദ്ധി ഇല്ലാത്ത പട്ടാണി ആയിരിക്കും എന്ന് കരുതി ഞാന്‍ ഒന്നു ശ്രദ്ധിച്ചു നോക്കി. ആളുടെ മുഖം ഒന്നു വ്യക്തമായതും ആ വാഹനം എന്നെ കടന്നു അതി ദൂരം പോയിരുന്നു. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് ഇന്ത്യന്‍ ചെറുപ്പക്കാര്‍ ആണ് അതിലെ സാരധിയും യാത്രക്കാരും.

ഹെഡ് ലൈറ്റ് അടിച്ചും ഹോണ്‍ അടിച്ചും അവരെ അപകട സൂചന നല്കി വേഗത കുറക്കാന്‍ എന്റെ ശ്രമം വെറുതെയായി. എന്നാല്‍ ആരെന്നു നോക്കിയിട്ട് തന്നെ കാര്യം എന്ന് കരുതി ഞാനും വേഗത കൂട്ടി. സത്യം പറയാമല്ലോ, ഇവിടെ അനുവധിചിട്ടുള്ളത്തില്‍ വളരെ അധികം വേഗതയില്‍ ഓടിച്ചിട്ടാണ് എനിക്ക് അവരുടെ ഒപ്പം എത്താന്‍ സാധിച്ചത് . ചില്ല് താഴ്ത്തി അവരോട് ഹിന്ദിയില്‍ വേഗത കുറച്ചു ഡ്രൈവ് ചെയ്യാന്‍ ഉപദേശിച്ചു നോക്കിയപ്പോള്‍ കിട്ടിയത് ഹിന്ദിയിലും മലയാളത്തിലും ഉള്ള കുറെ കളിയാക്കലുകളും. ഞാന്‍ വിടാതെ പുറകില്‍ തന്നെ തുടരുന്നു എന്ന് മനസ്സിലാകിയ ആ സുഹൃത്തുക്കള്‍ എന്നെ ശപിച്ചു കൊണ്ടോ എന്നറിയില്ല വേഗത സാധാരണ ഗതിയിലാക്കി യാത്ര തുടര്‍ന്നു. എന്തിന് ഈ നെട്ടോട്ടം? ആ വേഗതയില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും നാട്ടിലും വീട്ടിലും കാത്തിരിക്കുന്ന സുഹൃത്തുക്കളെയും ബന്ദുകളെയും ആ സുഹൃത്തുക്കള്‍ അപ്പോള്‍ തീര്ച്ചയായും ഒര്മിചിരുന്നില്ല എന്നത് വ്യക്തം. മറ്റു വാഹനങ്ങളിലെയും മറ്റു യാത്രക്കാരെയും അവരുടെ സുരക്ഷയെയും അവര്‍ ഓര്‍ത്തില്ല.

കാരുണ്യവാനായ ഈശ്വരന്‍ എല്ലാ ഭക്തര്‍ക്കും അത്യധികം സംയമനത്തോടെ അതാതു ദിവസത്തെ ഉപവാസം അവസാനിപ്പിക്കാന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.

മലയാളിയെ ചേര്‍ത്തുപിടിച്ച് സോഹന്‍ലാല്‍


മലയാളിയെ ചേര്‍ത്തുപിടിച്ച് സോഹന്‍ലാല്‍
ടി പ്രതാപചന്ദ്രന്‍ വെബ് ദുനിയ


http://malayalam.webdunia.com/entertainment/film/interview/0809/02/1080902017_1.htm


മലയാള സിനിമ ‘മുമ്പേ പോയവര്‍ക്ക് പിമ്പേ നടക്കുമ്പോള്‍’ അതില്‍ നിന്ന് വേറിട്ടൊരു പാത പ്രേക്ഷകര്‍ക്ക് ആശ്വാസമാണ്. വല്ലപ്പോഴും ഈ കാത്തിരിപ്പിന് ഒരവസാനം എന്നപോലെ ചില നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നുമുണ്ട്. സ്വതന്ത്ര ചിന്തയുമായി സോഹന്‍ലാല്‍ എന്ന യുവ സംവിധായകന്‍ മലയാള സിനിമാ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു.


മിനി സ്ക്രീനില്‍ ചലനം സൃഷ്ടിച്ച ‘നീര്‍മാതളത്തിന്‍റെ പൂക്കള്‍’ എന്ന ടെലിഫിലിമിലൂടെ മലയാളികള്‍ ശ്രദ്ധിച്ച സംവിധായകനാണ് സോഹന്‍ലാല്‍. ‘ഓര്‍ക്കുക വല്ലപ്പോഴും’ എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിലേക്കുള്ള ആദ്യ ചുവടുവയ്പിന്‍റെ ഹരത്തിലാണ് ഈ യുവ സംവിധായകന്‍.

ആദ്യ ചിത്രത്തെ കുറിച്ചുള്ള സങ്കല്പ്പം?

മലയാളത്തിന്റെ ചുറ്റുവട്ടത്തു നിന്ന് മലയാളികള്ക്ക് ഹൃദയത്തോടും ആത്മാവിനോടും ചേര്ന്നു പിടിക്കാനൊരു സിനിമ, ലോ ബജറ്റില്.

കൂടുതല് പറയാമോ?

അതായത്, കമല് ഹസന് 100 കോടി രൂപ ചെലവാക്കി ഒരു ‘ലോ ബജറ്റ് സിനിമ’ എടുത്തു എന്ന് പറയാന് സാധിക്കും. പക്ഷേ, മലയാളിയെ സംബന്ധിച്ചിടത്തോളം അത് നടപ്പില്ല. അതുകൊണ്ട് കുറഞ്ഞചെലവില് മലയാള പ്രേക്ഷകരുടെ ഓര്മ്മയില് തങ്ങി നില്ക്കുന്ന ഒരു ചിത്രം നിര്മ്മിക്കുകയാണ് ലക്ഷ്യം.

ഇതുവരെയുള്ള സിനിമ പാറ്റേണില് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നോ?

തീര്ച്ചയായും, നിലവിലുള്ള ഇന്ഫ്രാസ്ട്രക്ച്ചര് മുഴുവന് മാറണം. പുതിയ സംവിധായകനും നിര്മ്മാതാവിനും നടീനടന്മാര്ക്കും പരിഗണന ഉറപ്പാക്കണം. മുന്വിധിയോടെയുള്ള വാണിജ്യ സിനിമകള് മാത്രമേ വിജയിക്കൂ എന്ന സ്ഥിതി മാറണം. ഈ ദു:സ്ഥിതി കാരണമാണ് പരുത്തിവീരന്, ഓട്ടോഗ്രാഫ് പോലെയുള്ള ചിത്രങ്ങള് മലയാളത്തിന് നഷ്ടമാവുന്നത്.

പുതിയ രീതി അവതരിപ്പിക്കാന് ആഗ്രഹിക്കുന്നു, അത് മറ്റൊരു രീതിയില് പറഞ്ഞാല് കണ്വെന്ഷണല് രീതി ആവില്ലേ? അതായത്, ഈ ചുവട് പിടിച്ച് വീണ്ടും സിനിമകള് ഇറങ്ങില്ലേ?

ഒരിക്കലുമില്ല, ഉദാഹരണത്തിന് ഫോര് ദ പീപ്പിള് കഴിഞ്ഞ് ബൈദ പീപ്പിള് എന്ന ശൈലി ആരോഗ്യകരമല്ല.

പുതിയ ശൈലി ജനങ്ങള് ഉള്ക്കൊള്ളുമോ?

പ്രേക്ഷകരെ മുന്വിധിയോടെ കാണുന്നതാണ് പുതിയ പാറ്റേണില് ആരെയും ചിന്തിപ്പിക്കാതിരിക്കുന്നതിനു കാരണം. സൂപ്പര് താരങ്ങളും പരമ്പരാഗത രീതിയും മാത്രമേ സിനിമയെ വിജയിപ്പിക്കൂ എന്ന പ്രചാരണമാണ് ഇതിനു പിന്നില്.

ശ്യാമ പ്രസാദിനെ ഇക്കൂട്ടത്തില് പെടുത്താമോ?

ശ്യാമ പ്രസാദിന്റെ ചിന്തകള് അദ്ദേഹത്തിന്റെതു മാത്രമാണ്. അത് വ്യക്തമാക്കാന് അദ്ദേഹം തന്നെയാണ് അനുയോജ്യന്.

മലയാള സിനിമ രംഗത്തിന് എല്ലാവരും പറയുന്ന ‘പാരകള്’ ശല്യമാണോ?

പാരകള് സത്യം തന്നെ. നമ്മുടെ നോട്ടത്തില് പാരകളായി കാണുന്നവര് ആയിരിക്കില്ല യഥാര്ത്ഥ പാരകള്. അവര് മറഞ്ഞിരിപ്പുണ്ടാവും. നമുക്ക് അവരുടെ കയ്യിലെ ‘ടൂളുകളെ’ മാത്രമേ കാണാന് സാധിക്കൂ.

ഈ പാരകള് യഥാര്ത്ഥത്തില് എനിക്ക് ഊര്ജ്ജം പകരുന്നു. കല്ലുംമുള്ളും നിറഞ്ഞ വഴിയെ മുന്നേറാന് പ്രചോദനമാവുന്നു.

‘ഓര്ക്കുക വല്ലപ്പോഴും’ എന്ന സിനിമയെ കുറിച്ച് ?

മലയാള സിനിമ ചരിത്രത്തില് മറ്റൊരു സിനിമയോടും സാമ്യമില്ലാത്ത ഒന്നായിരിക്കും ഇത്. തിലകന് ചേട്ടനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരാവാസുദേവ്, ബിനു വൈ എസ്, മാളവിക മുതലായവര് വേഷമിടുന്നു.

സെപ്തംബര് 15 മുതല് ഒക്ടോബര് 5 വരെയാണ് ഷെഡ്യൂള്. നവംബര് 14 ന് ‘ഓര്ക്കുക വല്ലപ്പോഴും’ തിയേറ്ററുകളില് എത്തിക്കാനാണ് ശ്രമം.

Tuesday, September 2, 2008

അര്ത്ഥന.

അര്ത്ഥന.

കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ

രാജ രാജേശ്വരി ശ്രീ കുരുംബേശ്വരി
മല്കുടുംബേശ്വരി കൈ തൊഴുന്നേന്
എണ്ണിയാല് തീരാത്ത പാപങ്ങള് താപങ്ങള്
എല്ലാമകറ്റണേ ശ്രീ ലളിതേ .
......കാളിയമ്മേ ദേവി കാളിയമ്മേ

കണ്ടില്ല കേട്ടില്ല നിന്നപദാനങ്ങള്
കണ്ടിട്ടറിഞ്ഞില്ല നിന്നേയെങ്ങും
കേട്ടറിഞ്ഞിന്നു ഞാന് സന്തുഷ്ടനായ് നിന്റെ
പാട്ടില്, നീയെന്നെയനുഗ്രഹിക്ക.
..............കാളിയമ്മേ ദേവി കാളിയമ്മേ

സ്വാമിക്ക് തന് മക്കള് പോന്മക്കളെന്കിലോ
തായേ ഭവതിക്കു പെറ്റ മക്കള്
കാട്ടില്ല ഭേദങ്ങള് മക്കളിലെന്നു നീ
കാട്ടി ത്തന്നല്ലോ ഞാന് വിശ്വസിച്ചു .
...........കാളിയമ്മേ ദേവി കാളിയമ്മേ

ആശ്വാസമേകി നീയിന്നു വിരാജിപ്പൂ
നിശ്വാസ വായുവില് പോലുമമ്മേ
കഷ്ടപ്പെടുത്താതെ നഷ്ടപ്പെടുത്താതെ
പുഷ്ടിപ്പെടുത്തുകെന് ശിഷ്ടകാലം.
...........കാളിയമ്മേ ദേവി കാളിയമ്മേ _ ദേവി
കാളിയമ്മേ ദേവി കാളിയമ്മേ

മഹിന്ദ്ര വേണു, മുംബൈ

റമദാന്‍ ചിന്തകള്‍ 02

റമദാന്‍ ചിന്തകള്‍ 02

ഇന്നു വിശുദ്ധ റമദാന്‍ മാസത്തിലെ രണ്ടാം ദിവസം. നീണ്ട ഇടവേളയ്ക്കു ശേഷം ഉപവസ്സിച്ചതിന്റെ ക്ഷീണം പലരിലും ഉണ്ടായിരിക്കാം. എന്നാലും ഭക്തിയും ശ്രദ്ധയും ഒന്നു ചേരുമ്പോള്‍ നിശ്ചയധാര്‍ദ്യം താനേ വന്നു ചേരും. എല്ലാ വര്‍ഷത്തിനെക്കളും നീണ്ട ഈ റമദാന്‍ ഉപവാസ കാലത്തേ നോയമ്പ് തുറക്കല്‍ ഭക്ഷണ രീതി വളരെ കണിശമായി ശ്രദ്ധിക്കേണ്ട ഒന്നാണ്. വളരെ ലഘുവായ ഭക്ഷണം കഴിച്ചു കൊണ്ടു നോയമ്പ് തുറക്കാന്‍ ശ്രമിക്കുക. ഫലവര്‍ഗങ്ങളും ലഘു പാനീയങ്ങളും കഴിച്ചു കൊണ്ടു ഉപവാസം അവസാനിപ്പിക്കുക. ഇന്നലത്തെ പത്രത്തില്‍ ഒരു പ്രധാന വാര്‍ത്തയുണ്ടായിരുന്നു. നോയമ്പ് അവസാനിക്കുന്ന സമയത്തു, പള്ളികളില്‍ എത്തി ചേരാന്‍ വിഷമമുള്ള ഭക്തര്‍ വാഹനങ്ങളില്‍ ഇരുന്നു പ്രാര്തിച്ചാലും തെറ്റല്ല എന്നുള്ളതാണ് ഈ വാര്ത്ത.വിശ്വാസികളായ എല്ലാ സഹോദരന്മാര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍.

എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ്‌ തയ്യാറായി

എല്ലാ മന്ത്രിമാര്‍ക്കും വെബ്‌സൈറ്റ്‌ തയ്യാറായി
ഇന്നത്തെ മാതൃഭുമി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ പുതിയ വെബ്‌സൈറ്റുകള്‍ നിലവില്‍ വരുന്നു. ഔദ്യോഗിക വെബ്‌പോര്‍ട്ടലിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ നിര്‍മ്മിച്ച ഈ വെബ്‌സൈറ്റുകളുടെ രൂപകല്‌പന നിര്‍വഹിച്ചിരിക്കുന്നത്‌ സി-ഡിറ്റാണ്‌.ഓരോ മന്ത്രിയുടെയും അവര്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍, ഇപ്പോള്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ചുള്ള അഭിപ്രായരൂപവത്‌കരണം എന്നിവയാണ്‌ സൈറ്റുകളിലെ പ്രധാന ഉള്ളടക്കം.

ഇതിനുപുറമെ എല്ലാ സൈറ്റുകളിലും അതതു മന്ത്രിയുടെ പ്രൊഫൈല്‍, ഓഫീസ്‌ സംബന്ധിച്ച വിവരങ്ങള്‍, മറ്റ്‌ അനുബന്ധ സൈറ്റുകളിലേക്ക്‌ പ്രവേശിക്കാനുള്ള സംവിധാനം, വാര്‍ത്തകള്‍, മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍, സംഭവങ്ങള്‍, ഫോട്ടോഗാലറി, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍ എന്നിവയും ആനുകാലിക വിഷയങ്ങളെ അധികരിച്ച്‌ തയ്യാറാക്കിയ ഉള്ളടക്കവും സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സ്വന്തമായി ഇ-മെയില്‍ വിലാസമില്ലാത്തവര്‍ക്കുപോലും ലോകത്തെവിടെനിന്നും മന്ത്രിയുടെ ഇ-മെയില്‍ ബോക്‌സിലേക്ക്‌ സന്ദേശമയക്കുവാനുള്ള സംവിധാനവും വെബ്‌സൈറ്റുകളില്‍ ഒരുക്കിയിട്ടുണ്ട്‌.

വെബ്‌സൈറ്റ്‌ സപ്‌തംബര്‍ മൂന്നിന്‌ മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

വെബ്‌സൈറ്റുകളുടെ വിലാസം:
www.ministereducation.kerala.gov.in, www. ministerscst.kerala.gov.in, www.ministerfood. kerala.gov.in, www.ministerindustry.kerala.gov.in, www.ministertransport.kerala.gov.in, www.minister irrigation.kerala.gov.in, www. ministeragriculture.kerala.gov.in, www.minister health.kerala.gov.in, www.ministerfinance.kerala. gov.in, www.ministerhome.kerala.gov.in, www. ministerforest.kerala.gov.in, www.minister labour.kerala.gov.in, www.ministerpwd.kerala.gov.in, www.ministerlaw.kerala.gov.in, www.minister revenue.kerala.gov.in, www.ministerfisheries. kerala.gov.in, www.ministercooperation.kerala. gov.in, www.ministerlocaladmin.kerala.gov.in.

നമ്മുടെ മന്ത്രിമാരുടെ പ്രൊഫൈല്‍ ഒന്നു വായിക്കാന്‍ ഉള്ള ആകാംക്ഷയിലാണ് ഞാന്‍. കാത്തിരുന്നു വായിക്കാം. അല്ലേ ?