ഭക്തിയുടെ ഭാവം
അമ്മ മക്കളോട്
മക്കളെ,
അയല്‍വാസികളായി കഴിഞ്ഞ രണ്ടു കൂട്ടുകാരുടെ കഥ മക്കള്‍ അറിഞ്ഞിരിക്കേണ്ടതാണ്. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുപത്തുവര്‍ഷമായെങ്കിലും കുട്ടികള്‍ ഇല്ല. ആ ദുഃഖംമൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കാന്‍ ദിവസവും ഈശ്വരനോട് കരഞ്ഞു പ്രാര്‍ഥിക്കും. അങ്ങനെയിരിക്കെ സ്വപ്‌നത്തിലൊരു ദര്‍ശനമുണ്ടായി. ഭഗവാന്‍ സ്വപ്‌നത്തില്‍വന്നുചോദിച്ചു. ''കുട്ടികളുണ്ടായാല്‍ നിനക്ക് തൃപ്‌തിയാവുമോ.'' അയാള്‍ പറഞ്ഞു: ''കുട്ടിയെ കിട്ടിയാല്‍ ഞാന്‍ തൃപ്‌തനാകും.'' ഭഗവാന്‍ അനുഗ്രഹിച്ചിട്ട് മറഞ്ഞു. അധികം നാള്‍ കഴിയുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയായി. വലിയ സന്തോഷമായി. പക്ഷേ, പ്രസവിക്കുന്നതുവരെ പുതിയ ആധികളായി. കുട്ടിയ്‌ക്ക് അവയവങ്ങള്‍ എല്ലാം കാണുമോ? ആണായിരിക്കുമോ? പെണ്ണായിരിക്കുമോ? കുട്ടിക്കുവേണ്ടി ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്ന അയാളുടെ ചിന്തകളില്‍ പിറക്കാന്‍പോകുന്ന കുട്ടി മാത്രമായി, ഈശ്വരചിന്ത മറന്നു.
ഭാര്യ പ്രസവിച്ചു. നല്ല ആരോഗ്യമുള്ള ഒരാണ്‍കുട്ടി. വലിയ സന്തോഷമായി. കുട്ടിക്കുവേണ്ടി പണം സൂക്ഷിച്ചുവെക്കാന്‍ തുടങ്ങി. ജോലിചെയ്‌തും കൈക്കൂലി വാങ്ങിച്ചും കുട്ടിക്ക് സമ്പാദിച്ചു. സ്‌കൂളില്‍ചേര്‍ന്ന് കുട്ടി തിരിച്ചുവരുന്നതുവരെ ആധിയാണ്. കുട്ടി വലുതാകുന്തോറും അവന്റെ ദുശ്ശാഠ്യങ്ങളും ദുശ്ശീലങ്ങളും വര്‍ധിച്ചുവന്നു. മാതാപിതാക്കളെ അനുസരിക്കാതെയായി. പഠിത്തത്തില്‍ തീരെ ശ്രദ്ധയില്ലാത്ത അവനെക്കുറിച്ച് ആധി വലുതായി. കോളേജിലെത്തിയതോടെ മദ്യപാനം തുടങ്ങിയ മകന്‍ മാതാപിതാക്കളെവരെ ഉപദ്രവിക്കാന്‍ തുടങ്ങി. മകനെപ്പേടിച്ച് സ്വത്തുവരെ പണയപ്പെടുത്തിയും കടം വാങ്ങിയും അവന് നല്‌കിയ ഈ മാതാപിതാക്കള്‍ മറ്റുള്ളവരുടെ മുമ്പില്‍പ്പോലും പരിഹാസ്യരായി. കടംപോലും ആരും നല്‌കാതായി. പണം കിട്ടാതെയായപ്പോള്‍ മകന്‍ അവരെ ഉപേക്ഷിച്ചുപോയി. മകനുവേണ്ടിയാണ് അവര്‍ ജീവിച്ചത്. ജീവിതത്തില്‍ ഭൗതികസുഖം മാത്രം ആഗ്രഹിച്ചവരായിരുന്നു ഇവര്‍. എന്നിട്ട് ദുഃഖം മാത്രം ബാക്കിയായി.
ഇദ്ദേഹത്തിന്റെ അയല്‍വാസിയും ഈശ്വരനെ വിളിച്ചു കരഞ്ഞിരുന്നു. പക്ഷേ, കുട്ടിക്കുവേണ്ടി ആയിരുന്നില്ല. ഈശ്വരനുവേണ്ടി ആയിരുന്നു. ''എനിക്ക് കുട്ടികളില്ല. അതിനാല്‍ എല്ലാവരെയും ഈശ്വരന്റെ കുട്ടികളായി കാണാന്‍ എനിക്ക് കഴിയണമേ''-എന്നാണ് അയാള്‍ പ്രാര്‍ഥിച്ചിരുന്നത്.
ഈശ്വരന്റെ ഇച്ഛയുണ്ടെങ്കില്‍ കുട്ടി ജനിക്കും. പിന്നെ എന്തിന് അതിനെക്കുറിച്ചോര്‍ത്ത് ദുഃഖിക്കണം. ഈശ്വരനില്‍ ഭക്തിയുണ്ടാവാനാണ് പ്രാര്‍ഥിക്കേണ്ടത്. ഇതായിരുന്നു അദ്ദേഹത്തിന്റെ ഭാവം. യഥാര്‍ഥ തത്ത്വം മനസ്സിലാക്കിയ ആളായിരുന്നു അദ്ദേഹം. എന്താണ് ശാശ്വതമായിട്ടുള്ളത്. എന്താണ് ജീവിതം. ഇത് അദ്ദേഹത്തിന് അറിയാമായിരുന്നു.
ഭഗവദ്‌കഥകള്‍ പറഞ്ഞും ഈശ്വരനാമം ഉരുവിട്ടും കഴിഞ്ഞ അദ്ദേഹത്തിനും ആനന്ദം ലഭിച്ചു. അദ്ദേഹത്തിന്റെ അടുത്ത് എത്തിയവര്‍ക്കും സന്തോഷമുണ്ടായി. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹം ധര്‍മപ്രവൃത്തികള്‍ക്ക് ചെലവഴിച്ചു. സ്വന്തം ഭക്തിമൂലം അദ്ദേഹത്തിനും ഒരു കുട്ടിജനിച്ചു. കുട്ടി ജനിച്ചിട്ടും അദ്ദേഹത്തിന്റെ ഭക്തി നിലനിന്നു. കുട്ടി ജനിച്ചതില്‍ അമിതമായി ആനന്ദിച്ചില്ല. സദ്‌കഥകള്‍ കേട്ടും ഭഗവത്‌നാമങ്ങള്‍ ജപിച്ചും വളര്‍ന്ന ആ കുട്ടി സത്‌സ്വഭാവിയായി. എല്ലാവര്‍ക്കും പ്രിയങ്കരനായി. മാതാപിതാക്കള്‍ ആ കുട്ടിയില്‍ അമിതമായി മമത പുലര്‍ത്തിയില്ല. സ്വാര്‍ഥത ഒഴിഞ്ഞ അദ്ദേഹത്തിന്റെ വാര്‍ധക്യകാലത്തും ആനന്ദം ലഭിച്ചു. മറ്റുള്ളവരുടെ ബഹുമാനവും കിട്ടി. കുട്ടി ജനിക്കുന്നതിനുമുമ്പും പിമ്പും അദ്ദേഹം ആനന്ദവാനായി ജീവിച്ചു.
രണ്ടുപേരും ഭക്തരായിരുന്നു. ഒരാളുടേത് കാമ്യഭക്തിയായിരുന്നുവെങ്കില്‍ മറ്റേയാളുടേത് ഭക്തിക്കുവേണ്ടിയുള്ള ഭക്തിയായിരുന്നു. അദ്ദേഹം നിഷ്‌കാമ ഭക്തനായിരുന്നു. അതുമൂലം ജീവിതം മുഴുവന്‍ ആനന്ദം അനുഭവിക്കാന്‍ കഴിഞ്ഞു. ''സര്‍വരെയും ഈശ്വരന്റെ കുട്ടികളായി കാണാനുള്ള ശക്തിതരൂ''-എന്ന ആ പ്രാര്‍ഥനയാണ് മക്കള്‍ സ്വീകരിക്കേണ്ടത്. അപ്പോള്‍ ആനന്ദം മാത്രമല്ല, നമ്മെ സ്‌നേഹിക്കുവാനും ശുശ്രൂഷിക്കുവാനും ഒരു മകന്‍ മാത്രമല്ല, ലോകം മുഴുവന്‍ ഉണ്ടാവും.
അമ്മ
കടപ്പാട് അമ്മയോട്, മത്രുഭുമിയോടും
Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts
Tuesday, February 17, 2009
Monday, August 18, 2008
യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....
നേരം ഏകദേശം ഒരു ഏഴ് മണി കഴിഞ്ഞിരിക്കും. സൂര്യന്‍ പടിഞ്ഞാറ് അസ്തമിച്ചു, ഉമ്മറത്തെ വലിയ മാവിന്മേല്‍ പക്ഷികളും, ദേശാടനം നടത്താന്‍ ഇറങ്ങിയ കുറച്ചു കൊക്കുകളും തമ്മില്‍ രാത്രിയിലെ വാസ്സത്തിനുള്ള ഇടതിനുവേണ്ടി മത്സ്സരിക്കുന്നു. ഉമ്മറത്ത് ചെറിയ വെളിച്ചത്തില്‍ ഇരുന്നു പുസ്തകത്തിലെ പാഠങ്ങള്‍ പടിച്ചുകൊണ്ടിരിക്കയായിരുന്നു ആ കൊച്ചു കുട്ടി. എന്നത്തേയും പോലെ അമ്മൂമയും കൂട്ടിനുണ്ട്. അപ്പോള്‍ മുന്‍വശത്തെ ഗേറ്റ് ആരോ തുറക്കുന്ന ശബ്ദം കേട്ടു. ആരാ മോനേ അത്, ഒന്നു എണീറ്റ് നോക്കൂ? കുട്ടി ഉത്തരം പറയുന്നതിന് മുന്പേ ആ പാട്ടിന്റെ വരികള്‍ വീടിലേക്ക് ഒഴുകിയെത്തി. യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ.....
അപ്പോള്‍ ഇന്നും വേലായുധന്‍ നല്ല ഫിട്ടില്ലാണ് വരവ്. അമ്മൂമ്മ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കകം പടോന്നൊരു ശബ്ദം കേട്ടു കുട്ടി എന്നീട്ട് നോക്കി. അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈക്കീട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ള്ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോടരികിലുള്ള വഴിവിളക്ക് കത്താന്‍ വേണ്ടി കത്തുകയാണോ എന്ന രീതിയില്‍ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മനപാടമാണ് എത്ര ഫിട്ടായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു രണ്ടു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്ക്ക് കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എമ്മ്ജിആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. ആയ കുട്ടികളോടൊപ്പം തന്റെ ഉള്ളിലെ വേദന മറക്കാനുള്ള ശ്രമത്തിലായിരുന്നു ആ സാധു. കുട്ടിക്കാലത്ത് എപ്പോളോ തമിള്‍നാട്ടിലെ ഏതോ ഗ്രമ്മത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.
നാട്ടില്‍ തിരിച്ചെത്തി യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോക്കുനതിനു മുന്പുള്ള ദിനചര്യ. രാവന്തിയോളം രണ്ടു പേരും ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്ക്കു എല്ലമെല്ലയിരുന്നു ആ കുടുംബം. അതിലും വലുതായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ അതെ പ്രയക്കരയിരുന്നു ആ വീടിലെ കുട്ടികളും . വീണിടത്ത് നിന്നു പതുക്കെ പതുക്കെ എണീറ്റ് ആ വീടിന്റെ ഉമ്മറത്തേക്ക് അയാള്‍ നടന്നു നീങ്ങി. വേലായുധനും ഭാര്യയും ആ വീട്ടിലെ അങ്ങന്ങളെ പോലെ ആയിരുന്നു.
കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു ആ അമൂമ്മ പറഞ്ഞു, എന്താ വേലായുധ ഇതു? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക് ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ വേറെ ആരാ ഉള്ളത്........
ആടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക് പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു. സര്ര്‍പ്പക്കവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇതു. എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍ - അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴെഴ്ക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... എന്നുള്ള കരച്ചില്‍... അപ്പോള്‍ മുഴങ്ങി കേട്ട ശബ്ദം ഇതായിരുന്നു - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുരണ്ങുന്ന നിശ്ശബ്ദത....
പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടയിക്കുമായി ആ കുട്ടികളും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.
രമേഷ് മേനോന്‍
അപ്പോള്‍ ഇന്നും വേലായുധന്‍ നല്ല ഫിട്ടില്ലാണ് വരവ്. അമ്മൂമ്മ പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കകം പടോന്നൊരു ശബ്ദം കേട്ടു കുട്ടി എന്നീട്ട് നോക്കി. അത് വേലായുധന്റെ വരവാണ്. എന്നത്തേയും പോലെ, വൈക്കീട്ടു പണി ഒക്കെ കഴിഞ്ഞു ഗ്രാമത്തിലെ കള്ള്ഷാപ്പിലേക്കുള്ള തന്റെ നിത്യ സന്ദര്‍ശനവും കഴിച്ചുള്ള വരവാണ്. റോടരികിലുള്ള വഴിവിളക്ക് കത്താന്‍ വേണ്ടി കത്തുകയാണോ എന്ന രീതിയില്‍ ഒരു ചെറിയ പ്രകാശമേ ആകെ അവിടെ ഉണ്ടായിരുന്നുള്ളു. എന്നാലും വേലായുധന് വഴിയെല്ലാം മനപാടമാണ് എത്ര ഫിട്ടായാലും. പോകുന്ന വഴി തന്റെ യജമാനന്റെ വീട്ടില്‍ ഒന്നു കയറുക , പിന്നെ പോക്കറ്റില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു കൊച്ചു പൊതിയില്‍ നിന്നു രണ്ടു നാരങ്ങ മിട്ടായി അവിടത്തെ കുട്ടികള്ക്ക് കൊടുക്കുക. ഏതെങ്കിലും പഴയ ഒരു ശിവാജി പടത്തിലെയോ എമ്മ്ജിആര്‍ പടത്തിലെയോ ഏതാനും വരികള്‍ പാടുക. ആയ കുട്ടികളോടൊപ്പം തന്റെ ഉള്ളിലെ വേദന മറക്കാനുള്ള ശ്രമത്തിലായിരുന്നു ആ സാധു. കുട്ടിക്കാലത്ത് എപ്പോളോ തമിള്‍നാട്ടിലെ ഏതോ ഗ്രമ്മത്തില്‍ ജോലിക്ക് പോയതിന്റെ സമ്മാനങ്ങളാണ് ആ നുറുങ്ങു പാട്ടുകള്‍.
നാട്ടില്‍ തിരിച്ചെത്തി യജമാനന്‍ നല്കിയ അഞ്ചു സെന്റ് സ്ഥലത്തുള്ള തന്റെ ഓല മേഞ്ഞ പുരയിടത്തിലേക്ക് കിടക്കാന്‍ പോക്കുനതിനു മുന്പുള്ള ദിനചര്യ. രാവന്തിയോളം രണ്ടു പേരും ആ വീട്ടിലെ സ്ഥിരം പണിക്കരായിരുന്നു - വേറെ ആരുമില്ലാതിരുന്ന അവര്ക്കു എല്ലമെല്ലയിരുന്നു ആ കുടുംബം. അതിലും വലുതായി - അവരുടെ മരിച്ചുപോയ രണ്ടു കൊച്ചുകുട്ടികളുടെ അതെ പ്രയക്കരയിരുന്നു ആ വീടിലെ കുട്ടികളും . വീണിടത്ത് നിന്നു പതുക്കെ പതുക്കെ എണീറ്റ് ആ വീടിന്റെ ഉമ്മറത്തേക്ക് അയാള്‍ നടന്നു നീങ്ങി. വേലായുധനും ഭാര്യയും ആ വീട്ടിലെ അങ്ങന്ങളെ പോലെ ആയിരുന്നു.
കുട്ട്യേ , ഇതു പിടിച്ചോളൂ , ഇന്നു വേലായുധന്റെ കയ്യില് ഇത്രയേ ഉള്ളു. കുഴഞ്ഞ ശബ്ദത്തില്‍ വേലായുധന്‍ പുലമ്പി കൊണ്ടിരുന്നു. അത് നോക്കി കൊണ്ടു ആ അമൂമ്മ പറഞ്ഞു, എന്താ വേലായുധ ഇതു? എത്ര പറഞ്ഞിട്ടുള്ളതാ നിന്നോട്, ഇങ്ങനെ കുടിച്ചിട്ട് സന്ധ്യക്ക് ഈ വഴിക്ക് വരരുതെന്ന്? കുറച്ചു നേരത്തേക്ക് ഒരു മൌനം. എന്താ ചെയ്യാ എമ്ബ്രാട്ടി, ഒരു രണ്ടു മിട്ടായി കയ്യിലുണ്ടായിരുന്നു. അത് ഇവിടെ കുട്ടിക്കള്‍ക്ക് കൊടുത്തിട്ട് പോകാം എന്ന് കരുതി. എനിക്ക് അവിടെ കാത്തിരിക്കാന്‍ വേറെ ആരാ ഉള്ളത്........
ആടി ആടി വേലായുധന്‍ ആ പറമ്പിന്റെ അറ്റത്തുള്ള തന്റെ കൊച്ചു പുരയിലേക്ക് പതുക്കെ നടന്നു നീങ്ങി. എവിടെയോ ഒരു പട്ടി അപ്പോള്‍ കുരക്കുന്നുണ്ടായിരുന്നു. സര്ര്‍പ്പക്കവിലെ പാമ്പുകള്‍ ഇഴഞ്ഞു നടക്കണ നേരമാണ് ഇതു. എത്ര പറഞ്ഞാലും കേള്‍ക്കില്ല അവന്‍ - അമ്മൂമ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.... അപ്പോഴെഴ്ക്കും ആ ശബ്ദം കുറച്ചകലെയായി കഴിഞ്ഞു . യാരുക്കാകെ യാരുക്കാകെ, ഇന്ത വസന്ത മാളികൈ..... ഏതാനും നിമിഷങ്ങള്‍ക്കകം അകലെ നിന്നു ഒരു കരച്ചില്‍ കേള്‍ക്കാമായിരുന്നു, എന്നെ തല്ലല്ലേ , എന്നെ തല്ലല്ലേ,...... എന്നുള്ള കരച്ചില്‍... അപ്പോള്‍ മുഴങ്ങി കേട്ട ശബ്ദം ഇതായിരുന്നു - ആര്രാടി ഇപ്പോള്‍ ഇവിടെന്നു ഓടി പോയത്..... നിന്റെ മറ്റവനെ ഞാന്‍ ഒരു ദിവസം കൊല്ലും........ ഏതാനും മിനിട്ടുകള്‍ക്കകം ആ രണ്ടു ശബ്ദങ്ങളും നിലച്ചു. മറ്റൊരു ദിവസത്തിന്റെ അന്ത്യം. മറ്റൊരു നാളേക്ക് വേണ്ടി രണ്ടു പേരും മതിമറന്നുരണ്ങുന്ന നിശ്ശബ്ദത....
പിറ്റേ ദിവസവും രാവിലെ വെളുപ്പിന് തന്നെ രണ്ടു പേരും അവരവരുടെ പണിക്കായി കൃത്യതയോടെ എത്തി ചേര്‍ന്നിരുന്നു.... മറ്റൊരു സന്ധ്യക്കും, മറ്റൊരു ജമിനി ഗണേശന്‍ പാട്ടിനും, ഒന്നോ രണ്ടോ നാരങ്ങ മിട്ടയിക്കുമായി ആ കുട്ടികളും. അതിന് ഒരു പ്രത്യേക മധുരമായിരുന്നു.
രമേഷ് മേനോന്‍
Sunday, August 17, 2008
ലഹരിയിലേക്ക് ഒരു യാത്ര
ലഹരിയിലേക്ക് ഒരു യാത്ര
ദിവസേന പോലെ അന്നും ആ ബാലന്‍ റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്‍. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്‍. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്‍. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.
അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :
കുട്ടന്‍ വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരം.
അമ്മൂമയോട് ചോതിച്ചിട്ടു ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മോമ്മയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന്‍ ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വയന്സതല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു - ഇതാ ഖാദര്‍ എത്തി, നിങ്ങള്ക്ക് വന്നു പുസ്തകം മാറ്റാം.
പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന്‍ ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.
ദിവസേന പോലെ അന്നും ആ ബാലന്‍ റോഡിനോട് ചേര്‍ന്നുള്ള ഗേറ്റില്‍ പിടിച്ചു കാഴ്ചകള്‍ കണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അതാ നടന്നു വരുന്നു ഖാദര്‍. എന്നത്തേയും പോലെ, അന്നും ഖാദര്‍ അഞ്ചുമണിയോട് കൂടി വായനശാല തുറക്കുവാനുള്ള പോക്കായിരുന്നു അത്. ആ കൊച്ചു ഗ്രാമത്തിനെ പുറംലോകവുമായി ബന്ധപ്പെടുത്തുന്ന ഏക സ്ഥാപനം ആ ഇടിഞ്ഞു പൊളിഞ്ഞു വീഴരയുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന വായശലയും, അതിലെ ഉച്ചഭഷിനിയോടു കൂടിയുള്ള ഒരു റേഡിയോ യും ആയിരുന്നു. ഖാദര്‍ ആയിരുന്നു ആ വായനശാല നടത്തിപ്പുക്കാരന്‍. ഞങ്ങളുടെ ഗ്രാമത്തിലെ കോളേജ് വിദ്യാഭ്യാസം ഒക്കെ കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ . ഉപജീവനത്തിനു സര്‍ക്കാര്‍ കൊടുക്കുന്ന ഒരു തുച്ചമായ സംബലത്തില്‍ കൃത്യതയോടെ തന്റെ ജോലി നോക്കിനടത്തിയിരുന്ന ഒരു സാധു മനുഷ്യന്‍. ആ ബാലനും അയാളുടെ കുടുംബവും തമ്മില്‍ ഉള്ള ഏക ബന്ധം, ദിവസേന ആ ബാലന്റെ വീട്ടില്‍ നിന്നു ഖാദറിന്റെ അമ്മ വാങ്ങി കൊണ്ടു പോകുന്ന ഒരു ലിറ്റര്‍ പാലാണ്. ദാരിദ്ര്യം നിറഞ്ഞു നില്ക്കുന്ന ആ വീട്ടിലെ ഒരേയൊരു സുഖലോലുപതയാണ് ആ ഒരു ലിറ്റര്‍ പാല്‍. ആ കൊച്ചു ബാലന്റെ അമ്മൂമ്മ സ്നേഹത്തോടെ നല്കുന്ന അളവിലും കൂടുതലുള്ള ആ പാലിന്റെ വില ഖാദറിന് നല്ലവണ്ണം അറിയാമായിരുന്നു. കാരണം, പലപ്പോഴും, പാലിന്റെ വില രണ്ടോ മൂന്നോ മാസം കഴിഞ്ഞാലും കൊടുക്കാന്‍ പറ്റാറില്ല.
അന്ന് വൈക്കീട്ടു വായനശാലയിലേക്കുള്ള നടത്തത്തിനിടയില്‍ ഖാദര്‍ ആ കൊച്ചു ബാലനോട് ചോദിച്ചു :
കുട്ടന്‍ വരുന്നോ എന്റെ കൂടെ വായനശാലയിലേക്ക്? കുറച്ചു നല്ല പുസ്തകങ്ങള്‍ ഞാന്‍ വായിക്കാന്‍ തരം.
അമ്മൂമയോട് ചോതിച്ചിട്ടു ഞാന്‍ വരാം, ഖാദര്‍ നടന്നോളൂ, കുട്ടി പറഞ്ഞു. അമ്മ സ്കൂളില്‍ നിന്നുള്ള വരവും കാത്തുള്ള നില്‍പ്പും കൂടിയായിരുന്നു അത്. അകത്തേക്കോടി, അമ്മോമ്മയോട് സമതം ചോദിച്ചു, കുട്ടി പതുക്കെ പടിവാതില്‍ തുറന്നു പുറത്തേക്കിറങ്ങി. ഒന്നോ രണ്ടോ ബസ്സുകളെ അന്ന് ഗ്രാമത്തിലെ വഴിയിലൂടെ ഓടിയിരുന്നുള്ളൂ . അതിനാല്‍ പതുക്കെ പതുക്കെ വഴിയോരതോടെ ബാലന്‍ ഗ്രാമീണ വായനശാലയെ നോക്കി നടന്നു. അപ്പോഴേക്കും ഖാദര്‍ വയന്സതല തുറന്നു റേഡിയോ പ്രവര്തിപ്പിച്ചിരുന്നു. അതിലൂടെ ആകാശവാണിയുടെ പരിപാടികള്‍ ഉച്ചത്തില്‍ കേള്‍ക്കായിരുന്നു. അത് ഗ്രാമത്തിലെ വായനക്കാര്‍ക്കുള്ള ഒരു സിഗ്നല്‍ കൂടിയായിരുന്നു - ഇതാ ഖാദര്‍ എത്തി, നിങ്ങള്ക്ക് വന്നു പുസ്തകം മാറ്റാം.
പൊട്ടി പൊളിഞ്ഞ വാതില്‍ പതുക്കെ തള്ളി തുറന്നു കൊച്ചു ബാലന്‍ ചിതലരിച്ചു തുടങ്ങിയ ആ പടികളിലൂടെ സാവധാനം മുകളിലേക്ക് കയറി. തെന്നി വീഴുമോ എന്നുള്ള ഭയമും ഇല്ലാതിരുന്നില്ല ആ കുഞ്ഞു മനസ്സില്‍.
വീഴാറായ ഒരു ബെന്ച്ചും ഒരു കൊച്ചു മേശയും ഏതാനും പുസ്തകങ്ങള്‍ തിക്കി നിറച്ച ഏതാനും അലമാരകളും ആയിരുന്നു അവിടത്തെ കാഴ്ചകള്‍. ഓ , കുട്ടന്‍ വന്നുവോ? തടിച്ച രജിസ്റ്റര്‍ പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി ഖാദര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഏത് പുസ്തകം വേണമെങ്കിലും കുട്ടന്‍ എടുത്തു വായിച്ചോള്ളൂ, ഖാദര്‍ പറഞ്ഞു. എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചു നിന്ന കുട്ടിയെ കണ്ടു ഖാദര്‍ പറഞ്ഞു - അല്ലെങ്കില്‍ വേണ്ട ഞാന്‍ തന്നെ തരാം. വീഴാറായ വാതിലുള്ള ഒരു അലമാര തുറന്നു ഒരു തടിച്ച പുസ്തകം എടുത്തു രജിസ്റ്റര്‍ ചെയ്തു ഖാദര്‍ കുട്ടിക്ക് കൊടുത്തിട്ട് പറഞ്ഞു - കൊട്ടാരത്തില്‍ ശന്കുന്നിയുടെ ഐതിഹ്യമാലയാണ് - ഇതു കൊണ്ടു പോയി വായിച്ചു നോക്കൂ. നല്ല പുസ്തകമാണ്. ഇതു കഴിഞ്ഞാല്‍ വേറെ തരാം.
എന്തോ വലിയ നിധിക്കിട്ടിയപോലെ അടര്‍ന്നു വീഴാറായ ചവിട്ടുപടികളിലൂടെ തിരക്കിട്ട് വീടിലെക്കൊടിയ ആ ബാലന്‍ അന്ന് അറിഞ്ഞിരുന്നില അത് ഖാദര്‍ ആ ബാലനില്‍ കുത്തി വച്ച വളരെ വലിയ ഒരു ലഹരിയാണ് എന്ന്.
രമേഷ് മേനോന്‍
Subscribe to:
Posts (Atom)