Saturday, November 15, 2008

മണ്ഡലമാസ്സപുലരിയില്‍

മണ്ഡലമാസ്സപുലരിയില്‍

സ്വാമിയേ ശരണമയ്യപ്പ. അങ്ങനെ ഈ വര്ഷത്തെ വൃശ്ചിക മാസ്സക്കാലം ഇതാ വന്നെത്തി. കാലാവസ്ഥ പെട്ടെന്ന് ഈ വിശുദ്ധ മാസ്സത്തെ വരവേല്‍ക്കാന്‍ തയ്യാരെടുത്തവണ്ണം എന്ന് തോന്നിക്കുമാറ്‌ ചൂടില്‍ നിന്നു കുളിരിലെക്കും തണുപ്പിലേക്കും നീങ്ങി തുടങ്ങി. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ലക്ഷോപലക്ഷം ഭക്ത ജനങ്ങള്‍ ഇനി ഒരേ ഒരു ലക്ഷ്യം മാത്രം. ശബരിമാമല. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും തോളോട് തോളുരുമി പള്ളിക്കെട്ടുമായി നീലിമല ചവിട്ടുമ്പോള്‍ ഒരേ ഒരു മന്ത്രം മാത്രം - സ്വാമിയെ ശരണമയ്യപ്പ. അവിടെ പണ്ടിതനില്ല, പാമരനില്ല - എല്ലാം അയ്യപ്പന്മാര്‍ മാത്രം. പണക്കാരനും പാവത്താനും എല്ലാം കല്ലും മുള്ളും കാലിനു മെത്തയായി ചവിട്ടി കയറേണ്ടത് നീലിമല. കന്നി അയ്യപ്പന്മാര്‍ എന്ന് നിലക്കുന്നുവോ അന്നുവരെ ഭക്തരെ സേവിക്കാന്‍ കാത്തിരിക്കുന്ന കലിയുഗവരദന്‍ അയ്യപ്പന്‍. ഇനി ഉള്ള നാല്പത്തി ഒന്നു ദിവസ്സങ്ങള്‍ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്ക അമ്പലങ്ങളിലും അയ്യപ്പന്മാരെയും ശരണം വിളികളെയും കേള്ക്കാം. ഗുരുസ്വാമിമാരുടെ നേത്രുത്വത്തില്‍ നടന്നു നീങ്ങുന്ന, വാഹനങ്ങളില്‍ ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പന്മാര്‍ ഒരു നിത്യ കാഴ്ചയായിരിക്കും.


കാലം മാരിയതോട് കൂടി സൌകര്യങ്ങളും അതേപോലെ അസൌകര്യങ്ങളും കൂടി വന്നു കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ പണ്ടത്തെ, അതായത് ഒരു പത്തു മുപ്പത്താറു കൊല്ലം മുന്പുള്ള ഒരു മണ്ഡല മാസ്സക്കാലത്തേക്ക് എന്റെ ഓര്‍മ്മകള്‍ ഓടി പോകുന്നു. വീടിലെ കാരണവന്മാര്‍ എല്ലാ വര്ഷവും മുടങ്ങാതെ ശബരിമലക്ക് പോകുന്നവര്‍. ആ വര്ഷം വൃശ്ചികം ഒന്നാം തിയതിയുടെ തലേ ദിവസ്സം കാലത്തു വീട്ടില്‍ ഏറ്റവും മൂത്ത കാരണവര്‍ സംസാരിക്കുന്നതു കേട്ടു, ഇത്തവണ രമേശനും മലക്ക് മാല ഇട്ടോട്ടെ. വൈകിട്ട് അച്ഛന്‍ വന്നപ്പോള്‍ ഒരു കൊച്ചു കറുത്ത ട്രൌസേരും ഒരു പുതിയ തുളസിമാലയും കയ്യില്‍ ഉണ്ടായിരുന്നു. കാലത്തു നാല് മണിക്ക് തന്നെ ഉണര്‍ത്തി എല്ലാവരും കൂടി അടുത്തുള്ള അവിട്ടത്തൂര്‍ ശിവ ക്ഷേത്രത്തിലേക്ക് ശരണം വിളികളുമായി നടന്നു നീങ്ങി. നട തുറന്നു, മേല്‍ശാന്തി പൂജിച്ചു തന്ന മാല ഗുരു സ്വാമി ശരണം വിളികളോടെ കഴുത്തില്‍ രണ്ടു മടക്കുകളായി ഇട്ടു തന്നപ്പോള്‍, അത് ഒരു ആജീവനാന്ത കാലം അയ്യപ്പനുമായിട്ടുള്ള കരാര്‍ ഒപ്പ് വക്കലാണെന്ന് അന്ന് ആ കൊച്ചു മനസ്സില്‍ എനിക്കറിയില്ലായിരുന്നു. അന്നത്തെ സൌകര്യമില്ലയ്മയില്‍ എത്ര ത്യാഗങ്ങള്‍ സഹിച്ചു എത്ര തവണ മല കയറി. അതിന് ശേഷം റോഡുകളായി, സൌകര്യങ്ങളായി, അതോടൊപ്പം ലക്ഷോപ ലക്ഷം ഭക്തരുമായി. അയ്യപ്പ സ്വാമിയേ കാണുക എന്നത് ഈ കഴിഞ്ഞു പോയ മുപ്പത്തിയാര് കൊല്ലകാലത്തിനുള്ളില്‍ ഒരു തപസ്യ എന്നുള്ളതില്‍ നിന്നു ഒരു ടൂര്‍ പ്രോഗ്രാം പോലെ ആയി തുടങ്ങി. പണ്ടു യാത്ര സൌകര്യങ്ങള്‍ ഇല്ലാതിരുന്ന സമയത്തു, വന്യ മൃഗങ്ങളെ പേടിച്ചു പതുക്കെ പതുക്കെ നടന്നു നീങ്ങി പതിനെട്ടാം പടി എത്താന്‍ ഏകദേശം ഒരു എട്ടു മണിക്കൂര്‍ എടുക്കുന്ന അവസ്ഥ. ഇന്നോ, ആയിരക്കണക്കിന് വാഹനങ്ങളുടെ കുരുക്കില്‍ പെട്ട് നീങ്ങാന്‍ പറ്റാതെ എങ്ങനെയെങ്കിലും ഒന്നു തൊഴാന്‍ സാധിക്കണേ എന്ന് കരഞ്ഞു പ്രാര്‍ത്തിച്ചു എത്തുമ്പോഴേക്കും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ തന്നെ കടന്നു പോയിരിക്കും.

വിശ്വാസ്സം മനുഷ്യനെ വളര്‍ത്തട്ടെ എന്ന് വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഇത്രത്തോളം മതേതരത്വം ഉയര്ത്തി കാട്ടുന്ന ഈ പുണ്യ മാസ്സക്കാലത്തെ വിശുദ്ധിയെയും സല്ചിന്തകളെയും മാനവ രാശിയുടെ വളര്‍ച്ചക്ക്‌ വേണ്ടി വിനിയോഗിക്കാന്‍ സര്‍വേശ്വരന്‍ എല്ലാവര്ക്കും ബുദ്ധിയും ശക്തിയും ആരോഗ്യവും നല്‍കട്ടെ എന്ന് ഒരുമയോടെ പ്രാര്‍ഥിക്കാം.

ഈ വേളയില്‍ ഞാന്‍ K J Yesudas പാടിയ ഒരു അയ്യപ്പ ഭക്തി ഗാനത്തിന്റെ വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്

വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ

മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്


മാലയിട്ടൂ വ്രതങ്ങള്‍എടുത്തു സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിച്ചു
മലക്കുവരുന്നു ഞങ്ങള്‍

മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ
മനികണ്ടാ നീ നിത്യം വാഴും മന്ദിരമാക്കു മാനസം ദേവ


മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്

മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
മനമാകും മരുഭൂവില്‍ ഭക്തി മലര്‍വാടി വളരാനായി വിരിയാനായ്
സല്ഗുനമാം മണിമലരുകള്‍ വിരിയാന്‍ സന്തതം ഉള്ളില്‍ ഇരിക്കൂ ദേവ
ശാസ്താവേ ശബരീശാ ദേവ ശാസ്താവേ ശബരീശാ


മനസ്സിനുള്ളില്‍ ദൈവമിരുന്നാല്‍ മനുഷ്യനും ദൈവവും ഒന്നു
മനസ്സിനുള്ളില്‍ മഹിമകള്‍ വന്നാല്‍ മഹേശ്വരന്‍ വരുമെന്ന്
മണികണ്ടന്‍ വരുമെന്ന്
വിളിക്കൂ ശരണം വിളിക്കൂ വിളിക്കൂ ശരണം വിളിക്കൂ


സസ്നേഹം ഈ കൂട്ടായ്മയുടെ ഒത്ത്തോരുമക്കും വിജയത്തിനും ഓരോ ദിവസ്സവും ശക്തി നല്‍കണേ എന്ന് സമര്‍പ്പിച്ചു കൊണ്ടു,


രമേഷ് മേനോന്‍
15112008

p.s. അക്ഷരതെറ്റുകള്‍ പൊറുക്കുക - ഗൂഗിള്‍ ചേട്ടാ ചതിക്കല്ലേ.

No comments: